മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് നോർത്ത് ഈസ്റ്റിനെ തകർത്ത് ബെംഗളൂരു എഫ്സി പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഗോവ രണ്ടാം സ്ഥാനത്തും എടികെ, ജംഷഡ്പൂർ എന്നീ ടീമുകൾ മൂന്നും നാലും സ്ഥാനത്തുമാണ്.
80ാം മിനുട്ടിൽ ബെംഗളൂരു എഫ്സി ലീഡുയർത്തുന്നു. ആൽബർട്ട് സെറാൻ മനോഹരമായൊരു ഹെഡറിലൂടെയാണ് ഗോൾ സ്വന്തമാക്കിയത്.
68ാം മിനുട്ടിൽ ലഭിച്ച പെനൽറ്റി ഗോളാക്കി മാറ്റി ക്യാപ്റ്റൻ സുനിൽ ഛേത്രി ബെംഗളൂരുവിന് ലീഡ് നേടിക്കൊടുക്കുന്നു.
ആദ്യപകുതി അവസാനിക്കുമ്പോൾ രണ്ട് ടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. മികച്ച മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും ഗോളാക്കി മാറ്റാൻ ഇരുകൂട്ടർക്കും കഴിഞ്ഞില്ല.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ചാമ്പ്യന്മാരായ ബെംഗളൂരു എഫ്സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു. നോര്‍ത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തി ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. അവസാന മത്സരത്തില്‍ മുംബൈയോടേറ്റ പരാജയത്തിന് പിന്നാലെയാണ് ബെംഗളൂരു അടുത്ത പോരിനിറങ്ങുന്നത്.
കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയോടേറ്റ പരാജയത്തിൻറെ ക്ഷീണം തീർക്കാനാണ് ബെംഗളൂരു ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റിനും പരാജയമായിരുന്നു ഫലം.