ആപ്പ്ജില്ല

Kerala Blasters: ബ്ലാസ്റ്റേഴ്സും ജിങ്കാനും വഴിപിരിഞ്ഞു; ആദരസൂചകമായി ക്ലബ്ബില്‍ ഇനി 21ാം നമ്പര്‍ ജേഴ്സിയില്ല

മഞ്ഞപ്പടയുടെ പ്രതിരോധനിരയിലെ വിശ്വസ്തനായ പോരാളി മഞ്ഞക്കുപ്പായമഴിക്കുന്നു

Samayam Malayalam 21 May 2020, 6:01 pm
മലയാളികളുടെ പ്രിയപ്പെട്ട ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധ നിരയിലെ വിശ്വസ്തനായ പോരാളി ടീമിനോട് വിടപറയുന്നു. കേരള ബ്ലാസ്റ്റേഴ്സും ഇന്ത്യന്‍ ദേശീയ താരം കൂടിയായ സെന്റർ ബാക്ക് സന്ദേശ് ജിങ്കാനും പരസ്പരം വഴി പിരിഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണായ 2014ൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്ന ചണ്ഡീഗഡ് സ്വദേശിയായ ജിങ്കാൻ ക്ലബിനൊപ്പമുള്ള 6 സീസണുകൾക്ക് ശേഷമാണ് വഴി പിരിഞ്ഞത്. 26കാരനായ ജിങ്കാൻ ഇതുവരെ 76 മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജഴ്‌സി അണിഞ്ഞിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് വളർത്തിയ സന്ദേശ് ഒരു പുതിയ വെല്ലുവിളി പിന്തുടരാൻ ഒരുങ്ങുകയാണ്.
Samayam Malayalam isl kerala blasters fc mutually part ways with its centre back sandesh jhingan
Kerala Blasters: ബ്ലാസ്റ്റേഴ്സും ജിങ്കാനും വഴിപിരിഞ്ഞു; ആദരസൂചകമായി ക്ലബ്ബില്‍ ഇനി 21ാം നമ്പര്‍ ജേഴ്സിയില്ല



​ടീമില്‍ ഇനി 21ാം നമ്പര്‍ ജേഴ്സിയില്ല

ആരാധകർ ‘ദി വാൾ’ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന സന്ദേഷ് എല്ലായ്പ്പോഴും മൈതാനത്തും പുറത്തും വളരെയധികം അഭിനിവേശവും ഉത്സാഹവും പ്രകടിപ്പിച്ചിട്ടുണ്ട്. മലയാളികള്‍ക്കൊപ്പം തന്നെ ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരുടെ ഹൃദയത്തിൽ ഒരു ബ്ലാസ്റ്ററായി അദ്ദേഹം എല്ലായ്പ്പോഴും തുടരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ക്ലബിന് അദ്ദേഹം നൽകിയ സംഭാവനകൾക്കുള്ള ആദരവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ ജേഴ്സി നമ്പർ 21 ഇനി ടീമിൽ ഉണ്ടാകില്ല, അതും സ്ഥിരമായി വിരമിക്കുകയാണ്.

​ജിങ്കാന്‍.. ടീമിന്‍റെ നട്ടെല്ല്

2014ൽ തന്റെ ഐഎസ്എൽ അരങ്ങേറ്റം മുതൽ ഐഎസ്എല്ലിന്റെയും എ.ഐ.എഫ്.എഫിന്റേയും എമേർജിങ് പ്ലയെർ പുരസ്‌കാരത്തിന് സന്ദേശ് അർഹനായിരുന്നു. രണ്ട് ഐ‌എസ്‌എൽ ഫൈനലുകളിൽ കളിച്ചിട്ടുള്ള സന്ദേശ് വിവിധ അവസരങ്ങളിൽ ദേശീയ ടീമിന്റെ നായകനുമായിരുന്നു. 2017 ഐഎസ്എൽ സീസണിൽ സന്ദേശ് കേരള ബ്ലാസ്റ്റേഴ്‌സിനെ നയിച്ചിട്ടുണ്ട്. എ.ഐ.എഫ്.എഫ് അർജുന അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട കളിക്കാരൻ കൂടിയാണ് ജിംഗൻ. ക്ലബിൽ എത്തിയത് മുതൽ ഒരു കളിക്കാരൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കഴിവ് കണ്ടെത്തി ആദ്യം മുതലുള്ള ജിംഗന്റെ വളർച്ചയെ പിന്തുണച്ചതിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി അഭിമാനിക്കുന്നു.

​ആരാധകര്‍ക്ക് ഹൃദയത്തില്‍ നിന്ന് നന്ദി

“ആദ്യ ദിവസം മുതൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഞങ്ങൾ പരസ്പരം വളരാൻ സഹായിച്ചെങ്കിലും ഒടുവിൽ വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നു. ഞങ്ങൾ ഒരുമിച്ച് ചില മികച്ച ഓർമ്മകൾ സൃഷ്ടിച്ചിട്ടുണ്ട്. ക്ലബ് മുന്നോട്ട് പോകുന്നതിന് എല്ലാ ആശംസകളും നേരുന്നു. ക്ലബ്ബിന് പിന്നിൽ എപ്പോഴും നിലകൊള്ളുന്ന കേരളത്തിലെ ജനങ്ങളോട് ഒരു പ്രത്യേക പരാമർശം, നിങ്ങൾ എന്നോടും, കെബിഎഫ്സിയോടും കാണിച്ച എല്ലാ സ്നേഹത്തിനും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഭാവിയിലും നിങ്ങൾ ക്ലബ്ബിനെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ക്ലബ്ബും ആരാധകരും എല്ലായ്പ്പോഴും എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം നിലനിർത്തും. നന്ദി! ”, സന്ദേഷ് പറയുന്നു.

​ഭാവുകങ്ങള്‍ നേര്‍ന്ന് ബ്ലാസ്റ്റേഴ്സ്

യുവ പ്രതിഭകളെ തിരിച്ചറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനും കേരള ബ്ലാസ്റ്റേഴ്സ് എല്ലായ്പ്പോഴും പ്രാധാന്യം നൽകുന്നു. യുവാക്കൾക്കും അരങ്ങേറ്റക്കാർക്കും തുടർച്ചയായി ഏറ്റവും കൂടുതൽ മിനിറ്റ് അവസരങ്ങൾ ക്ലബ് നൽകാറുണ്ട്. ടീമിനൊപ്പം ഒരു കളിക്കാരനെന്ന നിലയിൽ സന്ദേഷിന്റെ വളർച്ചയും വികാസവും ക്ലബ്ബിന്റെ ദീർഘകാല ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധതയുടെ ഉറച്ച ഉദാഹരണമാണ്. "ക്ലബ്ബിനോടും അതിന്റെ പിന്തുണക്കാരോടും സന്ദേശിനുള്ള പ്രതിബദ്ധത, വിശ്വസ്തത, അഭിനിവേശം എന്നിവയ്ക്ക് ഈ അവസരത്തിൽ നന്ദി അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരു പുതിയ വെല്ലുവിളി പിന്തുടരാനുള്ള സന്ദേഷിന്റെ ആഗ്രഹത്തെ കെബിഎഫ്സി മാനിക്കുന്നു, ഈ പുതിയ യാത്രയ്ക്ക് ഞങ്ങൾ എല്ലാവിധ ആശംസകളും നേരുന്നു.”-കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഉടമ നിഖിൽ ഭരദ്വാജ് പറയുന്നു.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ട്വീറ്റ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്