ഡല്‍ഹി ഡൈനാമോസിനെ നൈസായി ട്രോളി ഐ ലീഗ് ഫുട്ബോള്‍ ക്ലബ്ബ് ട്രാവു. നിലവില്‍ ഒഡീഷ എഫ്സിയായി മാറിയ ഡല്‍ഹി ഡൈനാമോസിന്‍റെ ഗോള്‍കീപ്പര്‍ ശയന്‍ റോയിയെ ട്രാവു സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ പ്രഖ്യാപനത്തിനിടെയാണ് ഡല്‍ഹിയെ ട്രാവു പരിഹസിച്ചത്. ഡല്‍ഹിയുടെ താരത്തെ ടീമിനൊപ്പം ചേര്‍ത്തു എന്ന് പറയുന്നതിനൊപ്പം ബ്രാക്കറ്റില്‍ അതോ ഒഡീഷ എഫ്സി എന്നാണോ പറയേണ്ടത് എന്നായിരുന്നു ട്രാവുവിന്‍റെ ട്രോള്‍. എന്തായാലും ഫുട്ബോള്‍ ആരാധകര്‍ ഇത് ഏറ്റെടുത്തു കഴിഞ്ഞു.
Also Read: ഐഎസ്എല്ലിന്‍റെ ഈ സീസണ്‍ കേരള ബ്ലാസ്റ്റേഴ്സിനുള്ളത്; കാരണങ്ങളിതാണ്
കഴിഞ്ഞ സീസണിൽ ശയൻ റോയ് ഡെൽഹി ഡൈനാമോസ് ടീമിനൊപ്പം ഉണ്ടായിരുന്നു എങ്കിലും സീനിയർ ടീമിനായി കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഗോൾ കീപ്പറായ സായൻ റോയ് ബെംഗാൾ സ്വദേശിയാണ്. മുമ്പ് ഇന്ത്യൻ ആരോസിന്‍റെ വലകാക്കാനുള്ള അവസരവും ശയൻ റോയിക്ക് ലഭിച്ചിട്ടുണ്ട്. ട്രാവുവിൽ എത്തിയതോടെ ക്ലബ്ബിന്‍റെ ഒന്നാം നമ്പർ ഗോൾകീപ്പർ ആകാം എന്ന പ്രതീക്ഷയിലാണ് 27കാരനായ താരം.
2015-ലും 2016-ലും ഐ.എസ്.എല്‍. സെമിഫൈനലിലെത്തിയ ടീമാണ് ഡല്‍ഹി. ഡല്‍ഹി ഡൈനാമോസിന്‍റെ ആസ്ഥാനം മാറുന്നതു സംബന്ധിച്ച് ടീമുടമകളായ ഡല്‍ഹി സോക്കര്‍ പ്രൈവറ്റ് ലിമിറ്റഡും ഒഡീഷ സര്‍ക്കാരിന്‍റെ കായിക-യുവജന മന്ത്രാലയവും കരാര്‍ ഒപ്പുവെച്ചു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‍നായിക്കിന്‍റെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പുവെച്ചത്.
Also Read: ഇക്കുറി ബ്ലാസ്റ്റേഴ്സിലേക്ക് വന്നവരും പോയവരും; പുതിയ ടീമിനെ അറിയാം
ഒഡീഷ എഫ്.സി.യെ ഐ.എസ്.എല്ലിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഒഡീഷയിലെ ഫുട്ബോളിന്‍റെ വളര്‍ച്ചയ്ക്ക് ഐ.എസ്.എല്‍. സഹായകമാകുമെന്നും ടീം പ്രഖ്യാപനത്തിനുശേഷം നവീന്‍ പട്‍നായിക് പറഞ്ഞു.
ടീമിന്‍റെ ആസ്ഥാനം ഡല്‍ഹിയില്‍ നിന്ന് മാറ്റുകയെന്നത് വിഷമകരമായിരുന്നുവെന്നും എന്നാല്‍ കഠിനമായ തീരുമാനം അനിവാര്യമായിരുന്നുവെന്നും ടീമുടമ അനില്‍ ശര്‍മ പറഞ്ഞു. രാജ്യത്തെ കായികവളര്‍ച്ചയുടെ കാര്യത്തില്‍ എനിക്ക് ഒരു കാഴ്ചപ്പാടുണ്ട്. സമാനമായ കാഴ്ചപ്പാട് തന്നെയാണ് ഒഡീഷ സര്‍ക്കാരിനുമെന്നുള്ളത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.-അനില്‍ ശര്‍മ പറഞ്ഞു.
Also Read: നെയ്മറിന്‍റെ ട്രാന്‍സ്ഫറിന് തുരങ്കം വെച്ചത് ബാഴ്സലോണ എഫ്സിയിലെ ഈ താരം
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയമായിരിക്കും ടീമിന്‍റെ ഹോം ഗ്രൗണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയമായിരുന്നു ഡൈനാമോസിന്‍റെ തട്ടകം. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ഇന്ത്യന്‍ ആരോസ് ടീമിന്‍റെയും ഹോം ഗ്രൗണ്ടാണ് കലിംഗ സ്റ്റേഡിയം.
ദിവസങ്ങള്‍ക്കു മുമ്പാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പുണെ സിറ്റി എഫ്.സിയും പിരിച്ചുവിട്ടത്. പുണെയുടെ പകരക്കാരായി പുതിയ ഫ്രാഞ്ചൈസിയായ ഹൈദരാബാദ് എഫ്.സി. അടുത്ത സീസണ്‍ മുതല്‍ ഐ.എസ്.എല്ലില്‍ കളിക്കും.
Also Read: ഐഎസ്എല്ലിന്‍റെ ഈ സീസണ്‍ കേരള ബ്ലാസ്റ്റേഴ്സിനുള്ളത്; കാരണങ്ങളിതാണ്
കഴിഞ്ഞ സീസണിൽ ശയൻ റോയ് ഡെൽഹി ഡൈനാമോസ് ടീമിനൊപ്പം ഉണ്ടായിരുന്നു എങ്കിലും സീനിയർ ടീമിനായി കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഗോൾ കീപ്പറായ സായൻ റോയ് ബെംഗാൾ സ്വദേശിയാണ്. മുമ്പ് ഇന്ത്യൻ ആരോസിന്‍റെ വലകാക്കാനുള്ള അവസരവും ശയൻ റോയിക്ക് ലഭിച്ചിട്ടുണ്ട്. ട്രാവുവിൽ എത്തിയതോടെ ക്ലബ്ബിന്‍റെ ഒന്നാം നമ്പർ ഗോൾകീപ്പർ ആകാം എന്ന പ്രതീക്ഷയിലാണ് 27കാരനായ താരം.
2015-ലും 2016-ലും ഐ.എസ്.എല്‍. സെമിഫൈനലിലെത്തിയ ടീമാണ് ഡല്‍ഹി. ഡല്‍ഹി ഡൈനാമോസിന്‍റെ ആസ്ഥാനം മാറുന്നതു സംബന്ധിച്ച് ടീമുടമകളായ ഡല്‍ഹി സോക്കര്‍ പ്രൈവറ്റ് ലിമിറ്റഡും ഒഡീഷ സര്‍ക്കാരിന്‍റെ കായിക-യുവജന മന്ത്രാലയവും കരാര്‍ ഒപ്പുവെച്ചു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‍നായിക്കിന്‍റെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പുവെച്ചത്.
Also Read: ഇക്കുറി ബ്ലാസ്റ്റേഴ്സിലേക്ക് വന്നവരും പോയവരും; പുതിയ ടീമിനെ അറിയാം
ഒഡീഷ എഫ്.സി.യെ ഐ.എസ്.എല്ലിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഒഡീഷയിലെ ഫുട്ബോളിന്‍റെ വളര്‍ച്ചയ്ക്ക് ഐ.എസ്.എല്‍. സഹായകമാകുമെന്നും ടീം പ്രഖ്യാപനത്തിനുശേഷം നവീന്‍ പട്‍നായിക് പറഞ്ഞു.
ടീമിന്‍റെ ആസ്ഥാനം ഡല്‍ഹിയില്‍ നിന്ന് മാറ്റുകയെന്നത് വിഷമകരമായിരുന്നുവെന്നും എന്നാല്‍ കഠിനമായ തീരുമാനം അനിവാര്യമായിരുന്നുവെന്നും ടീമുടമ അനില്‍ ശര്‍മ പറഞ്ഞു. രാജ്യത്തെ കായികവളര്‍ച്ചയുടെ കാര്യത്തില്‍ എനിക്ക് ഒരു കാഴ്ചപ്പാടുണ്ട്. സമാനമായ കാഴ്ചപ്പാട് തന്നെയാണ് ഒഡീഷ സര്‍ക്കാരിനുമെന്നുള്ളത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.-അനില്‍ ശര്‍മ പറഞ്ഞു.
Also Read: നെയ്മറിന്‍റെ ട്രാന്‍സ്ഫറിന് തുരങ്കം വെച്ചത് ബാഴ്സലോണ എഫ്സിയിലെ ഈ താരം
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയമായിരിക്കും ടീമിന്‍റെ ഹോം ഗ്രൗണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയമായിരുന്നു ഡൈനാമോസിന്‍റെ തട്ടകം. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ഇന്ത്യന്‍ ആരോസ് ടീമിന്‍റെയും ഹോം ഗ്രൗണ്ടാണ് കലിംഗ സ്റ്റേഡിയം.
ദിവസങ്ങള്‍ക്കു മുമ്പാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പുണെ സിറ്റി എഫ്.സിയും പിരിച്ചുവിട്ടത്. പുണെയുടെ പകരക്കാരായി പുതിയ ഫ്രാഞ്ചൈസിയായ ഹൈദരാബാദ് എഫ്.സി. അടുത്ത സീസണ്‍ മുതല്‍ ഐ.എസ്.എല്ലില്‍ കളിക്കും.