മത്സരം പൂർത്തിയാകുമ്പോൾ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജംഷഡ്പൂരിനെ പരാജയപ്പെടുത്തി എടികെ പോയിൻറ് പട്ടികയിൽ ഒന്നാമത്.
മത്സരത്തിൻറെ അധിക സമയത്ത് മനോഹരമായൊരു മുന്നേറ്റത്തിലൂടെ എഡു ഗാർഷ്യ ഗോൾ നേടുന്നു. എടികെ 3-1 ജംഷഡ്പൂർ.
പെനൽറ്റിക്ക് പെനൽറ്റിയിലൂടെ തന്നെ മറുപടി. സെർജിയോ കാസ്റ്റൽ ഗോൾ നേടുന്നു. സ്കോർ എടികെ 2-1 ജംഷഡ്പൂർ.
85ാം മിനുട്ടിൽ ജംഷഡ്പൂരിന് അനുകൂലമായി പെനൽറ്റി വിധിക്കുന്നു.
വീണ്ടും ഒരിക്കൽക്കൂടി സുബ്രതോ പോളിനെ കബളിപ്പിച്ച് റോയ് കൃഷ്ണ ഗോൾ നേടുന്നു.
69ാം മിനുട്ടിൽ വീണ്ടും റോയ് കൃഷ്ണ മറ്റൊരു പെനൽറ്റി നേടിയെടുക്കുന്നു. ബോക്സിനകത്ത് ഫൌൾ ചെയ്ത് വീഴ്ത്തിയതിനാണ് പെനൽറ്റി നൽകിയത്.
എതിരില്ലാത്ത ഒരു ഗോളിന് കൊൽക്കത്ത മുന്നിൽ.
ഗോൾ..... കീപ്പറെ കബളിപ്പിച്ച് യാതൊരു പിഴവുമില്ലാതെ ക്യാപ്റ്റൻ റോയ് കൃഷ്ണ ഗോൾ സ്വന്തമാക്കി.
റോയ് കൃഷ്ണ തന്നെയാണ് പെനൽറ്റി കിക്ക് എടുക്കുന്നത്.
55ാം മിനുട്ടിൽ എടികെയെ ഭാഗ്യം തുണയ്ക്കുന്നു. റോയ് കൃഷ്ണയെ ബോക്സിനകത്ത് ഫൌള്ർ ചെയ്ത് വീഴ്ത്തിയതിന് റഫറി പെനൽറ്റി അനുവദിക്കുന്നു.
മത്സരത്തിൻറെ ആദ്യപകുതി അവസാനിക്കുമ്പോൾ ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
എടികെയുടെ മുന്നേറ്റതാരം റോയ് കൃഷ്ണ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ പിറന്നില്ല. കനത്ത മഴയാണ് കൊൽക്കത്തയിൽ പെയ്യുന്നത്.
മത്സരത്തിൻറെ സൌന്ദര്യം കുറച്ചിട്ടുണ്ട്. പരിക്കേറ്റ് ജംൽഡ്പൂർ താരം പിറ്റി പുറത്ത് പോകുന്നു. പകരക്കാനയി സ്പാനിഷ് താരം അകോസ്റ്റ ഇറങ്ങുന്നു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് വമ്പന്മാരുടെ പോരാട്ടം. പോയിന്റ് പട്ടികയില്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്തുള്ള ജംഷഡ്പൂരും എടികെയും തമ്മിലാണ് ഇന്ന് കൊമ്പുകോര്‍ക്കുന്നത്. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാനാകും.
ജംഷഡ്പൂര്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയും ഏഴ് പോയിന്റുമാണ് സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു പരാജയവുമുള്ള എടികെയ്ക്ക് ആറ് പോയിന്റാണുള്ളത്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
Updating...