യുക്രൈനില്‍ നടത്തുന്ന അധിനിവേശത്തിന് ലോകമെങ്ങുനിന്നും റഷ്യയ്ക്ക് ഉപരോധം തുടരവെ കടുത്ത നടപടിയുമായി ഫിഫ. ഖത്തറില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പില്‍ റഷ്യയ്ക്ക് കളിക്കാനാകാത്ത വിധത്തിലുള്ള നടപടിയുമായാണ് ഫിഫ എത്തിയിരിക്കുന്നത്. ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ റഷ്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തും. റഷ്യന്‍ ഫുട്ബോള്‍ ടീമിനെ കൂടാതെ റഷ്യന്‍ ക്ലബ്ബുകളെയും ടൂര്‍ണമെന്റുകളില്‍ നിന്ന് ഫിഫ വിലക്കും. മാര്‍ച്ചില്‍ റഷ്യയുടെ ലോകകപ്പ് പ്ലേ ഓഫ് മത്സരം നടക്കാനിരിക്കുകയാണ്. കായിക രംഗത്ത് റഷ്യയ്ക്കെതിരെ കടുത്ത നടപടിയില്ലെന്ന് പരക്കെ ആക്ഷേപമുണ്ടായിരുന്നു. ഇതോടെയാണ് നടപടി ശക്തമാക്കാന്‍ ഫിഫ തീരുമാനിച്ചത്. ലോകകപ്പ് യോഗ്യതാ പ്ലേ ഓഫില്‍ കളിക്കേണ്ട പോളണ്ട്, സ്വീഡന്, ചെക്ക് റിപ്ലബിക് തുടങ്ങിയ രാജ്യങ്ങള്‍ റഷ്യയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫിഫയെ സമീപിച്ചിരുന്നു.
Also Read : തീപ്പൊരി പോരാട്ടം, ഫൈനലിന് മുൻപൊരു ഫൈനൽ; എന്തും നടക്കാം, ബ്ലാസ്റ്റേഴ്സ് രണ്ടും കൽപ്പിച്ച്
ദേശീയ പതാകയോ ദേശീയ ഗാനമോ ഇല്ലാതെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ റഷ്യയ്ക്ക് ഫിഫ നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും ദുര്‍ബല നടപടിക്കെതിരെ മറ്റു രാജ്യങ്ങള്‍ കൂട്ടത്തോടെ രംഗത്തെത്തി. ഫ്രാന്‍സ്, ഇംഗ്ലണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളും റഷ്യയുമായി കളിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫിഫയെ കൂടാതെ യുവേഫയും റഷ്യയ്ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകും.
പുരുഷ വനിതാ ലോകകപ്പ്, യൂറോ കപ്പ്, ചാമ്പ്യന്‍സ് ലീഗ് തുടങ്ങി ടൂര്‍ണമെന്റുകളില്‍ റഷ്യയ്ക്ക് കടുത്ത വിലക്കാണ് വരും നാളുകളില്‍ നേരിടേണ്ടിവരിക. യുക്രൈന് ജനതയ്ക്ക് ഒപ്പമാണെന്ന് ഫിഫയും യുവേഫയും സംയുക്ത പ്രസ്താവന ഇറക്കി. റഷ്യയെ കൂടാതെ ബെലാറസ് താരങ്ങളെയും വിലക്കണമെന്ന ആവശ്യം ശക്തമാണ്. ഒളിമ്പിക്സ് ഉള്‍പ്പെടെയുള്ള രാജ്യാന്തര കായിക വിനോദങ്ങളിലും വിലക്കുണ്ടാകും.
Also Read : ഇവാന്റെ പരിശീലന രീതികൾ രസകരം, ടീമിന്റെ പ്രതിരോധം മികച്ചു നിൽക്കുന്നതിന്റെ കാരണവും വ്യക്തമാക്കി എനസ് സിപോവിച്ച്
2018ല്‍ ഫിഫയുടെ ലോകകപ്പ് നടന്നത് റഷ്യയിലാണ്. അന്ന് ടൂര്‍ണമെന്റ് മികച്ച രീതിയില്‍ നടത്താനും റഷ്യയ്ക്ക് സാധിച്ചു. അന്താരാഷ്ട്ര ഫുട്ബോളില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്ന ടീമുകളിലൊന്നാണ് റഷ്യ. ലോക വേദികളില്‍ വിലക്കു തുടര്‍ന്നാല്‍ രാജ്യത്തിന്റെ കായികഭാവിക്ക് വലിയ രീതിയിലുള്ള തിരിച്ചടിയാകും ഇതിലൂടെ ഉണ്ടാവുക. ഇത്തവണ ഖത്തര്‍ ലോകകപ്പില്‍ കളിക്കുമെന്ന് പ്രതീക്ഷിച്ച ടീമുകളിലൊന്നുകൂടിയാണ് റഷ്യ. എന്നാല്‍, ഫിഫയുടെ വിലക്കോടുകൂടി ടൂര്‍ണെമെന്റില്‍ നിന്നും അവർക്ക് പിന്മാറേണ്ടിവരും.
Also Read : തീപ്പൊരി പോരാട്ടം, ഫൈനലിന് മുൻപൊരു ഫൈനൽ; എന്തും നടക്കാം, ബ്ലാസ്റ്റേഴ്സ് രണ്ടും കൽപ്പിച്ച്
ദേശീയ പതാകയോ ദേശീയ ഗാനമോ ഇല്ലാതെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ റഷ്യയ്ക്ക് ഫിഫ നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും ദുര്‍ബല നടപടിക്കെതിരെ മറ്റു രാജ്യങ്ങള്‍ കൂട്ടത്തോടെ രംഗത്തെത്തി. ഫ്രാന്‍സ്, ഇംഗ്ലണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളും റഷ്യയുമായി കളിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫിഫയെ കൂടാതെ യുവേഫയും റഷ്യയ്ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകും.
പുരുഷ വനിതാ ലോകകപ്പ്, യൂറോ കപ്പ്, ചാമ്പ്യന്‍സ് ലീഗ് തുടങ്ങി ടൂര്‍ണമെന്റുകളില്‍ റഷ്യയ്ക്ക് കടുത്ത വിലക്കാണ് വരും നാളുകളില്‍ നേരിടേണ്ടിവരിക. യുക്രൈന് ജനതയ്ക്ക് ഒപ്പമാണെന്ന് ഫിഫയും യുവേഫയും സംയുക്ത പ്രസ്താവന ഇറക്കി. റഷ്യയെ കൂടാതെ ബെലാറസ് താരങ്ങളെയും വിലക്കണമെന്ന ആവശ്യം ശക്തമാണ്. ഒളിമ്പിക്സ് ഉള്‍പ്പെടെയുള്ള രാജ്യാന്തര കായിക വിനോദങ്ങളിലും വിലക്കുണ്ടാകും.
Also Read : ഇവാന്റെ പരിശീലന രീതികൾ രസകരം, ടീമിന്റെ പ്രതിരോധം മികച്ചു നിൽക്കുന്നതിന്റെ കാരണവും വ്യക്തമാക്കി എനസ് സിപോവിച്ച്
2018ല്‍ ഫിഫയുടെ ലോകകപ്പ് നടന്നത് റഷ്യയിലാണ്. അന്ന് ടൂര്‍ണമെന്റ് മികച്ച രീതിയില്‍ നടത്താനും റഷ്യയ്ക്ക് സാധിച്ചു. അന്താരാഷ്ട്ര ഫുട്ബോളില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്ന ടീമുകളിലൊന്നാണ് റഷ്യ. ലോക വേദികളില്‍ വിലക്കു തുടര്‍ന്നാല്‍ രാജ്യത്തിന്റെ കായികഭാവിക്ക് വലിയ രീതിയിലുള്ള തിരിച്ചടിയാകും ഇതിലൂടെ ഉണ്ടാവുക. ഇത്തവണ ഖത്തര്‍ ലോകകപ്പില്‍ കളിക്കുമെന്ന് പ്രതീക്ഷിച്ച ടീമുകളിലൊന്നുകൂടിയാണ് റഷ്യ. എന്നാല്‍, ഫിഫയുടെ വിലക്കോടുകൂടി ടൂര്‍ണെമെന്റില്‍ നിന്നും അവർക്ക് പിന്മാറേണ്ടിവരും.