കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിലെ വിശ്വസ്തനായ പോരാളി ക്ലബ്ബ് വിടുന്നു. രണ്ട് വര്‍ഷക്കാലത്തെ ബ്ലാസ്റ്റേഴ്സ് ജീവിതം അവസാനിപ്പിച്ചാണ് സെര്‍ബിയന്‍ പ്രതിരോധ താരം നെമാഞ്ജ ലാകിച്ച് പെസിച്ച് ടീമിനോട് വിടപറയുന്നത്. ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും ട്വിറ്ററിലൂടെയുമാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2017, 2018 സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച താരമാണ് പെസിച്ച്. ഓസ്ട്രിയന്‍ ക്ലബ്ബായ കാഫന്‍ബര്‍ഗില്‍ നിന്നുമാണ് താരം ബ്ലാസ്റ്റേഴ്സിലെത്തിയത്. രണ്ട് സീസണുകളിലായി 28 മത്സരങ്ങളിലാണ് പെസിച്ച് ബ്ലാസ്റ്റേഴ്സിന്റെ കുപ്പായമണിഞ്ഞിട്ടുള്ളത്. നിര്‍ണായക മത്സരങ്ങളില്‍ ടീമിന്റെ പ്രതിരോധ നിരയില്‍ ഉരുക്കുകോട്ടയായി നിലകൊണ്ട താരമാണ് പെസിച്ച്. താരത്തിന്റെ വിടവാങ്ങല്‍ ബ്ലാസ്റ്റേഴ്സിന് എന്തുകൊണ്ടും വലിയ നഷ്ടം തന്നെയാകും.
ഇതിനകം ബര്‍ത്തലോമിയോ ഓഗ്ബച്ചെ, മൗസ്തഫ ഗിനിങ്ങ്, സുയിവര്ലൂണ്, സിഡോഞ്ച, ആര്‍ക്കസ് എന്നീ അഞ്ച് വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിക്കഴിഞ്ഞു. പ്രതിരോധ താരം സുയിവര്ലൂണ് ടീമിലെത്തിയതോടെ പ്രതിരോധ നിരയില്‍ കാര്യമായ അഴിച്ചുപണികള്‍ ഉണ്ടാകുമെന്ന കാര്യം ഏറെക്കുറേ ഉറപ്പായിരുന്നു. നോര്‍ത്ത് ഈസ്റ്റില്‍ നിന്നെത്തിയ പുതിയ പരിശീലകന് എല്‍കോ ഷട്ടോറി നിലവിലെ പ്രതിരോധ താരങ്ങളെ പാടേ ഒഴിവാക്കിക്കൊണ്ടാണ് പുതിയ ഗെയിം പ്ലാന്‍ തയ്യാറാക്കുന്നതെന്ന് അനുമാനിക്കാം.
മലയാളി ഫുട്ബോളറും കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു പ്രതിരോധ താരവുമായ അനസ് എടത്തൊടിക്ക നേരത്തേ ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു. ഇനി എടികെയുടെ കുപ്പായത്തിലാണ് അനസ് കളിക്കുക. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അടുത്ത സീസണിലേക്കായി അനസ് എടികെയ്ക്കൊപ്പം ചേര്‍ന്നു. എടികെ ഫുട്ബോള്‍ ക്ലബ്ബാണ് അനസിനെ തങ്ങള്‍ക്കൊപ്പം കൂട്ടിയ കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ദേശീയ ടീമിലെ പ്രതിരോധ താരമായ അനസ് കൂടി എത്തുന്നതോടെ ടീമിന്റെ പ്രതിരോധനിരയുടെ കാര്യത്തില്‍ ഇനി ആശങ്കകളില്ല. പ്രിതം കൊട്ടാലിനും അര്‍ണബ് മൊണ്ടാലിനും ആന്ദ്രേ ബിക്കിയ്ക്കുമൊപ്പം അനസ് എടത്തൊടിക്കയും കൂടി ചേരുമ്പോള്‍ കൊല്‍ക്കത്തയുടെ പ്രതിരോധം ഉരുക്കുകോട്ട പോലെ സുശക്തമാകും. വലിയ തുക നല്‍കിയാണ് എടികെ താരത്തെ തങ്ങളുടെ പാളയത്തിലെത്തിച്ചിരിക്കുന്നത്.
Also Read: കേരള ബ്ലാസ്റ്റേഴ്സ് ഉടമ സെര്‍ബിയയില്‍ അറസ്റ്റില്‍!!!
നേരത്തെ മോഹന്‍ ബഗാനുവേണ്ടിയും കൊല്‍ക്കത്തയ്ക്ക് വേണ്ടിയും ഏനസ് കളിച്ചിട്ടുണ്ട്. ഇത് ഇത് രണ്ടാം തവണയാണ് അനസ് കൊല്‍ക്കത്തയിലെത്തുന്നത്. അനസിനെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ടീമിന്റെ പ്രതിരോധ നിരയില്‍ അനസ് മുതല്‍ക്കൂട്ടാകുമെന്നും കോച്ച് അന്റോണിയോ ഹബാസ് പ്രതികരിച്ചു. ടീമിനെ വിജയിപ്പിക്കുന്നതിനായി മികച്ച പ്രകടനം തന്നെ നടത്തുമെന്ന് അനസും വ്യക്തമാക്കി.
അവസാന സീസണ് ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ അനസിന് സാധിച്ചിരുന്നില്ല. മിക്ക കളികളിലും അനസിന് സൈഡ് ബെഞ്ചില്‍ ഇരിക്കേണ്ടിയും വന്നു. ഇതേത്തുടര്‍ന്നാണ് ക്ലബ്ബ് വിടാനുള്ള തീരുമാനത്തിലേക്ക് താരം എത്തിയത്. കരാര്‍ പുതുക്കാന്‍ ബ്ലാസ്റ്റേഴ്സ് തയ്യാറായിരുന്നെങ്കിലും തുക കുറവായതോടെയാണ് ടീം വിടാന്‍ അനസ് തയ്യാറായത്. രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ച അനസ് പുതിയ കോച്ച് ഇഗോര്‍ സ്റ്റിമാക്കിന്റെ അഭ്യര്‍ത്ഥന മാനിച്ച് വീണ്ടും ദേശിയ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
അതേസമയം ഏറ്റവുമൊടുവിൽ 30 കാരനായ മുസ്തഫ കൂടി എത്തിയതോടെ നിലവില്‍ ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തിയ വിദേശ താരങ്ങളുടെ എണ്ണം അഞ്ചായിരിക്കുകയാണ്. നേരത്തേ നൈജീരിയന്‍ ഫുട്ബോള്‍ താരം ബര്‍ത്ലോമിയോ ഒഗ്ബച്ചെയെ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളോടൊപ്പം ചേര്‍ത്തിരുന്നു. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി ബൂട്ടണിഞ്ഞ ഈ 34കാരനെ ഹെഡ് കോച്ച് എല്‍കൊ ഷട്ടോറിയാണ് ബ്ലാസ്റ്റേഴ്സിലേക്ക് റാഞ്ചിയത്.
2018-2019 സീസണില്‍ 19 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകള്‍ നേടിയിട്ടുണ്ട് ഒഗ്ബെചെ. സീസണിലെ ഗോള്‍ഡന്‍ ബൂട്ട് റണ്ണര്‍ അപ് കൂടിയാണ് ഈ നൈജീരിയന്‍ ഗോളടിയന്ത്രം. ഫ്രാന്‍സ്, സ്പെയിന്, ഇംഗ്ലണ്ട്, നെതര്‍ലന്റ്സ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ച ശേഷമാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി ഒഗ്ബെച്ചെ കളത്തിലിറങ്ങിയത്. ഒഗ്ബെച്ചെയെ കൂടാതെ മരിയോ ആര്‍ക്വസ്, സെര്‍ജിയോ സിഡോന്ച, ജിയാനി സുവര്ലൂണ് എന്നിവരേയും കേരള ബ്ലാസ്റ്റേഴ്സ് നേരത്തേ തന്നെ കൂടാരത്തിലെത്തിച്ചിരുന്നു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2017, 2018 സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച താരമാണ് പെസിച്ച്. ഓസ്ട്രിയന്‍ ക്ലബ്ബായ കാഫന്‍ബര്‍ഗില്‍ നിന്നുമാണ് താരം ബ്ലാസ്റ്റേഴ്സിലെത്തിയത്. രണ്ട് സീസണുകളിലായി 28 മത്സരങ്ങളിലാണ് പെസിച്ച് ബ്ലാസ്റ്റേഴ്സിന്റെ കുപ്പായമണിഞ്ഞിട്ടുള്ളത്. നിര്‍ണായക മത്സരങ്ങളില്‍ ടീമിന്റെ പ്രതിരോധ നിരയില്‍ ഉരുക്കുകോട്ടയായി നിലകൊണ്ട താരമാണ് പെസിച്ച്. താരത്തിന്റെ വിടവാങ്ങല്‍ ബ്ലാസ്റ്റേഴ്സിന് എന്തുകൊണ്ടും വലിയ നഷ്ടം തന്നെയാകും.
ഇതിനകം ബര്‍ത്തലോമിയോ ഓഗ്ബച്ചെ, മൗസ്തഫ ഗിനിങ്ങ്, സുയിവര്ലൂണ്, സിഡോഞ്ച, ആര്‍ക്കസ് എന്നീ അഞ്ച് വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിക്കഴിഞ്ഞു. പ്രതിരോധ താരം സുയിവര്ലൂണ് ടീമിലെത്തിയതോടെ പ്രതിരോധ നിരയില്‍ കാര്യമായ അഴിച്ചുപണികള്‍ ഉണ്ടാകുമെന്ന കാര്യം ഏറെക്കുറേ ഉറപ്പായിരുന്നു. നോര്‍ത്ത് ഈസ്റ്റില്‍ നിന്നെത്തിയ പുതിയ പരിശീലകന് എല്‍കോ ഷട്ടോറി നിലവിലെ പ്രതിരോധ താരങ്ങളെ പാടേ ഒഴിവാക്കിക്കൊണ്ടാണ് പുതിയ ഗെയിം പ്ലാന്‍ തയ്യാറാക്കുന്നതെന്ന് അനുമാനിക്കാം.
മലയാളി ഫുട്ബോളറും കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു പ്രതിരോധ താരവുമായ അനസ് എടത്തൊടിക്ക നേരത്തേ ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു. ഇനി എടികെയുടെ കുപ്പായത്തിലാണ് അനസ് കളിക്കുക. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അടുത്ത സീസണിലേക്കായി അനസ് എടികെയ്ക്കൊപ്പം ചേര്‍ന്നു. എടികെ ഫുട്ബോള്‍ ക്ലബ്ബാണ് അനസിനെ തങ്ങള്‍ക്കൊപ്പം കൂട്ടിയ കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ദേശീയ ടീമിലെ പ്രതിരോധ താരമായ അനസ് കൂടി എത്തുന്നതോടെ ടീമിന്റെ പ്രതിരോധനിരയുടെ കാര്യത്തില്‍ ഇനി ആശങ്കകളില്ല. പ്രിതം കൊട്ടാലിനും അര്‍ണബ് മൊണ്ടാലിനും ആന്ദ്രേ ബിക്കിയ്ക്കുമൊപ്പം അനസ് എടത്തൊടിക്കയും കൂടി ചേരുമ്പോള്‍ കൊല്‍ക്കത്തയുടെ പ്രതിരോധം ഉരുക്കുകോട്ട പോലെ സുശക്തമാകും. വലിയ തുക നല്‍കിയാണ് എടികെ താരത്തെ തങ്ങളുടെ പാളയത്തിലെത്തിച്ചിരിക്കുന്നത്.
Also Read: കേരള ബ്ലാസ്റ്റേഴ്സ് ഉടമ സെര്‍ബിയയില്‍ അറസ്റ്റില്‍!!!
നേരത്തെ മോഹന്‍ ബഗാനുവേണ്ടിയും കൊല്‍ക്കത്തയ്ക്ക് വേണ്ടിയും ഏനസ് കളിച്ചിട്ടുണ്ട്. ഇത് ഇത് രണ്ടാം തവണയാണ് അനസ് കൊല്‍ക്കത്തയിലെത്തുന്നത്. അനസിനെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ടീമിന്റെ പ്രതിരോധ നിരയില്‍ അനസ് മുതല്‍ക്കൂട്ടാകുമെന്നും കോച്ച് അന്റോണിയോ ഹബാസ് പ്രതികരിച്ചു. ടീമിനെ വിജയിപ്പിക്കുന്നതിനായി മികച്ച പ്രകടനം തന്നെ നടത്തുമെന്ന് അനസും വ്യക്തമാക്കി.
അവസാന സീസണ് ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ അനസിന് സാധിച്ചിരുന്നില്ല. മിക്ക കളികളിലും അനസിന് സൈഡ് ബെഞ്ചില്‍ ഇരിക്കേണ്ടിയും വന്നു. ഇതേത്തുടര്‍ന്നാണ് ക്ലബ്ബ് വിടാനുള്ള തീരുമാനത്തിലേക്ക് താരം എത്തിയത്. കരാര്‍ പുതുക്കാന്‍ ബ്ലാസ്റ്റേഴ്സ് തയ്യാറായിരുന്നെങ്കിലും തുക കുറവായതോടെയാണ് ടീം വിടാന്‍ അനസ് തയ്യാറായത്. രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ച അനസ് പുതിയ കോച്ച് ഇഗോര്‍ സ്റ്റിമാക്കിന്റെ അഭ്യര്‍ത്ഥന മാനിച്ച് വീണ്ടും ദേശിയ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
അതേസമയം ഏറ്റവുമൊടുവിൽ 30 കാരനായ മുസ്തഫ കൂടി എത്തിയതോടെ നിലവില്‍ ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തിയ വിദേശ താരങ്ങളുടെ എണ്ണം അഞ്ചായിരിക്കുകയാണ്. നേരത്തേ നൈജീരിയന്‍ ഫുട്ബോള്‍ താരം ബര്‍ത്ലോമിയോ ഒഗ്ബച്ചെയെ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളോടൊപ്പം ചേര്‍ത്തിരുന്നു. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി ബൂട്ടണിഞ്ഞ ഈ 34കാരനെ ഹെഡ് കോച്ച് എല്‍കൊ ഷട്ടോറിയാണ് ബ്ലാസ്റ്റേഴ്സിലേക്ക് റാഞ്ചിയത്.
2018-2019 സീസണില്‍ 19 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകള്‍ നേടിയിട്ടുണ്ട് ഒഗ്ബെചെ. സീസണിലെ ഗോള്‍ഡന്‍ ബൂട്ട് റണ്ണര്‍ അപ് കൂടിയാണ് ഈ നൈജീരിയന്‍ ഗോളടിയന്ത്രം. ഫ്രാന്‍സ്, സ്പെയിന്, ഇംഗ്ലണ്ട്, നെതര്‍ലന്റ്സ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ച ശേഷമാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി ഒഗ്ബെച്ചെ കളത്തിലിറങ്ങിയത്. ഒഗ്ബെച്ചെയെ കൂടാതെ മരിയോ ആര്‍ക്വസ്, സെര്‍ജിയോ സിഡോന്ച, ജിയാനി സുവര്ലൂണ് എന്നിവരേയും കേരള ബ്ലാസ്റ്റേഴ്സ് നേരത്തേ തന്നെ കൂടാരത്തിലെത്തിച്ചിരുന്നു.