ബെംഗലൂരു: ഇന്ത്യൻ സൂപ്പർ ലീഗിൻെറ ഫൈനലിൽ ഇന്ന് തീപാറും പോരാട്ടം. ദക്ഷിണേന്ത്യൻ ടീമുകളായ ചെന്നൈയിൻ എഫ്.സിയും ബെംഗലൂരു എഫ്.സിയും തമ്മിലാണ് മത്സരം. ടൂർണമെൻറിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത് പോയൻറ് നിലയിൽ ഒന്നാമതെത്തിയ ബെംഗലൂരു കന്നിക്കിരീടം തേടിയാണ് ഇറങ്ങുന്നത്.
ഗ്രൂപ്പ് ഘട്ടത്തിൽ 18ൽ 13 മത്സരങ്ങൾ വിജയിച്ച അവർ കഴിഞ്ഞ 10 മത്സരങ്ങളിൽ തോൽവിയറിഞ്ഞിട്ടില്ല. മുന്നേറ്റനിരയിൽ സുനിൽ ഛേത്രിയും ഗോളടിയന്ത്രം മിക്കുവും നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഏത് ടീമും അൽപം വിയർക്കും. ബെംഗലൂരുവിൻെറ തട്ടകത്തിൽ തന്നെയാണ് ഫൈനൽ നടക്കുന്നത്.
പജെജെ ലാൽപെഖുല എന്ന മിസ്സോറാം താരത്തിൻെറ മുന്നേറ്റനിരയിലെ പാടവമാണ് ചെന്നൈയിൻെറ കരുത്ത്. സീസണിൽ ഇത് വരെ താരം 9 ഗോളടിച്ചിട്ടുണ്ട്. 18 മത്സരങ്ങളിൽ 9 മത്സരങ്ങൾ വിജയിച്ചാണ് ചെന്നൈയിൻെറ വരവ്. 32 പോയിൻറുമായി ലീഗിൽ ഒന്നാമത്. മലയാളി താരം മുഹമ്മദ് റാഫി ചെന്നൈയിനിൽ കളിക്കുന്നുണ്ട്.
ബെംഗലൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം. ചെന്നൈയിനും ബെംഗലൂരുവും സീസണിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും ഓരോ മത്സരം വിജയിച്ചിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ 18ൽ 13 മത്സരങ്ങൾ വിജയിച്ച അവർ കഴിഞ്ഞ 10 മത്സരങ്ങളിൽ തോൽവിയറിഞ്ഞിട്ടില്ല. മുന്നേറ്റനിരയിൽ സുനിൽ ഛേത്രിയും ഗോളടിയന്ത്രം മിക്കുവും നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഏത് ടീമും അൽപം വിയർക്കും. ബെംഗലൂരുവിൻെറ തട്ടകത്തിൽ തന്നെയാണ് ഫൈനൽ നടക്കുന്നത്.
പജെജെ ലാൽപെഖുല എന്ന മിസ്സോറാം താരത്തിൻെറ മുന്നേറ്റനിരയിലെ പാടവമാണ് ചെന്നൈയിൻെറ കരുത്ത്. സീസണിൽ ഇത് വരെ താരം 9 ഗോളടിച്ചിട്ടുണ്ട്. 18 മത്സരങ്ങളിൽ 9 മത്സരങ്ങൾ വിജയിച്ചാണ് ചെന്നൈയിൻെറ വരവ്. 32 പോയിൻറുമായി ലീഗിൽ ഒന്നാമത്. മലയാളി താരം മുഹമ്മദ് റാഫി ചെന്നൈയിനിൽ കളിക്കുന്നുണ്ട്.
ബെംഗലൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം. ചെന്നൈയിനും ബെംഗലൂരുവും സീസണിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും ഓരോ മത്സരം വിജയിച്ചിരുന്നു.