ആപ്പ്ജില്ല

കേരള ബ്ലാസ്റ്റേഴ്സിൻെറ പ്രതിഷേധം ഫലം കണ്ടു; അവസാനം ഐ എസ് എല്‍ ഫുട്‌ബോളില്‍ വാര്‍ വരുന്നു

ഒടുവില്‍ ആ തീരുമാനം എത്തി, ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ( Indian Super League ) വി എ ആര്‍ വരും. 2022 - 2023 സീസണ്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിനു ശേഷം ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ( A I F F ) പ്രസിഡന്റ് കല്യാണ്‍ ചൗബെ ( Kalyan Chaubey ) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്...

Curated byശ്രീജിത്ത് ടി | Samayam Malayalam 19 Mar 2023, 1:10 pm
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ( Indian Super League ) ഫുട്‌ബോള്‍ ആരാധകര്‍ക്ക്, പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ( Kerala Blasters F C ) ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത ... ഐ എസ് എല്‍ ഫുട്‌ബോളില്‍ വി എ ആര്‍ ( വീഡിയൊ അസിസ്റ്റന്റ് റഫറി ) സിസ്റ്റം വരും. ഐ എസ് എല്ലില്‍ അടുത്ത സീസണ്‍ മുതല്‍ വി എ ആര്‍ കൊണ്ടുവരും എന്ന് എ ഐ എഫ് എഫ് ( All India Football Federation ) പ്രസിഡന്റ് കല്യാണ്‍ ചൗബെ ആണ് അറിയിച്ചത്.
Samayam Malayalam after controversies aiff likely to use var lite from next season
കേരള ബ്ലാസ്റ്റേഴ്സിൻെറ പ്രതിഷേധം ഫലം കണ്ടു; അവസാനം ഐ എസ് എല്‍ ഫുട്‌ബോളില്‍ വാര്‍ വരുന്നു


2022 - 2023 സീസണ്‍ ഐ എസ് എല്‍ ഫൈനലിനു ശേഷമാണ് കല്യാണ്‍ ചൗബെ ( Kalyan Chaubey ) ഇക്കാര്യം അറിയിച്ചത്. എ ടി കെ മോഹന്‍ ബഗാനും ബെംഗളൂരു എഫ് സി യും തമ്മില്‍ നടന്ന ഫൈനലില്‍ റഫറി തങ്ങള്‍ക്ക് എതിരേ അന്യായമായി പെനാല്‍റ്റി കിക്ക് വിധിച്ചു എന്ന് ബെംഗളൂരു എഫ് സി ഉടമ പാര്‍ഥ ജിന്‍ഡാല്‍ ആരോപിച്ചിരുന്നു.

​എടികെ ജേതാക്കൾ​

2023ലെ ഐഎസ്എൽ ഫൈനൽ മത്സരത്തില്‍ എ ടി കെ മോഹന്‍ ബഗാന്‍ പെനാല്‍റ്റിയിലൂടെ രണ്ട് ഗോള്‍ നേടിയപ്പോള്‍ ബെംഗലൂരു എഫ് സി ഒരു പെനാല്‍റ്റി ഗോള്‍ സ്വന്തമാക്കി.

മത്സരം 2 - 2 സമനിലയില്‍ കലാശിക്കുകയും തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എ ടി കെ മോഹന്‍ ബഗാന്‍ 4 - 3 ന്റെ ജയത്തോടെ ഐ എസ് എല്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കുകയും ചെയ്തു. എടികെയും മോഹൻ ബഗാനും ഒന്നിച്ചതിന് ശേഷം ടീമിൻെറ ആദ്യ കിരീടനേട്ടമാണ്.

​വാറിൻെറ ചെറിയ പതിപ്പ്​

ബെല്‍ജിയം രീതിയിലുള്ള വി എ ആറിന്റെ ചെറിയ പതിപ്പ് ആയിരിക്കും ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കുക എന്നാണ് വിവരം. ചെറിയ മുതല്‍ മുടക്കിലാണ് റോയല്‍ ബെല്‍ജിയം എഫ് എ വീഡിയൊ അസിസ്റ്റന്റ് റഫറി സിസ്റ്റം നടപ്പാക്കിയത്.

ബെല്‍ജിയം ഫുട്‌ബോള്‍ ആസ്ഥാനത്ത് 16 മോണിട്ടറും നാല് ആളുകളും മാത്രമാണ് വി എ ആറിനായി ഉള്ളത്. ഇത്രയും വെച്ച് അവര്‍ക്ക് ഒരേ സമയത്ത് നാല് മത്സരം വരെ നടത്താം.

​​പിഴവുകൾ സംഭവിച്ചിട്ടുണ്ട്​


ഇന്ത്യയില്‍ ഐ ടി വിദഗ്ധര്‍ നിരവധി ഉണ്ട്. പഠിച്ച് ഇറങ്ങുന്ന കുട്ടികളും ഉണ്ട്. ഇവരുടെ എല്ലാം സഹായത്തോടെ ബെല്‍ജിയം മോഡലില്‍ വി എ ആര്‍ ലൈറ്റ് ഇന്ത്യയില്‍ നടപ്പില്‍ വരുത്താവുന്നതേ ഉള്ളൂ - കല്യാണ്‍ ചൗബെ പറഞ്ഞു.

ഐ എസ് എല്‍ 2022 - 2023 സീസണിലെ ചില മത്സരങ്ങള്‍ കണ്ടിരുന്നു എന്നും അതില്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്എന്നും കല്യാണ്‍ ചൗബെ കൂട്ടിച്ചേര്‍ത്തു. റഫറിയിങ്ങിലെ പിഴവുകളാണ് വാ‍ർ കൊണ്ടുവരാൻ കാരണമായിരിക്കുന്നത്.

Also Read: ഐ എസ് എല്‍ ഫൈനലില്‍ ബെംഗളൂരുവിന് എതിരെ വിവാദ പെനാല്‍റ്റി; റഫറിയിംഗിനെ വിമര്‍ശിച്ച് ടീം ഉടമ

സുനില്‍ ഛേത്രി വിരമിക്കുമെന്ന് സൂചന | sunil chhetri

സുനില്‍ ഛേത്രി വിരമിക്കുമെന്ന സൂചന നൽകി ദേശീയ ടീം മുഖ്യ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് . ഇന്ത്യന്‍ സൂപ്പര്‍ ഫുട്‌ബോളര്‍ സുനില്‍ ഛേത്രി വൈകാതെ വിരമിക്കും എന്ന സൂചനയാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നത്. രാജ്യാന്തര ഫുട്‌ബോളില്‍ നിലവില്‍ കളിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ ഗോളുള്ള മൂന്നാമനാണ് സുനില്‍ ഛേത്രി. 118 ഗോള്‍ ഉള്ള പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, 98 ഗോള്‍ ഉള്ള അര്‍ജന്റീനയുടെ ലയണല്‍ മെസി എന്നിവരാണ് സുനില്‍ ഛേത്രിക്ക് മുന്നില്‍ ഉള്ളത്.131 മത്സരങ്ങളില്‍ ഇന്ത്യന്‍ ബൂട്ടണിഞ്ഞ സുനില്‍ ഛേത്രി 84 രാജ്യാന്തര ഗോള്‍ സ്വന്തമാക്കി. രാജ്യാന്തര ഗോള്‍ വേട്ടയില്‍ എക്കാലത്തെയും അഞ്ചാം നമ്പര്‍ സ്ഥാനത്താണ് നിലവില്‍ സുനില്‍ ഛേത്രി . സുനില്‍ ഛേത്രിയുടെ പ്രായം വിരമിക്കലിന്റെ അടുത്താണ്. ഫുട്‌ബോളില്‍ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങല്‍ കാലഘട്ടത്തിലൂടെ ആണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഒരു പക്ഷേ, സുനില്‍ ഛേത്രിയുടെ അവസാന സീസണ്‍ ആയിരിക്കും ഇത്. ചിലപ്പോള്‍ അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യന്‍ കപ്പിലും കളിച്ചേക്കും. തീര്‍ച്ചയായും സുനില്‍ ഛേത്രിയുടെ അവസാന ഏഷ്യന്‍ കപ്പ് ആയിരിക്കും അത്. വരാനിരിക്കുന്ന മാസങ്ങള്‍ സുനില്‍ ഛേത്രിയെ സംബന്ധിച്ച് ഏറ്റവും മികച്ചതായിരിക്കും എന്നും എനിക്ക് ഉറപ്പുണ്ടെന്നും ഇഗോര്‍ സ്റ്റിമാച്ച് പറയുന്നു.

​​നേരത്തെ ചിന്തിച്ചിരുന്നു...​


2020 ല്‍ എ ഐ എഫ് എഫ് ഇന്ത്യയില്‍ വി എ ആര്‍ നടപ്പിലാക്കാനായി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. വി എ ആര്‍ നടപ്പിലാക്കാന്‍ ഒരു മത്സരത്തിന് കുറഞ്ഞത് 18 മുതല്‍ 20 ലക്ഷം രൂപ വരെ ആകും എന്നും ഒരു സീസണില്‍ മുഴുവനായി വി എ ആര്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ ആകെ 15 മുതല്‍ 20 കോടി രൂപ വരെ ചെലവ് വരും എന്നും ആയിരുന്നു അന്നത്തെ കണ്ടെത്തല്‍. ഇത് വരെ നടപ്പാക്കിയിരുന്നില്ല.

​​വിവാദ ഗോൾ​

പ്ലേ ഓഫ് എലിമിനേറ്ററില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്ക് എതിരേ ബെംഗളൂരു എഫ് സി യുടെ സുനില്‍ ഛേത്രി ക്വിക് ഫ്രീ കിക്കിലൂടെ നേടിയ ഗോള്‍ റഫറി അനുവദിച്ചു. റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മത്സരം ഉപേക്ഷിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി മൈതാനം വിട്ടിരുന്നു.

ആ പ്രതിഷേധം കൂടിയാണ് ഇപ്പോൾ ഫലം കാണുന്നത്. ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമവനോവിച്ചിനെ വിമ‍ർശിച്ചവ‍ർക്കുള്ള മറുപടി കൂടിയാകും ഈ തീരുമാനം.

ഓതറിനെ കുറിച്ച്
ശ്രീജിത്ത് ടി
ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് മാധ്യമപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശ്രീജിത്ത് കഴിഞ്ഞ 11 വർഷമായി പ്രിൻറ് - ഓൺലൈൻ മേഖലകളിൽ മാധ്യമപ്രവർത്തകനാണ്. സമയം മലയാളത്തിൽ സോഷ്യൽ മീഡിയ, ജനറൽ ന്യൂസ്, സ്പോർട്സ് എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സാഹിത്യവും രാഷ്ട്രീയവും സ്പോർട്സുമാണ് ഇഷ്ടവിഷയങ്ങൾ. 'ചിത്രപുസ്തകത്തിലെ യാത്രികർ' എന്ന ശ്രീജിത്തിൻെറ ആദ്യനോവൽ ഗ്രീൻ ബുക്സ് പബ്ലിഷ് ചെയ്തിട്ടുണ്ട്. ഓൺലൈനിലും ആനുകാലികങ്ങളിലും കഥകളും കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്