ബ്യൂണസ് ഐറിസ്: ലാറ്റിനമേരിക്കന്‍ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് സമനിലക്കുരുക്ക്. ചിലിയാണ് അര്‍ജന്റീനയെ 1-1 എന്ന സ്കോറിന് തളച്ചത്. മറ്റൊരു മത്സരത്തില്‍ യുറുഗ്വായ് പരാഗ്വായ് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. കൊളംബിയ പെറുവിനേയും (3-0) ബൊളീവിയ വെനസ്വെലയേയും (3-1) പരാജയപ്പെടുത്തി. ബ്രസീല്‍ ഇക്വഡോര്‍ മത്സരം ശനിയാഴ്ച നടക്കും. ആക്രമിച്ച് കളിച്ചിട്ടും പ്രതിരോധത്തിലെ ഒറ്റപിഴവാണ് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായത്. 24-ാം മിനിറ്റില്‍ ലയണല്‍ മെസിയുടെ പെനാല്‍റ്റിയിലൂടെ അര്‍ജന്റീനയാണ് ആദ്യം സ്കോര്‍ ചെയ്തത്. എന്നാല്‍ അലക്സിസ് സാഞ്ചസ് 36-ാം മിനിറ്റില്‍ ചിലിക്കായി സമനില നേടിക്കൊടുത്തു. മെസ്സിയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് തട്ടിയകറ്റിയ ചിലി ഗോള്‍കീപ്പറുടെ ചില മിന്നുന്ന സേവുകളും കളിയില്‍ എടുത്തുപറയേണ്ടതാണ്. കോപ്പ ടൂര്‍ണമെന്റ് അടുത്തിരിക്കെ കളിക്കാര്‍ പരിക്ക് ഭയന്ന് കളിച്ചത് കളി സമനിലയിലേക്ക് നീങ്ങാന്‍ ഇടയാക്കി. മെസിയെ എതിരാളികള്‍ കായികമായി നേരിട്ടതും അര്‍ജന്റീനയ്ക്ക് വിനയായി. ജൂണ്‍ 9ന് കൊളംബിയയ്ക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.
Also Read: അരങ്ങേറ്റത്തിൽ ഇരട്ടസെഞ്ച്വറിയുമായി കളം നിറഞ്ഞ് കോൺവെ; ന്യൂസിലൻറിന് 267 റൺസ് ലീഡ്
സമനിലയോടെ ലാറ്റിനമേരിക്കന്‍ മേഖലയില്‍ ഒന്നാമതെത്താനുള്ള അവസരം അര്‍ജന്റീന കളഞ്ഞുകുളിച്ചു. 5 കളികളില്‍നിന്നും 11 പോയന്റുമായി അര്‍ജന്റീന രണ്ടാം സ്ഥാനത്താണ്. 4 കളികളില്‍നിന്നും 12 പോയന്റുള്ള ബ്രസീല്‍ ആണ് ഒന്നാം സ്ഥാനത്ത്. ശനിയാഴ്ച ഇക്വഡോറിനെതിരെ സമനില വഴങ്ങിയാലും ബ്രസീലിന്റെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടില്ല. അതേസമയം, ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ തോല്‍വി വഴങ്ങിയിട്ടില്ലെന്നത് അര്‍ജന്റീനയ്ക്ക് ആശ്വാസകരമാണ്.
Also Read: അരങ്ങേറ്റത്തിൽ ഇരട്ടസെഞ്ച്വറിയുമായി കളം നിറഞ്ഞ് കോൺവെ; ന്യൂസിലൻറിന് 267 റൺസ് ലീഡ്
സമനിലയോടെ ലാറ്റിനമേരിക്കന്‍ മേഖലയില്‍ ഒന്നാമതെത്താനുള്ള അവസരം അര്‍ജന്റീന കളഞ്ഞുകുളിച്ചു. 5 കളികളില്‍നിന്നും 11 പോയന്റുമായി അര്‍ജന്റീന രണ്ടാം സ്ഥാനത്താണ്. 4 കളികളില്‍നിന്നും 12 പോയന്റുള്ള ബ്രസീല്‍ ആണ് ഒന്നാം സ്ഥാനത്ത്. ശനിയാഴ്ച ഇക്വഡോറിനെതിരെ സമനില വഴങ്ങിയാലും ബ്രസീലിന്റെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടില്ല. അതേസമയം, ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ തോല്‍വി വഴങ്ങിയിട്ടില്ലെന്നത് അര്‍ജന്റീനയ്ക്ക് ആശ്വാസകരമാണ്.