ഐ എസ് എല്‍ ആറാം സീസണിന് നാളെ കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ കൊടിയേറും. ഉദ്ഘാടനപ്പോരാട്ടം കേരളബ്ലാസ്‌റ്റേഴ്‌സും എടികെയും തമ്മിലാണ്. ഫാന്‍ബേസില്‍ രാജ്യത്തെ രണ്ട് പ്രധാന ടീമുകള്‍. അതുകൊണ്ട് തന്നെയാണ്, ഏറ്റവും കൂടുതല്‍ കാണികളെത്തുന്ന കൊച്ചിയിലേക്ക് ഉദ്ഘാടനമത്സരവും ആഘോഷചടങ്ങുകളും പറന്നിറങ്ങിയത്. Also Read: കൊൽക്കത്തൻ നിരയിലെ മലയാളി സൂപ്പർ താരങ്ങൾ ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കില്ല, കാരണം ഇതാണ്
ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ മഞ്ഞക്കൂട്ടമായി മാറും. സ്റ്റേഡിയത്തിനകത്തും പുറത്തും മഞ്ഞക്കടലിരമ്പം. കൊല്‍ക്കത്തന്‍ ക്ലബ്ബിനും ആരാധകരുണ്ട്. എടികെയുടെ ഹോം ജഴ്‌സിയണിഞ്ഞവരും ഗ്യാലറിയില്‍ കാണും. എങ്കിലും മഞ്ഞയില്‍ കളിച്ചാടാന്‍ തന്നെയാകും കൂടുതല്‍ പേര്‍. എഴുപതിനായിരത്തിനടുത്താണ് കാണികളെത്തുക. രണ്ട് തവണ കപ്പുയര്‍ത്തിയ എടികെയും ഫൈനലില്‍ നിരാശപ്പെട്ട് മടങ്ങേണ്ടി വന്ന ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള പോരാട്ടം ക്ലാസിക്കായി മാറും. സീസണില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തിയാണ് രണ്ട് ടീമിന്റെയും വരവ്.
കേരള ബ്ലാസ്‌റ്റേഴ്‌സിന് ഡച്ച് തന്ത്രം
എല്‍കോ ഷറ്റോറിയെന്നാണ് പേര്. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയുടെ പരിശീലകന്‍ ആയിരുന്നു. തന്ത്രങ്ങളുടെ കാര്യത്തില്‍ ആള്‍ സൂപ്പറാണ്. അതുകൊണ്ടാണ് ആദ്യ നാല് സീസണിലും താഴെത്തട്ടിലായ നോര്‍ത്ത് ഈസ്റ്റിനെ കഴിഞ്ഞ സീസണില്‍ ആദ്യമായി പ്ലേ ഓഫ് റൗണ്ടിലെത്തിക്കാന്‍ ഷറ്റോറിക്ക് സാധിച്ചത്. ഒറ്റ സീസണ്‍ കൊണ്ട് ഷറ്റോറി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ താരമൂല്യമുള്ള പരിശീലകനായി മാറി. അദ്ദേഹത്തിന് പിറകെയായി ക്ലബ്ബുകള്‍. കേരളബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കാനാണ് ഡച്ച് കോച്ച് ആഗ്രഹം പ്രകടിപ്പിച്ചത്.
Also Read: ISL 2019: ഐഎസ്എല്ലിൽ ഗോൾഡൻ ബൂട്ട് ഇവരിൽ ഒരാൾ അടിച്ചു മാറ്റും, കേരള ബ്ലാസ്റ്റേഴ്സിലാണ് ഒരാൾ!
അതിനൊരു കാരണം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം എന്നത് കൂടിയാണ്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2014 ല്‍ ലീഗ് ആരംഭിച്ചതിന് ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മോശം ഫിനിഷിംഗ്. നോര്‍ത്ത് ഈസ്റ്റില്‍ ഷറ്റോറി നടത്തിയ വിപ്ലവകരമായ മാറ്റം അവരെ തോല്‍ക്കാന്‍ മടിയുള്ളവരാക്കി എന്നതാണ്. പതിനെട്ട് മത്സരങ്ങളില്‍ ആകെ മൂന്ന് തോല്‍വികള്‍ മാത്രമാണ് കഴിഞ്ഞ സീസണില്‍ നേരിട്ടത്. തയ്യാറെടുപ്പുകള്‍ക്കിടെ സൂപ്പര്‍ ഡിഫന്‍ഡര്‍ സന്ദേശ് ജിംഗന്‍ പരുക്കേറ്റ് ടീമില്‍ നിന്ന് പുറത്തായതാണ് ഏക തിരിച്ചടി. ജിംഗന് പകരം ജംഷഡ്പുര്‍ എഫ് സിയില്‍ നിന്ന് രാജു ഗെയ്ക്വാദിനെ ഇറക്കിയിട്ടുണ്ട്.
എടികെ വീണ്ടും ഹബാസില്‍ ശരണം പ്രാപിച്ചു
രണ്ട് തവണ ചാമ്പ്യന്‍മാരായ എടികെ ഇടക്കാലത്ത് ഏറ്റവും മോശം അവസ്ഥയിലേക്ക് പോയി. തിരിച്ചുവരവ് ആഗ്രഹിച്ച ക്ലബ്ബ് മാനേജ്‌മെന്റ് ഒന്നും ചിന്തിച്ചില്ല കിരീടങ്ങള്‍ നേടിത്തന്ന കോച്ച് അന്റോണിയോ ഹബാസിനെ തിരിച്ചുവിളിച്ചു. സ്പാനിഷ് കോച്ചിന്റെ തന്ത്രങ്ങളാകും ഇത്തവണ എടികെയുടെ ഭാഗധേയം നിര്‍ണയിക്കുക. കഴിഞ്ഞ സീസണില്‍ സ്റ്റീവ് കോപ്പലായിരുന്നു എടികെയുടെ കോച്ച്. മുമ്പ് കേരളബ്ലാസ്റ്റേഴ്‌സിന് മികച്ച ജയങ്ങള്‍ ഒരുക്കിയതിന്റെ റെക്കോര്‍ഡുമായാണ് കോപ്പല്‍ എടികെയിലെത്തിയത്. അവിടെ ആ മികവ് ആവര്‍ത്തിക്കാനായില്ല.
Also Read: ISL 2019: പ്രമുഖരും വിദേശ താരങ്ങളും പരിക്കിന്റെ പിടിയിൽ; ബ്ലാസ്റ്റേഴ്സിന്റെ രക്ഷകരാകാൻ ഇന്ത്യൻ പ്ലെയേഴ്സ്!
ഈസ്റ്റ്ബംഗാളില്‍ നിന്ന് ജോബി ജസ്റ്റിനെ സ്വന്തമാക്കിയ എടികെ മറ്റൊരു മലയാളി താരം അനസ് എടത്തൊടികയെയും ടീമിലെത്തിച്ചു. പക്ഷേ, രണ്ട് പേരും കഴിഞ്ഞ സീസണിലെ സസ്‌പെന്‍ഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ല. ജോബിക്ക് ആറ് കളികളില്‍ വിലക്കുണ്ട്. അതില്‍ മൂന്നെണ്ണം കഴിഞ്ഞു. ഐ എസ് എല്ലിലെ ആദ്യ മുന്ന് കളികള്‍ കൂടി പുറത്തിരുന്നാലെ സസ്‌പെന്‍ഷന്‍ പൂര്‍ത്തിയാകു. അനസിന് ഒരുകളിയില്‍ വിലക്കുണ്ട്. നാളെ കളിക്കാനാകില്ല.
ഫിജി സ്‌ട്രൈക്കര്‍ റോയ് കൃഷ്ണിയെ ടീമിലെത്തിച്ചതാണ് എടികെ നടത്തിയ ഏറ്റവും ശ്രദ്ധേയമായ ട്രാന്‍സ്ഫര്‍. ആസ്‌ത്രേലിയന്‍ എ ലീഗിലെ ടോപ് സ്‌കോററാണ് റോയ്. ആസ്‌ത്രേലിയന്‍ സ്‌ട്രൈക്കര്‍ ഡേവിഡ് വില്യംസുമായി റോയ് നടത്തുന്ന നീക്കങ്ങളാകും എടികെയുടെ കുതിപ്പില്‍ നിര്‍ണായകമാവുക.
മത്സരത്തിലെ സാധ്യത
2014 ലും 2016ലും ഫൈനല്‍ കളിച്ച ടീമുകള്‍ ഉദ്ഘാടന മത്സരത്തിനിറങ്ങുമ്പോള്‍ പ്രവചനം അസാധ്യമാണ്. അതേ സമയം, ടീമിലെ പരിശീലകരുടെ തന്ത്രങ്ങളും കളിക്കാരുടെ ലഭ്യതയും മാനിക്കുമ്പോള്‍ എടികെക്ക് നേരിയ മുന്‍തൂക്കമുണ്ട്. പ്രധാനമായും കഴിഞ്ഞ സീസണില്‍ ആസ്‌ത്രേലിയ എ ലീഗില്‍ വെല്ലിംഗ്ടണ്‍ ഫീനിക്‌സിന് ഒരുമിച്ച് കളിച്ച ഡേവിഡ് വില്യംസും റോയിയും എടികെയുടെ മുന്‍നിരയില്‍ മികച്ച കോമ്പിനേഷന്‍ ആകും. അതിനെ തടയാന്‍ സന്ദേശ് ജിംഗനെ പോലൊരു ഡിഫന്‍ഡറുടെ അഭാവം ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ട്. ഇതെല്ലാം മറികടക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് പന്ത്രണ്ടാമനുണ്ട്. ഗ്യാലറിയെ ഇളക്കിമറിക്കുന്ന മഞ്ഞപ്പട. ആവേശകരമായ മത്സരം സമനിലയാകാനാണ് കൂടുതല്‍ സാധ്യത.
ഗോള്‍ മാര്‍ജിന്‍ പ്രവചനം: കേരളബ്ലാസ്റ്റേഴ്‌സ് 1-1 എടികെ
ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ മഞ്ഞക്കൂട്ടമായി മാറും. സ്റ്റേഡിയത്തിനകത്തും പുറത്തും മഞ്ഞക്കടലിരമ്പം. കൊല്‍ക്കത്തന്‍ ക്ലബ്ബിനും ആരാധകരുണ്ട്. എടികെയുടെ ഹോം ജഴ്‌സിയണിഞ്ഞവരും ഗ്യാലറിയില്‍ കാണും. എങ്കിലും മഞ്ഞയില്‍ കളിച്ചാടാന്‍ തന്നെയാകും കൂടുതല്‍ പേര്‍. എഴുപതിനായിരത്തിനടുത്താണ് കാണികളെത്തുക. രണ്ട് തവണ കപ്പുയര്‍ത്തിയ എടികെയും ഫൈനലില്‍ നിരാശപ്പെട്ട് മടങ്ങേണ്ടി വന്ന ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള പോരാട്ടം ക്ലാസിക്കായി മാറും. സീസണില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തിയാണ് രണ്ട് ടീമിന്റെയും വരവ്.
കേരള ബ്ലാസ്‌റ്റേഴ്‌സിന് ഡച്ച് തന്ത്രം
എല്‍കോ ഷറ്റോറിയെന്നാണ് പേര്. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയുടെ പരിശീലകന്‍ ആയിരുന്നു. തന്ത്രങ്ങളുടെ കാര്യത്തില്‍ ആള്‍ സൂപ്പറാണ്. അതുകൊണ്ടാണ് ആദ്യ നാല് സീസണിലും താഴെത്തട്ടിലായ നോര്‍ത്ത് ഈസ്റ്റിനെ കഴിഞ്ഞ സീസണില്‍ ആദ്യമായി പ്ലേ ഓഫ് റൗണ്ടിലെത്തിക്കാന്‍ ഷറ്റോറിക്ക് സാധിച്ചത്. ഒറ്റ സീസണ്‍ കൊണ്ട് ഷറ്റോറി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ താരമൂല്യമുള്ള പരിശീലകനായി മാറി. അദ്ദേഹത്തിന് പിറകെയായി ക്ലബ്ബുകള്‍. കേരളബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കാനാണ് ഡച്ച് കോച്ച് ആഗ്രഹം പ്രകടിപ്പിച്ചത്.
Also Read: ISL 2019: ഐഎസ്എല്ലിൽ ഗോൾഡൻ ബൂട്ട് ഇവരിൽ ഒരാൾ അടിച്ചു മാറ്റും, കേരള ബ്ലാസ്റ്റേഴ്സിലാണ് ഒരാൾ!
അതിനൊരു കാരണം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം എന്നത് കൂടിയാണ്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2014 ല്‍ ലീഗ് ആരംഭിച്ചതിന് ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മോശം ഫിനിഷിംഗ്. നോര്‍ത്ത് ഈസ്റ്റില്‍ ഷറ്റോറി നടത്തിയ വിപ്ലവകരമായ മാറ്റം അവരെ തോല്‍ക്കാന്‍ മടിയുള്ളവരാക്കി എന്നതാണ്. പതിനെട്ട് മത്സരങ്ങളില്‍ ആകെ മൂന്ന് തോല്‍വികള്‍ മാത്രമാണ് കഴിഞ്ഞ സീസണില്‍ നേരിട്ടത്. തയ്യാറെടുപ്പുകള്‍ക്കിടെ സൂപ്പര്‍ ഡിഫന്‍ഡര്‍ സന്ദേശ് ജിംഗന്‍ പരുക്കേറ്റ് ടീമില്‍ നിന്ന് പുറത്തായതാണ് ഏക തിരിച്ചടി. ജിംഗന് പകരം ജംഷഡ്പുര്‍ എഫ് സിയില്‍ നിന്ന് രാജു ഗെയ്ക്വാദിനെ ഇറക്കിയിട്ടുണ്ട്.
എടികെ വീണ്ടും ഹബാസില്‍ ശരണം പ്രാപിച്ചു
രണ്ട് തവണ ചാമ്പ്യന്‍മാരായ എടികെ ഇടക്കാലത്ത് ഏറ്റവും മോശം അവസ്ഥയിലേക്ക് പോയി. തിരിച്ചുവരവ് ആഗ്രഹിച്ച ക്ലബ്ബ് മാനേജ്‌മെന്റ് ഒന്നും ചിന്തിച്ചില്ല കിരീടങ്ങള്‍ നേടിത്തന്ന കോച്ച് അന്റോണിയോ ഹബാസിനെ തിരിച്ചുവിളിച്ചു. സ്പാനിഷ് കോച്ചിന്റെ തന്ത്രങ്ങളാകും ഇത്തവണ എടികെയുടെ ഭാഗധേയം നിര്‍ണയിക്കുക. കഴിഞ്ഞ സീസണില്‍ സ്റ്റീവ് കോപ്പലായിരുന്നു എടികെയുടെ കോച്ച്. മുമ്പ് കേരളബ്ലാസ്റ്റേഴ്‌സിന് മികച്ച ജയങ്ങള്‍ ഒരുക്കിയതിന്റെ റെക്കോര്‍ഡുമായാണ് കോപ്പല്‍ എടികെയിലെത്തിയത്. അവിടെ ആ മികവ് ആവര്‍ത്തിക്കാനായില്ല.
Also Read: ISL 2019: പ്രമുഖരും വിദേശ താരങ്ങളും പരിക്കിന്റെ പിടിയിൽ; ബ്ലാസ്റ്റേഴ്സിന്റെ രക്ഷകരാകാൻ ഇന്ത്യൻ പ്ലെയേഴ്സ്!
ഈസ്റ്റ്ബംഗാളില്‍ നിന്ന് ജോബി ജസ്റ്റിനെ സ്വന്തമാക്കിയ എടികെ മറ്റൊരു മലയാളി താരം അനസ് എടത്തൊടികയെയും ടീമിലെത്തിച്ചു. പക്ഷേ, രണ്ട് പേരും കഴിഞ്ഞ സീസണിലെ സസ്‌പെന്‍ഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ല. ജോബിക്ക് ആറ് കളികളില്‍ വിലക്കുണ്ട്. അതില്‍ മൂന്നെണ്ണം കഴിഞ്ഞു. ഐ എസ് എല്ലിലെ ആദ്യ മുന്ന് കളികള്‍ കൂടി പുറത്തിരുന്നാലെ സസ്‌പെന്‍ഷന്‍ പൂര്‍ത്തിയാകു. അനസിന് ഒരുകളിയില്‍ വിലക്കുണ്ട്. നാളെ കളിക്കാനാകില്ല.
ഫിജി സ്‌ട്രൈക്കര്‍ റോയ് കൃഷ്ണിയെ ടീമിലെത്തിച്ചതാണ് എടികെ നടത്തിയ ഏറ്റവും ശ്രദ്ധേയമായ ട്രാന്‍സ്ഫര്‍. ആസ്‌ത്രേലിയന്‍ എ ലീഗിലെ ടോപ് സ്‌കോററാണ് റോയ്. ആസ്‌ത്രേലിയന്‍ സ്‌ട്രൈക്കര്‍ ഡേവിഡ് വില്യംസുമായി റോയ് നടത്തുന്ന നീക്കങ്ങളാകും എടികെയുടെ കുതിപ്പില്‍ നിര്‍ണായകമാവുക.
മത്സരത്തിലെ സാധ്യത
2014 ലും 2016ലും ഫൈനല്‍ കളിച്ച ടീമുകള്‍ ഉദ്ഘാടന മത്സരത്തിനിറങ്ങുമ്പോള്‍ പ്രവചനം അസാധ്യമാണ്. അതേ സമയം, ടീമിലെ പരിശീലകരുടെ തന്ത്രങ്ങളും കളിക്കാരുടെ ലഭ്യതയും മാനിക്കുമ്പോള്‍ എടികെക്ക് നേരിയ മുന്‍തൂക്കമുണ്ട്. പ്രധാനമായും കഴിഞ്ഞ സീസണില്‍ ആസ്‌ത്രേലിയ എ ലീഗില്‍ വെല്ലിംഗ്ടണ്‍ ഫീനിക്‌സിന് ഒരുമിച്ച് കളിച്ച ഡേവിഡ് വില്യംസും റോയിയും എടികെയുടെ മുന്‍നിരയില്‍ മികച്ച കോമ്പിനേഷന്‍ ആകും. അതിനെ തടയാന്‍ സന്ദേശ് ജിംഗനെ പോലൊരു ഡിഫന്‍ഡറുടെ അഭാവം ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ട്. ഇതെല്ലാം മറികടക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് പന്ത്രണ്ടാമനുണ്ട്. ഗ്യാലറിയെ ഇളക്കിമറിക്കുന്ന മഞ്ഞപ്പട. ആവേശകരമായ മത്സരം സമനിലയാകാനാണ് കൂടുതല്‍ സാധ്യത.
ഗോള്‍ മാര്‍ജിന്‍ പ്രവചനം: കേരളബ്ലാസ്റ്റേഴ്‌സ് 1-1 എടികെ