യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ ക്ലബ്ബ് ആര് ബി ലൈപ്സിഷിന്റെ പടയോട്ടം. ചരിത്രത്തിലാദ്യമായി അവര്‍ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയിലേക്ക് പ്രവേശിച്ചു. സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡിനെ 1-2ന് പരാജയപ്പെടുത്തിയാണ് ലൈപ്സിഷിന്റെ മുന്നേറ്റം. ഡാനിയല്‍ ഒല്‍മോ (50), ആഡംസ് (88) ജര്‍മന്‍ ക്ലബ്ബിനായി സ്കോര്‍ ചെയ്തു. അത്ലറ്റിക്കോയുടെ ഗോള്‍ ജോ ഫെലിക്സ് എഴുപത്തൊന്നാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ നേടി. അടുത്താഴ്ച നടക്കുന്ന സെമിയില്‍ പി എസ് ജിയാണ് ലൈപ്സിഷിന്റെ എതിരാളി. കഴിഞ്ഞ ദിവസം അറ്റലാന്റയെ ഇതേ മാര്‍ജിനില്‍ തോല്‍പ്പിച്ചാണ് പി എസ് ജി സെമിയിലെത്തിയത്.
രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും.
Also Read: ഡ്രിബ്ലിംഗോട് ഡ്രിബ്ലിംഗ്! നെയ്മര്‍ മെസിക്കൊപ്പമെത്തിയ രാത്രിയില്‍ സംഭവിച്ചത്!!
തുല്യശക്തികളുടെ പോരില്‍ അത്ലറ്റിക്കോ തുടക്കം മുതല്‍ പ്രതിരോധത്തിലായിരുന്നു. അസാമാന്യ വേഗത്തില്‍ പന്ത് തട്ടിയ ലൈപ്സിഷ് ലീഡ് നഷ്ടപ്പെടുത്തിയതിന് ശേഷവും ആ വേഗം കുറച്ചില്ല. എണ്‍പത്തെട്ടാം മിനുട്ടില്‍ വിജയഗോള്‍ നേടാന്‍ സാധിച്ചത് തുടര്‍ച്ചയായ നീക്കങ്ങളിലൂടെയാണ്.
57 ശതമാനം ബോള്‍ പൊസഷനുള്ള ലൈപ്സിഷ് 629 പാസുകളാണ് മത്സരത്തില്‍ കളിച്ചത്. ഏഴാഴ്ചകള്‍ക്ക് ശേഷം ഗ്രൗണ്ടിലിറങ്ങിയ ലൈപ്സിഷ് വിംഗുകളിലൂടെ ഇരച്ചു കയറി. ആദ്യത്തെ പത്ത് മിനുട്ട് നേരം അത്ലറ്റിക്കോ മാഡ്രിഡ് പൂര്‍ണമായും സ്വന്തം ഹാഫില്‍ തന്നെയാണ് കളിച്ചത്. എപ്പോള്‍ വേണമെങ്കിലും ലൈപ്സിഷ് ഗോളടിച്ചേക്കാം എന്ന നിലയിലായിരുന്നു ആദ്യ പകുതിയില്‍ ഭൂരിഭാഗം സമയവും കളി.
ഗോളി ഒബ്ലാക്കിന്റെ തകര്‍പ്പന്‍ സേവുകളാണ് ആദ്യ പകുതിയില്‍ അത്ലറ്റിക്കോയെ ഗോള്‍ വഴങ്ങാതെ രക്ഷിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വല കുലുക്കി ലൈപ്സിഷ് സൂചന നല്കി.
ബോക്സിനുള്ളില്‍ അത്ലറ്റിക്കോ കളിക്കാര്‍ കൃത്യമായി മാര്‍ക്ക് ചെയ്തെങ്കിലും വേഗത്തിലുള്ള പാസിംഗ് നടത്തി ഹെഡര്‍ ഗോളില്‍ ലൈപ്സിഷ് ഞെട്ടിച്ചതാണ് ആദ്യ ഗോളിന്റെ മനോഹാരിത.
ഗോള്‍ തിരിച്ചടിക്കാന്‍ കോച്ച് ഡിയഗോ സിമിയോണി യുവതാരം ജോ ഫെലിക്സിനോട് ഇറങ്ങാനാവശ്യപ്പെട്ടു. പോര്‍ച്ചുഗല്‍ താരം ഇറങ്ങിയതോടെ ലൈപ്സിഷ് മധ്യനിരക്ക് പണിയേറി. ഒറ്റക്ക് ഫെലിക്സ് നടത്തിയ കുതിപ്പാണ് പെനാല്‍റ്റിക്ക് വഴിയൊരുക്കിയത്. ആ കിക്ക് ഗോളാക്കി ഫെലിക്സ് സ്പാനിഷ് ക്ലബ്ബിന്റെ രക്ഷകനായി മാറി.
Also Read: യുവെന്റസ് ഓഫര്‍ വെച്ചു, ബാഴ്സ ആലോചിക്കുന്നു! സംഭവിച്ചാല്‍ മെസി-ക്രിസ്റ്റിയാനോ സഖ്യം!!
മത്സരം അധിക സമയത്തേക്ക് പോകുമെന്ന ഘട്ടത്തില്‍, മറ്റൊരു അപ്രതീക്ഷിത നീക്കത്തില്‍ ലൈപ്സിഷ് ഗോളടിച്ചു. മധ്യഭാഗത്ത് നിന്ന് പന്ത് ഫഌക്ക് പാസ് ചെയ്ത സാബിസെറിന്റെ അസിസ്റ്റില്‍ നിന്ന് തുടങ്ങുന്നു ഗോളിലേക്കുള്ള വഴി. ഇടത് വിംഗിലൂടെ കയറി വന്ന ഏഞ്ചലീനോ പന്തുമായി കുതിച്ച ശേഷം മധ്യഭാഗത്ത് നിന്ന് കയറി വന്ന ആഡംസിന് പാസ് ചെയ്തു. ആഡംസിന്റെ ലോംഗ് റേഞ്ചര്‍ അത്ലറ്റിക്കോ ഡിഫന്‍ഡര്‍ സാവിചിന്റെ കാലില്‍ തട്ടി വഴിമാറി വലയില്‍ കയറി. ലോംഗ് റേഞ്ചര്‍ തടയാന്‍ കൃത്യമായി പൊസിഷന്‍ ചെയ്ത ഒബ്ലാക്ക് അവിടെയാണ് തോറ്റു പോയത്.
Also Read: പിഎസ്ജിയുടെ അവിശ്വസനീയ തിരിച്ചുവരവ്; അറ്റലാൻറയെ വീഴ്ത്തി ചാമ്പ്യൻസ് ലീഗ് സെമിയിൽ
രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും.
Also Read: ഡ്രിബ്ലിംഗോട് ഡ്രിബ്ലിംഗ്! നെയ്മര്‍ മെസിക്കൊപ്പമെത്തിയ രാത്രിയില്‍ സംഭവിച്ചത്!!
തുല്യശക്തികളുടെ പോരില്‍ അത്ലറ്റിക്കോ തുടക്കം മുതല്‍ പ്രതിരോധത്തിലായിരുന്നു. അസാമാന്യ വേഗത്തില്‍ പന്ത് തട്ടിയ ലൈപ്സിഷ് ലീഡ് നഷ്ടപ്പെടുത്തിയതിന് ശേഷവും ആ വേഗം കുറച്ചില്ല. എണ്‍പത്തെട്ടാം മിനുട്ടില്‍ വിജയഗോള്‍ നേടാന്‍ സാധിച്ചത് തുടര്‍ച്ചയായ നീക്കങ്ങളിലൂടെയാണ്.
57 ശതമാനം ബോള്‍ പൊസഷനുള്ള ലൈപ്സിഷ് 629 പാസുകളാണ് മത്സരത്തില്‍ കളിച്ചത്. ഏഴാഴ്ചകള്‍ക്ക് ശേഷം ഗ്രൗണ്ടിലിറങ്ങിയ ലൈപ്സിഷ് വിംഗുകളിലൂടെ ഇരച്ചു കയറി. ആദ്യത്തെ പത്ത് മിനുട്ട് നേരം അത്ലറ്റിക്കോ മാഡ്രിഡ് പൂര്‍ണമായും സ്വന്തം ഹാഫില്‍ തന്നെയാണ് കളിച്ചത്. എപ്പോള്‍ വേണമെങ്കിലും ലൈപ്സിഷ് ഗോളടിച്ചേക്കാം എന്ന നിലയിലായിരുന്നു ആദ്യ പകുതിയില്‍ ഭൂരിഭാഗം സമയവും കളി.
ഗോളി ഒബ്ലാക്കിന്റെ തകര്‍പ്പന്‍ സേവുകളാണ് ആദ്യ പകുതിയില്‍ അത്ലറ്റിക്കോയെ ഗോള്‍ വഴങ്ങാതെ രക്ഷിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വല കുലുക്കി ലൈപ്സിഷ് സൂചന നല്കി.
ബോക്സിനുള്ളില്‍ അത്ലറ്റിക്കോ കളിക്കാര്‍ കൃത്യമായി മാര്‍ക്ക് ചെയ്തെങ്കിലും വേഗത്തിലുള്ള പാസിംഗ് നടത്തി ഹെഡര്‍ ഗോളില്‍ ലൈപ്സിഷ് ഞെട്ടിച്ചതാണ് ആദ്യ ഗോളിന്റെ മനോഹാരിത.
ഗോള്‍ തിരിച്ചടിക്കാന്‍ കോച്ച് ഡിയഗോ സിമിയോണി യുവതാരം ജോ ഫെലിക്സിനോട് ഇറങ്ങാനാവശ്യപ്പെട്ടു. പോര്‍ച്ചുഗല്‍ താരം ഇറങ്ങിയതോടെ ലൈപ്സിഷ് മധ്യനിരക്ക് പണിയേറി. ഒറ്റക്ക് ഫെലിക്സ് നടത്തിയ കുതിപ്പാണ് പെനാല്‍റ്റിക്ക് വഴിയൊരുക്കിയത്. ആ കിക്ക് ഗോളാക്കി ഫെലിക്സ് സ്പാനിഷ് ക്ലബ്ബിന്റെ രക്ഷകനായി മാറി.
Also Read: യുവെന്റസ് ഓഫര്‍ വെച്ചു, ബാഴ്സ ആലോചിക്കുന്നു! സംഭവിച്ചാല്‍ മെസി-ക്രിസ്റ്റിയാനോ സഖ്യം!!
മത്സരം അധിക സമയത്തേക്ക് പോകുമെന്ന ഘട്ടത്തില്‍, മറ്റൊരു അപ്രതീക്ഷിത നീക്കത്തില്‍ ലൈപ്സിഷ് ഗോളടിച്ചു. മധ്യഭാഗത്ത് നിന്ന് പന്ത് ഫഌക്ക് പാസ് ചെയ്ത സാബിസെറിന്റെ അസിസ്റ്റില്‍ നിന്ന് തുടങ്ങുന്നു ഗോളിലേക്കുള്ള വഴി. ഇടത് വിംഗിലൂടെ കയറി വന്ന ഏഞ്ചലീനോ പന്തുമായി കുതിച്ച ശേഷം മധ്യഭാഗത്ത് നിന്ന് കയറി വന്ന ആഡംസിന് പാസ് ചെയ്തു. ആഡംസിന്റെ ലോംഗ് റേഞ്ചര്‍ അത്ലറ്റിക്കോ ഡിഫന്‍ഡര്‍ സാവിചിന്റെ കാലില്‍ തട്ടി വഴിമാറി വലയില്‍ കയറി. ലോംഗ് റേഞ്ചര്‍ തടയാന്‍ കൃത്യമായി പൊസിഷന്‍ ചെയ്ത ഒബ്ലാക്ക് അവിടെയാണ് തോറ്റു പോയത്.
Also Read: പിഎസ്ജിയുടെ അവിശ്വസനീയ തിരിച്ചുവരവ്; അറ്റലാൻറയെ വീഴ്ത്തി ചാമ്പ്യൻസ് ലീഗ് സെമിയിൽ