കളി നിർത്തിയ റഫറി
ഫുട്ബോളിൽ ഇത്തരം സംഭവങ്ങളുണ്ടാവുമ്പോൾ ഞൊടിയിടയിൽ ഇടപെടുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എറിക്‌സന്‍ കുഴഞ്ഞു വീണ നിമിഷം, മെഡിക്കല്‍ സ്റ്റാഫുകളെ അടിയന്തരമായി ഗ്രൗണ്ടിലേക്ക് വിളിച്ചു വരുത്തുകയും മത്സരം നിര്‍ത്തിവെക്കുകയും ചെയ്തത് ഇംഗ്ലീഷ് റഫറി ആന്റണി ടെയ്‌ലറാണ്. സെക്കൻറുകൾ പോലും പാഴാക്കൊതെയാണ് റഫറി ഇടപെട്ടത്. ആ ഇടപെടലിനോട് ഫുട്ബോൾ ലോകം എക്കാലവും കടപ്പെട്ടിരിക്കുന്നു.
(AP/PTI)
ആഘോഷിക്കാതെ ഫിൻലണ്ട്
ആരാധകർ ചെയ്തത്
നായകൻ സൈമൺ
നായകന്‍ സൈമണ്‍ കെയർ ഡെൻമാർക്കിന് ഇന്ന് ദേശീയ ഹീറോയാണ്. തങ്ങളുടെ പ്രിയ കളിക്കാരൻ നിലത്ത് വീണപ്പോൾ ഓടിയെത്തി ജീവൻ രക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്തത് സൈമണാണ്. എറിക്‌സന്‍ നിന്ന നില്‍പ്പില്‍ വീണെങ്കില്‍ അപകടം സംഭവിച്ചുവെന്ന് സൈമണ്‍ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. ഓടിയെത്തി എറിക്‌സന്റെ വായിലേക്ക് കൈയ്യിട്ട് കുഴഞ്ഞ് ഉള്‍വലിഞ്ഞേക്കാവുന്ന നാവിനെ പിടിച്ചു നിര്‍ത്തിയത് സമയോചിതമായി. ചാനൽ ക്യാമറകൾ ദൃശ്യങ്ങൾ പകർത്താതിരിക്കാൻ ടീമംഗങ്ങളെ കൂട്ടമായി നിർത്തുകയും ചെയ്തു.
(REUTERS/Jonathan Nackstrand)
ഹീറോ എറിക്സൺ
യഥാർഥ നായകൻ
ഫിൻലണ്ട് പതാക
ലോകം ഒരിക്കലും മറക്കാത്ത മറ്റൊരു മാതൃകയാണ് ഫിൻലണ്ട് ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായത്. തങ്ങളുടെ കയ്യിലുണ്ടായിരുന്ന വലിയ പതാക അവർ ഗ്രൗണ്ടിലേക്ക് എറിഞ്ഞ് കൊടുത്തു. കോപ്പൻ ഹേഗനിലെ സ്റ്റേഡിയത്തിലെ ആ കാണികൾ ഫുട്ബോളിൻെറ മഹത്വം ഉയർത്തിപ്പിടിക്കുകയായിരുന്നു. ആ പതാക പുതപ്പിച്ച് കൊണ്ടാണ് എറിക്സണെ ഗ്രൗണ്ടിന് പുറത്തേക്ക് മെഡിക്കൽ സംഘം മാറ്റിയത്. ഫിൻലണ്ടും ഡെൻമാർക്കും തമ്മിലുള്ള മത്സരം പിന്നീട് പുനരാരംഭിച്ചു. ഒരു ഗോളിന് ജയിച്ച ഫിൻലണ്ട് ആഘോഷങ്ങളൊന്നുമില്ലാതെ എറിക്സണിനോട് ആദരവ് കാണിച്ചു.
(REUTERS/Jonathan Nackstrand)
ഫുട്ബോൾ ലോകത്ത് കയ്യടി
ലുക്കാക്കുവിൻെറ ഗോൾ എറിക്സണുള്ളതാണ്
ഫിൻലണ്ട് - ഡെൻമാർക്ക് മത്സരത്തിന് ശേഷം യൂറോയിൽ ബെൽജിയവും റഷ്യയും തമ്മിലാണ് പോരാടിയത്. മത്സരം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ലോക റാങ്കിങിൽ ഒന്നാം സ്ഥാനക്കാരായ ബെൽജിയം ജയിച്ചു. ഇരട്ടഗോൾ നേടിയ റൊമേലു ലുക്കാക്കുവാണ് കളിയിലെ താരമായത്. തൻെറ ഗോൾനേട്ടം എറിക്സണിന് വേണ്ടായാണ് ലുക്കാക്കു സമർപ്പിച്ചത്. "ക്രിസ്... ധൈര്യമായിരിക്കൂ... ഐ ലവ് യൂ..." എന്നാണ് ലുക്കാക്കു ക്യാമറകൾക്ക് മുന്നിൽ പറഞ്ഞത്.
(REUTERS/Anton Vaganov)
Also Read: എറിക്‌സന്റെ ജീവന്‍ പിടിച്ചു നിര്‍ത്തിയത് ക്ലബ്ബ് ഫുട്‌ബോളിലെ എതിരാളി; സൈമണിന് കയ്യടിച്ച് ആരാധകർ!