മത്സരം പൂർത്തിയാകുമ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഹൈദരാബാദ് എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി. കോച്ച് ഇല്ർകോ ഷട്ടോരി നടത്തിയ രണ്ട് സബ്സ്റ്റിറ്റ്യൂഷനുകളാണ് ബ്ലാസ്റ്റേഴ്സിനെ തോൽവിയിലേക്ക് നയിച്ചത്.
വീണ്ടും മുസ്തഫ നിങ്ങിൻറെ പിഴവ് അനാവശ്യ ഫൌളിന് വീണ്ടും തിരിച്ചടിയേൽക്കുന്നു. മനോഹരമായ ഒരു ഫ്രീകിക്കിലൂടെ മാര്ർസലീഞ്ഞ്യോ ഹൈദരാബാദിന് ലീഡ് നേടിക്കൊടുക്കുന്നു. ഗോൾകീപ്പർ രഹനേഷിന് യാതൊരു അവസരവും നൽകാതെ പന്ത് വലയിലേക്ക്. സ്കോർ ഹൈദരാബാദ് 2-1 കേരള ബ്ലാസ്റ്റേഴ്സ്.
സഹലിനെ കോച്ച് പിൻവലിക്കുന്നു. പകരം റാഫേൽ മെസി ബൌളി കളത്തിൽ.
മത്സരത്തിൻറെ 54ാം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. മുസ്തഫ നിങ്ങിൻറെ വലിയ പിഴവിൽ നിന്ന് ഹൈദരാബാദിന് പെനൽറ്റി ലഭിക്കുന്നു. മാർകോ സ്റ്റാൻകോവിച്ചാണ് പെനൽറ്റിയിലൂടെ ഹൈദരാബാദിന് സമനില നേടിക്കൊടുത്തത്.
ആദ്യപകുതിയിൽ ഹൈദരാബാദിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ.
42ാം മിനുട്ടിൽ വീണ്ടും ബ്ലാസ്റ്റേഴ്സിൻറെ മറ്റൊരു മികച്ച മുന്നേറ്റം. ഒഗ്ബെചെ പന്തുമായി മുന്നേറുന്നു. കീപ്പർ മാത്രം മുന്നിൽ. എന്നാൽ പന്ത് നിയന്ത്രിക്കാൻ ഒഗ്ബെചെയ്ക്ക് കഴിയാതെ പോകുന്നു.
മലയാളത്തനിമയുള്ള ഗോൾ.. 34ാം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് നേടുന്നു. മലയാളി താരങ്ങളായ സഹലും കെപി രാഹുലും ചേർന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് ഗോൾ പിറന്നത്.
സഹലിൻറെ പാസിൽ രാഹുൽ ഗോൾ സ്വന്തമാക്കുകയായിരുന്നു. രാഹുലിൻറെ ആദ്യ ഐഎസ്എൽ ഗോളാണിത്.
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദ് എഫ്സിക്കെതിരെ പോരിനിറങ്ങുന്നു. ഇരു ടീമുകള്‍ക്കും ഇന്നത്തേത് മൂന്നാമങ്കമാണ്. നിലവില്‍ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഹൈദരാബാദ് എഫ്സി ബ്ലാസ്റ്റേഴ്സിന് വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കില്ല എന്നതാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഗച്ചിബൗളിയിലെ ഹൈദരാബാദിന്റെ തട്ടകത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് പോരിനിറങ്ങുന്നത്.
സഹൽ അബ്ദുൾ സമദ്, കെപി രാഹുൽ, ഗോൾ കീപ്പർ ടിപി രഹനേഷ്, കെ പ്രശാന്ത് എന്നീ നാല് മലയാളി താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിൻറെ ആദ്യ ഇലവനിൽ ഇടം പിടിച്ചിട്ടുണ്ട്. സഹലിനെ ഇക്കുറി ആദ്യഇലവനിൽ ഷട്ടോരി പരീക്ഷിക്കുകയാണ്.