ഐ എസ് എല്ലില്‍ മൂന്ന് സീസണ്‍ കളിച്ച ജംഷഡ്പുര്‍ എഫ് സിക്ക് പ്ലേ ഓഫ് യോഗ്യത ഇന്നും ഒരു സ്വപ്‌നമാണ്. മൂന്ന് സീസണില്‍ മൂന്ന് പരിശീലകരെ പരീക്ഷിച്ചവര്‍ കഴിഞ്ഞ തവണ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇത്തവണ, ജംഷഡ്പുര്‍ വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. അതിന് കാരണം ഓവന്‍ കോയ്‌ലെ എന്ന പരിശീലകനാണ്. കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ് സിയെ ഫൈനല്‍ വരെ കുതിപ്പിച്ച കോച്ചാണ് ഓവന്‍. നവംബര്‍ 24ന് തന്റെ മുന്‍ ക്ലബ്ബായ ചെന്നൈയിന്‍ എഫ് സിയെ നേരിട്ടു കൊണ്ടാണ് ഓവന്‍ പുതിയ ടീമിനൊപ്പമുള്ള പോരാട്ടം ആരംഭിക്കുന്നത്.
ഓവന്‍ കോയ്‌ലെ മാത്രമല്ല ചെന്നൈയിന്‍ എഫ് സിയില്‍ നിന്ന് ജംഷഡ്പുരിലെത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ടോപ് സ്‌കോറര്‍ നെറിയുസ് വാല്‍സ്‌കിസിനെ ടീമിലെത്തിച്ചത് എതിര്‍പാളയത്തിനുള്ള സൂചനയാണ്.് സ്‌കോട്ടിഷ് ക്ലബ്ബ് മതര്‍വെല്ലിന്റെ ഡിഫന്‍ഡര്‍ പീറ്റര്‍ ഹാര്‍ട്‌ലിയുടെ വരവാണ് ശ്രദ്ധേയം. പ്രീമിയര്‍ ലീഗ് സണ്ടര്‍ലാന്‍ഡിനായി ഒമ്പത് വര്‍ഷം കളിച്ച പീറ്റര്‍ ഹാര്‍ട്‌ലിയാണ് ജംഷ്ഡ്പുരിന്റെ നായകന്‍. ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ അലക്‌സ് ലിമ, നൈജീരിയന്‍ ഡിഫന്‍ഡര്‍ സ്റ്റീഫന്‍ എസെ, ആസ്‌ത്രേലിയന്‍ സ്‌ട്രൈക്കര്‍ നികോളാസ് ഫിറ്റ്‌സ്‌ഗെറാള്‍ഡ് എന്നിവരെയും ജംഷഡ്പുര്‍ നിരയില്‍ കാണാം. ശ്രദ്ധേയ ഇന്ത്യന്‍ സൈനിംഗ് ജാക്കിചന്ദ് സിംഗാണ്.
കരുത്ത്: ഓവന്‍ കോയ്‌ലെയും വാല്‍ക്‌സികും...
ചെന്നൈയിന്‍ എഫ് സിയില്‍ ക്ലിക്കായ സഖ്യമാണ് കോച്ച് ഓവന്‍ കോയ്‌ലെയും സ്‌ട്രൈക്കര്‍ വാല്‍സ്‌കിസും. ഏറെ പ്രതിഭകളുള്ള നിരയെ സന്തുലിതമാക്കാന്‍ മിടുക്കുള്ള കോച്ചാണ് ജംഷഡ്പുരിന്റെ ടോപ് ഫോര്‍ പ്രതീക്ഷകള്‍ക്ക് നിറം പകരുന്നത്. യുവതാരങ്ങളെ അവസരോചിതമായി ഉപയോഗിക്കാനറിയാം ഓവന്. അനികേത് യാദവ്, അമര്‍ജിത് സിംഗ്, ജിതേന്ദ്ര സിംഗ്, നരേന്ദര്‍ ഗഹ്ലോട് എന്നിവര്‍ സീസണില്‍ സൂപ്പര്‍ താര നിരയിലേക്ക് ഉയര്‍ന്നേക്കാം.
Also Read: മറഡോണ ക്യാപ്റ്റൻെറ ആം ബാൻഡ് നൽകിയ മഷ; തോൽവിയിലും തലകുനിക്കാത്ത പോരാളി!!
ദൗര്‍ബല്യം : ആരംഭശൂരത്വം ഒരു പ്രശ്‌നമാണ്...
മികച്ച രീതിയിലാണ് തുടങ്ങുക. പതിയെ ഫോം കൈവിടും. ഫിനിഷിംഗ് ടോപ് ഫോറിന് പുറത്തായിരിക്കും. ആദ്യ രണ്ട് സീസണുകളില്‍ തകര്‍പ്പന്‍ തുടക്കമായിരുന്നു, ഒടുവില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കഴിഞ്ഞ സീസണില്‍ എട്ടാം സ്ഥാനത്തേക്ക് വീണു. കളിക്കാര്‍ക്ക് ആത്മവിശ്വാസം നഷ്ടമാകുന്ന കാഴ്ചയാണ് കഴിഞ്ഞ കാലങ്ങളില്‍ ടീമിനെ പിറകോട്ടടിപ്പിച്ചത്. ഇത്തവണ, ഓവന്‍ കോയ്‌ലെ എന്ന മോട്ടിവേഷനര്‍ ഒപ്പമുള്ളത് വിധി മാറ്റിയേക്കും.
ടീമിലെ പ്രമുഖ താരങ്ങള്‍: പീറ്റര്‍ ഹാര്‍ട്‌ലി, സ്റ്റീഫന്‍ എസെ, നെരിയുസ് വാല്‍സ്‌കിസ്, അലക്‌സ് ലിമ, ജാക്കിചന്ദ് സിംഗ്.
ജംഷഡ്പുര്‍ എഫ് സി സ്‌ക്വാഡ്:
ഗോള്‍ കീപ്പര്‍ - ടി പി രെഹനേഷ്, പവന്‍ കുമാര്‍, നീരജ് കുമാര്‍, രാജ് മഹാതോ, വിശാല്‍ യാദവ്
ഡിഫന്‍ഡര്‍മാര്‍ - പീറ്റര്‍ ഹാര്‍ട്‌ലെ, സ്റ്റീഫെന്‍ എസെ, നരേന്ദര്‍ ഗെഹ്ലോട്,ജോയ്‌നര്‍ ലൗറെന്‍സോ, ലാല്‍ഡിന്‍ലിയാന റെന്‍ത്‌ലെ, കരണ്‍ അമിന്‍, മനാഷ് പ്രോതിം ഗൊഗോയ്, സന്ദീപ് മന്ദ്, റിക്കി ലാലാമാവ്മ, സുഭാഷ് ബറുവ.
മിഡ്ഫീല്‍ഡര്‍മാര്‍ - എയ്റ്റര്‍ മോണ്‍റോയ്, അലക്‌സ് ലിമ, ജാക്കിചന്ദ് സിംഗ്, നികോളാസ് ഫിറ്റ്‌സെഗെറാള്‍ഡ്, ഐസക് വന്‍മാല്‍സാമ, അമര്‍ജിത് സിംഗ്, മൊബഷീര്‍ റഹ്മാന്‍, ജിതേന്ദ്ര സിംഗ്, മനിസാന സിംഗ്, ഹര്‍ഷ പാരി, ബില്ലു ടെലി, ഗൊരാചന്ദ് മര്‍ബി, ഗൗരഭ്, ഭുപേന്ദര്‍ സിംഗ്.
ഫോര്‍വേഡ്‌സ് - നെരിയുസ് വാല്‍സ്‌കിസ്, ഡേവിഡ് ഗ്രാന്‍ഡെ, അനികേത് യാദവ്, സപാം കെന്നെഡി സിംഗ്, വില്യം ലാല്‍നുന്‍ഫെല.
ഓവന് കോയ്‌ലെ മാത്രമല്ല ചെന്നൈയിന്‍ എഫ് സിയില്‍ നിന്ന് ജംഷഡ്പുരിലെത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ടോപ് സ്‌കോറര്‍ നെറിയുസ് വാല്‍സ്‌കിസിനെ ടീമിലെത്തിച്ചത് എതിര്‍പാളയത്തിനുള്ള സൂചനയാണ്.് സ്‌കോട്ടിഷ് ക്ലബ്ബ് മതര്‍വെല്ലിന്റെ ഡിഫന്‍ഡര്‍ പീറ്റര്‍ ഹാര്‍ട്‌ലിയുടെ വരവാണ് ശ്രദ്ധേയം. പ്രീമിയര്‍ ലീഗ് സണ്ടര്‍ലാന്‍ഡിനായി ഒമ്പത് വര്‍ഷം കളിച്ച പീറ്റര്‍ ഹാര്‍ട്‌ലിയാണ് ജംഷ്ഡ്പുരിന്റെ നായകന്‍. ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ അലക്‌സ് ലിമ, നൈജീരിയന്‍ ഡിഫന്‍ഡര്‍ സ്റ്റീഫന്‍ എസെ, ആസ്‌ത്രേലിയന്‍ സ്‌ട്രൈക്കര്‍ നികോളാസ് ഫിറ്റ്‌സ്‌ഗെറാള്‍ഡ് എന്നിവരെയും ജംഷഡ്പുര്‍ നിരയില്‍ കാണാം. ശ്രദ്ധേയ ഇന്ത്യന്‍ സൈനിംഗ് ജാക്കിചന്ദ് സിംഗാണ്.
കരുത്ത്: ഓവന്‍ കോയ്‌ലെയും വാല്‍ക്‌സികും...
ചെന്നൈയിന്‍ എഫ് സിയില്‍ ക്ലിക്കായ സഖ്യമാണ് കോച്ച് ഓവന്‍ കോയ്‌ലെയും സ്‌ട്രൈക്കര്‍ വാല്‍സ്‌കിസും. ഏറെ പ്രതിഭകളുള്ള നിരയെ സന്തുലിതമാക്കാന്‍ മിടുക്കുള്ള കോച്ചാണ് ജംഷഡ്പുരിന്റെ ടോപ് ഫോര്‍ പ്രതീക്ഷകള്‍ക്ക് നിറം പകരുന്നത്. യുവതാരങ്ങളെ അവസരോചിതമായി ഉപയോഗിക്കാനറിയാം ഓവന്. അനികേത് യാദവ്, അമര്‍ജിത് സിംഗ്, ജിതേന്ദ്ര സിംഗ്, നരേന്ദര്‍ ഗഹ്ലോട് എന്നിവര്‍ സീസണില്‍ സൂപ്പര്‍ താര നിരയിലേക്ക് ഉയര്‍ന്നേക്കാം.
Also Read: മറഡോണ ക്യാപ്റ്റൻെറ ആം ബാൻഡ് നൽകിയ മഷ; തോൽവിയിലും തലകുനിക്കാത്ത പോരാളി!!
ദൗര്‍ബല്യം : ആരംഭശൂരത്വം ഒരു പ്രശ്‌നമാണ്...
മികച്ച രീതിയിലാണ് തുടങ്ങുക. പതിയെ ഫോം കൈവിടും. ഫിനിഷിംഗ് ടോപ് ഫോറിന് പുറത്തായിരിക്കും. ആദ്യ രണ്ട് സീസണുകളില്‍ തകര്‍പ്പന്‍ തുടക്കമായിരുന്നു, ഒടുവില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കഴിഞ്ഞ സീസണില്‍ എട്ടാം സ്ഥാനത്തേക്ക് വീണു. കളിക്കാര്‍ക്ക് ആത്മവിശ്വാസം നഷ്ടമാകുന്ന കാഴ്ചയാണ് കഴിഞ്ഞ കാലങ്ങളില്‍ ടീമിനെ പിറകോട്ടടിപ്പിച്ചത്. ഇത്തവണ, ഓവന്‍ കോയ്‌ലെ എന്ന മോട്ടിവേഷനര്‍ ഒപ്പമുള്ളത് വിധി മാറ്റിയേക്കും.
ടീമിലെ പ്രമുഖ താരങ്ങള്‍: പീറ്റര്‍ ഹാര്‍ട്‌ലി, സ്റ്റീഫന്‍ എസെ, നെരിയുസ് വാല്‍സ്‌കിസ്, അലക്‌സ് ലിമ, ജാക്കിചന്ദ് സിംഗ്.
ജംഷഡ്പുര്‍ എഫ് സി സ്‌ക്വാഡ്:
ഗോള്‍ കീപ്പര്‍ - ടി പി രെഹനേഷ്, പവന്‍ കുമാര്‍, നീരജ് കുമാര്‍, രാജ് മഹാതോ, വിശാല്‍ യാദവ്
ഡിഫന്‍ഡര്‍മാര്‍ - പീറ്റര്‍ ഹാര്‍ട്‌ലെ, സ്റ്റീഫെന്‍ എസെ, നരേന്ദര്‍ ഗെഹ്ലോട്,ജോയ്‌നര്‍ ലൗറെന്‍സോ, ലാല്‍ഡിന്‍ലിയാന റെന്‍ത്‌ലെ, കരണ്‍ അമിന്‍, മനാഷ് പ്രോതിം ഗൊഗോയ്, സന്ദീപ് മന്ദ്, റിക്കി ലാലാമാവ്മ, സുഭാഷ് ബറുവ.
മിഡ്ഫീല്‍ഡര്‍മാര്‍ - എയ്റ്റര്‍ മോണ്‍റോയ്, അലക്‌സ് ലിമ, ജാക്കിചന്ദ് സിംഗ്, നികോളാസ് ഫിറ്റ്‌സെഗെറാള്‍ഡ്, ഐസക് വന്‍മാല്‍സാമ, അമര്‍ജിത് സിംഗ്, മൊബഷീര്‍ റഹ്മാന്‍, ജിതേന്ദ്ര സിംഗ്, മനിസാന സിംഗ്, ഹര്‍ഷ പാരി, ബില്ലു ടെലി, ഗൊരാചന്ദ് മര്‍ബി, ഗൗരഭ്, ഭുപേന്ദര്‍ സിംഗ്.
ഫോര്‍വേഡ്‌സ് - നെരിയുസ് വാല്‍സ്‌കിസ്, ഡേവിഡ് ഗ്രാന്‍ഡെ, അനികേത് യാദവ്, സപാം കെന്നെഡി സിംഗ്, വില്യം ലാല്‍നുന്‍ഫെല.