ടീം ക്യാമ്പുകൾക്കുള്ളിൽ കൊവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ എട്ടാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് മത്സരങ്ങളാണ് കൊവിഡ് മൂലം ഐ എസ് എല്ലിൽ മാറ്റി വെച്ചത്. ഇതിൽ ഏറ്റവും അവസാനം മാറ്റി വെച്ചത് ഇന്നലെ നടക്കാനിരുന്ന കേരള ബ്ലാസ്റ്റേഴ്സ്-മുംബൈ സിറ്റി എഫ് സി പോരാട്ടമാണ്. കൊവിഡ് കൂടുതൽ വ്യാപിച്ചു കൊണ്ടിരിക്കുന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ ഐ എസ് എൽ മത്സരങ്ങൾ മാറ്റി വെക്കേണ്ടി വന്നേക്കുമെന്നാണ് കരുതപ്പെടുന്നത്. Also Read : കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിനുള്ളിൽ കൂടുതൽ കൊവിഡ് കേസുകൾ; ആശങ്ക വർധിക്കുന്നു
കൊവിഡ് കേസുകൾ ഏറ്റവുമധികം ബാധിച്ച ഐ എസ് എൽ ടീമുകളിലൊന്ന് ജംഷദ്പൂർ എഫ് സിയാണ്. ഇന്നലെ വൈകിട്ട് പുറത്ത് വന്ന കണക്കുകൾ പ്രകാരം 6 പോസിറ്റീവ് കേസുകളാണ് ജംഷദ്പൂരിന്റെ ടീം ക്യാമ്പിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് വരും ദിവസങ്ങളിൽ ഉയരുമെന്നാണ് സൂചന. എന്നാൽ കൊവിഡ് കേസുകളിൽ നട്ടം തിരിയുമ്പോളും ഇന്ന് ഐ എസ് എൽ മത്സരത്തിനിറങ്ങേണ്ട അവസ്ഥയിലാണ് ഓവൻ കോയിലിന്റെ സംഘം. ഐ എസ് എല്ലിൽ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ കരുത്തരായ ഹൈദരാബാദ് എഫ് സിയെയാണ് ജംഷദ്പൂരിന് നേരിടേണ്ടത്.
ജനുവരി 11 നായിരുന്നു ലീഗിൽ ജംഷദ്പൂരിന്റെ അവസാന മത്സരം. അന്ന് ഈസ്റ്റ് ബെംഗാളിനെ ടീം എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ മത്സരത്തിന് പിന്നാലെ ടീമിന്റെ ബയോ ബബിളിനുള്ളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ പരിശീലനത്തിനിറങ്ങാൻ പോലും ഇവർക്ക് കഴിയാതെയായി. ജനുവരി 11 ന് ശേഷം ഒരു പരിശീലന സെഷന് പോലുമിറങ്ങാതെയാണ് ജംഷദ്പൂർ ഇന്ന് ഹൈദരാബാദിനെ നേരിടാനൊരുങ്ങുന്നത്. ഇത് ടീമിനെ ഏറെ ആശങ്കപ്പെടുത്തുന്നതാണ്.
Also Read : കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തലവര മാറ്റിയ കരോളിസ് സ്‌കിന്‍കിസ്; മുത്താണ് ഈ 'ഹെഡ്മാസ്റ്റർ'
ഒരാഴ്ചക്കടുത്ത് പരിശീലനമില്ലാതെയിരുന്നതിന് ശേഷം മത്സരത്തിനിറങ്ങുന്നത് കളികാർക്ക് പരിക്ക് പറ്റാനുള്ള സാധ്യതയും വർധിപ്പിക്കുന്നുണ്ട് എന്നത് ജംഷദ്പൂർ പരിശീലകൻ ഓവൻ കോയിലിന് നൽകുന്ന ആശങ്ക ചെറുതല്ല. ഹൈദരാബാദിനെതിരായ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ കോയിൽ ഇക്കാര്യം തുറന്ന് പറയുകയും ചെയ്തു.
അതേ സമയം 2021-22 സീസണിൽ ഉജ്ജ്വല ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന ടീമാണ് ജംഷദ്പൂർ എഫ് സി. സീസണിൽ ഇതു വരെ കളിക്കാനിറങ്ങിയ 11 മത്സരങ്ങളിൽ 5 വിജയവും, 4 സമനിലകളും നേടിയ അവർ 19 പോയിന്റുമായി ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണുള്ളത്. ഇന്നത്തെ മത്സരത്തിൽ ഹൈദരാബാദിനെ വീഴ്ത്താനായാൽ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനും അവർക്ക് കഴിയും.
കൊവിഡ് കേസുകൾ ഏറ്റവുമധികം ബാധിച്ച ഐ എസ് എൽ ടീമുകളിലൊന്ന് ജംഷദ്പൂർ എഫ് സിയാണ്. ഇന്നലെ വൈകിട്ട് പുറത്ത് വന്ന കണക്കുകൾ പ്രകാരം 6 പോസിറ്റീവ് കേസുകളാണ് ജംഷദ്പൂരിന്റെ ടീം ക്യാമ്പിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് വരും ദിവസങ്ങളിൽ ഉയരുമെന്നാണ് സൂചന. എന്നാൽ കൊവിഡ് കേസുകളിൽ നട്ടം തിരിയുമ്പോളും ഇന്ന് ഐ എസ് എൽ മത്സരത്തിനിറങ്ങേണ്ട അവസ്ഥയിലാണ് ഓവൻ കോയിലിന്റെ സംഘം. ഐ എസ് എല്ലിൽ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ കരുത്തരായ ഹൈദരാബാദ് എഫ് സിയെയാണ് ജംഷദ്പൂരിന് നേരിടേണ്ടത്.
ജനുവരി 11 നായിരുന്നു ലീഗിൽ ജംഷദ്പൂരിന്റെ അവസാന മത്സരം. അന്ന് ഈസ്റ്റ് ബെംഗാളിനെ ടീം എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ മത്സരത്തിന് പിന്നാലെ ടീമിന്റെ ബയോ ബബിളിനുള്ളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ പരിശീലനത്തിനിറങ്ങാൻ പോലും ഇവർക്ക് കഴിയാതെയായി. ജനുവരി 11 ന് ശേഷം ഒരു പരിശീലന സെഷന് പോലുമിറങ്ങാതെയാണ് ജംഷദ്പൂർ ഇന്ന് ഹൈദരാബാദിനെ നേരിടാനൊരുങ്ങുന്നത്. ഇത് ടീമിനെ ഏറെ ആശങ്കപ്പെടുത്തുന്നതാണ്.
Also Read : കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തലവര മാറ്റിയ കരോളിസ് സ്‌കിന്‍കിസ്; മുത്താണ് ഈ 'ഹെഡ്മാസ്റ്റർ'
ഒരാഴ്ചക്കടുത്ത് പരിശീലനമില്ലാതെയിരുന്നതിന് ശേഷം മത്സരത്തിനിറങ്ങുന്നത് കളികാർക്ക് പരിക്ക് പറ്റാനുള്ള സാധ്യതയും വർധിപ്പിക്കുന്നുണ്ട് എന്നത് ജംഷദ്പൂർ പരിശീലകൻ ഓവൻ കോയിലിന് നൽകുന്ന ആശങ്ക ചെറുതല്ല. ഹൈദരാബാദിനെതിരായ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ കോയിൽ ഇക്കാര്യം തുറന്ന് പറയുകയും ചെയ്തു.
അതേ സമയം 2021-22 സീസണിൽ ഉജ്ജ്വല ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന ടീമാണ് ജംഷദ്പൂർ എഫ് സി. സീസണിൽ ഇതു വരെ കളിക്കാനിറങ്ങിയ 11 മത്സരങ്ങളിൽ 5 വിജയവും, 4 സമനിലകളും നേടിയ അവർ 19 പോയിന്റുമായി ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണുള്ളത്. ഇന്നത്തെ മത്സരത്തിൽ ഹൈദരാബാദിനെ വീഴ്ത്താനായാൽ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനും അവർക്ക് കഴിയും.