മത്സരത്തിൻെറ ആദ്യപകുതിയിൽ തന്നെ പത്ത് പേരായി ചുരുങ്ങിയിട്ടും കരുത്തരായ മുംബൈ എഫ്സിയെ സമനിലയിൽ തളച്ച് ജംഷഡ്പുർ. ഇരുടീമുകളും ഓരോ ഗോളുകളാണ് അടിച്ചത്. ഒന്നാം പകുതിയിൽ തന്നെ ഗോളുകൾ പിറന്നു. കളി തുടങ്ങി 9ാം മിനിറ്റിൽ തന്നെ നെരിജസ് വാൽസ്കിസ് ജംഷഡ്പുരിനെ മുന്നിലെത്തിച്ചു. പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള മുംബൈക്ക് ഇത് ഞെട്ടിക്കുന്ന തിരിച്ചടിയായി.
എന്നാൽ 15ാം മിനിറ്റിൽ തന്നെ ബർത്തലോമിയോ ഒഗ്ബച്ചെ മുംബൈയെ സമനിലയിലെത്തിച്ചു. 28ാം മിനിറ്റിലാണ് ജംഷഡ്പുരിൻെറ ഐറ്റർ മോൺറോയ്ക്ക് ചുവപ്പുകാർഡ് ലഭിച്ചത്. എന്നിട്ടും പിടിച്ച് നിന്ന് ടീം അവസാനം വരെ ഗോൾ വഴങ്ങിയില്ല. പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് മുംബൈ എഫ്സി. ജംഷഡ്പുർ നായകൻ പീറ്റർ ഹർട്ട്ലിയാണ് ഹീറോ ഓഫ് ദി മാച്ച്.
Also Read: ഓസീസിനെതിരെ ഒന്നാം ടെസ്റ്റിൽ ഇന്ത്യ ജയിക്കുമോ? ഈ 5 ഘടകങ്ങൾ ടീമിന് അനുകൂലം!!
ആദ്യപകുതിയിലാണ് ഇരുടീമുകളും ആക്രമിച്ച് കളിച്ചത്. അതിൻെറ ഗുണമുണ്ടാവുകയും ചെയ്തു. രണ്ടാം പകുതിയിൽ അൽപം പ്രതിരോധത്തിലൂന്നിയ മത്സരമാണ് കളിച്ചത്. പോയൻറ് പട്ടികയിൽ ആറാം സ്ഥാനത്താണ് ജംഷഡ്പുർ.
എന്നാൽ 15ാം മിനിറ്റിൽ തന്നെ ബർത്തലോമിയോ ഒഗ്ബച്ചെ മുംബൈയെ സമനിലയിലെത്തിച്ചു. 28ാം മിനിറ്റിലാണ് ജംഷഡ്പുരിൻെറ ഐറ്റർ മോൺറോയ്ക്ക് ചുവപ്പുകാർഡ് ലഭിച്ചത്. എന്നിട്ടും പിടിച്ച് നിന്ന് ടീം അവസാനം വരെ ഗോൾ വഴങ്ങിയില്ല. പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് മുംബൈ എഫ്സി. ജംഷഡ്പുർ നായകൻ പീറ്റർ ഹർട്ട്ലിയാണ് ഹീറോ ഓഫ് ദി മാച്ച്.
Also Read: ഓസീസിനെതിരെ ഒന്നാം ടെസ്റ്റിൽ ഇന്ത്യ ജയിക്കുമോ? ഈ 5 ഘടകങ്ങൾ ടീമിന് അനുകൂലം!!
ആദ്യപകുതിയിലാണ് ഇരുടീമുകളും ആക്രമിച്ച് കളിച്ചത്. അതിൻെറ ഗുണമുണ്ടാവുകയും ചെയ്തു. രണ്ടാം പകുതിയിൽ അൽപം പ്രതിരോധത്തിലൂന്നിയ മത്സരമാണ് കളിച്ചത്. പോയൻറ് പട്ടികയിൽ ആറാം സ്ഥാനത്താണ് ജംഷഡ്പുർ.