യു എ ഇ പ്രീ സീസണിന് ശേഷം നാട്ടിൽ തിരിച്ചെത്തി കളിച്ച രണ്ടാം പരിശീലന മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് (Kerala blasters FC) വിജയം. ഇന്നലെ കൊച്ചിയിലെ പനമ്പിള്ളിനഗർ മൈതാനത്ത് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് എം എ കോളേജിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് വീഴ്ത്തിയത്. വിദേശ താരങ്ങളായ മാർക്കോ ലെസ്കോവിച്ച് (Marko leskovic), ദിമിത്രിയോസ് ഡയമാന്റകോസ്, ഇന്ത്യൻ യുവ താരം സൗരവ് മണ്ഡൽ എന്നിവരാണ് ടീമിന്റെ വിജയ ഗോളുകൾ നേടിയത്.
പരിക്കിന്റെ പിടിയിലുള്ള സ്റ്റാർ ഗോൾകീപ്പർ പ്രഭ്സുഖൻ ഗിൽ ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ്, എം എ കോളേജിനെതിരെ ഇറങ്ങിയത്. ഗില്ലിന് പകരം ഡ്യൂറന്റ് കപ്പിൽ മിന്നിയ സച്ചിൻ സുരേഷാണ് ഗോൾ വലക്ക് മുന്നിലെത്തിയത്. സച്ചിന് പുറമേ മാർക്കോ ലെസ്കോവിച്ച്, ഹോർമിപാം റൂയിവ, ജെസൽ കർനെയ്റോ, ഹർമൻ ജോത് ഖബ്ര, സഹൽ അബ്ദുൾ സമദ്, രാഹുൽ കെ പി, പ്യൂട്ടിയ, ജീക്സൺ സിംഗ്, നിഹാൽ സുധീഷ്, അപോസ്തോലസ് ജിയാനു എന്നിവരും ആദ്യ ഇലവനിൽ കളിച്ചു. Also Read : ഗോളുകള്‍ എല്ലാം മനോഹരം; കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ആരാധകരുടെ പ്രതീക്ഷ കാക്കും
ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്കോവിച്ചിലൂടെ ആദ്യ പകുതിയിൽത്തന്നെ കേരള ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു. കേരള പ്രീമിയർ ലീഗ് കളിക്കുന്ന എം എ കോളേജ് മികച്ച പോരാട്ടമാണ് ബ്ലാസ്റ്റേഴ്സിന് സമ്മാനിച്ചത്. എന്നാൽ കിടിലൻ പാസിംഗ് ഗെയിമിലൂടെ ബ്ലാസ്റ്റേഴ്സ് കളിയിൽ ആധിപത്യമെടുത്തു. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ടീമിൽ നിരവധി മാറ്റങ്ങൾ വരുത്തി. അഡ്രിയാൻ ലൂണ (Adrian Luna), ദിമിത്രിയോസ് ഡയമാന്റകോസ് എന്നിവരെല്ലാം മൈതാനത്തെത്തി. ഗ്രീക്ക് ജോഡിയിൽ നിന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ പിറന്നത്. ജിയാനുവിന്റെ അസിസ്റ്റിൽ നിന്ന് ഡയമാന്റകോസ് വല കുലുക്കിയതോടെ ബ്ലാസ്റ്റേഴ്സ് കളിയിൽ 2-0 ന് ലീഡെടുത്തു.
Also Read : കെ പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു, പിന്നിൽ ഈ കാരണങ്ങളെന്ന് റിപ്പോർട്ടുകൾ
ഡയമാന്റകോസും, ലൂണയും, ആയുഷ് അധികാരിയും, ഇവാൻ കലിയൂഷ്നിയുമെല്ലാം ചേർന്നുള്ള കിടിലൻ വൺ ടച്ച് കളിയാണ് രണ്ടാം പകുതിയിൽ കണ്ടത്. രണ്ടാം പകുതിയിൽ ടീമിൽ അടിമുടി മാറ്റം വരുത്തിയ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് (Ivan Vukomanovic) ഗോൾവലക്ക് മുന്നിൽ നിന്ന് സച്ചിൻ സുരേഷിനെ വലിച്ച് പകരം കരൺജിത് സിംഗിനെ ഇറക്കി.
പരിശീലന മത്സരങ്ങളിലെ സൂപ്പർ താരമായ സൗരവ് മണ്ഡലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോളിന് അവകാശി. സന്ദീപിന്റെ നീക്കത്തിൽ നിന്നായിരുന്നു സൗരവിന്റെ ഈ ഗോൾ പിറന്നത്. നേരത്തെ യു എ ഇ ക്ലബ്ബായ അൽ ജസീറ. അൽ ഹംറക്കെതിരെയും, കേരള സംസ്ഥാന ടീമിനെതിരെയും നടന്ന പരിശീലന മത്സരങ്ങളിലും സൗരവ് സ്കോർ ചെയ്തിരുന്നു.
Read Latest Sports News and Malayalam Newsundefined
ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്കോവിച്ചിലൂടെ ആദ്യ പകുതിയിൽത്തന്നെ കേരള ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു. കേരള പ്രീമിയർ ലീഗ് കളിക്കുന്ന എം എ കോളേജ് മികച്ച പോരാട്ടമാണ് ബ്ലാസ്റ്റേഴ്സിന് സമ്മാനിച്ചത്. എന്നാൽ കിടിലൻ പാസിംഗ് ഗെയിമിലൂടെ ബ്ലാസ്റ്റേഴ്സ് കളിയിൽ ആധിപത്യമെടുത്തു. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ടീമിൽ നിരവധി മാറ്റങ്ങൾ വരുത്തി. അഡ്രിയാൻ ലൂണ (Adrian Luna), ദിമിത്രിയോസ് ഡയമാന്റകോസ് എന്നിവരെല്ലാം മൈതാനത്തെത്തി. ഗ്രീക്ക് ജോഡിയിൽ നിന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ പിറന്നത്. ജിയാനുവിന്റെ അസിസ്റ്റിൽ നിന്ന് ഡയമാന്റകോസ് വല കുലുക്കിയതോടെ ബ്ലാസ്റ്റേഴ്സ് കളിയിൽ 2-0 ന് ലീഡെടുത്തു.
Also Read : കെ പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു, പിന്നിൽ ഈ കാരണങ്ങളെന്ന് റിപ്പോർട്ടുകൾ
ഡയമാന്റകോസും, ലൂണയും, ആയുഷ് അധികാരിയും, ഇവാൻ കലിയൂഷ്നിയുമെല്ലാം ചേർന്നുള്ള കിടിലൻ വൺ ടച്ച് കളിയാണ് രണ്ടാം പകുതിയിൽ കണ്ടത്. രണ്ടാം പകുതിയിൽ ടീമിൽ അടിമുടി മാറ്റം വരുത്തിയ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് (Ivan Vukomanovic) ഗോൾവലക്ക് മുന്നിൽ നിന്ന് സച്ചിൻ സുരേഷിനെ വലിച്ച് പകരം കരൺജിത് സിംഗിനെ ഇറക്കി.
പരിശീലന മത്സരങ്ങളിലെ സൂപ്പർ താരമായ സൗരവ് മണ്ഡലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോളിന് അവകാശി. സന്ദീപിന്റെ നീക്കത്തിൽ നിന്നായിരുന്നു സൗരവിന്റെ ഈ ഗോൾ പിറന്നത്. നേരത്തെ യു എ ഇ ക്ലബ്ബായ അൽ ജസീറ. അൽ ഹംറക്കെതിരെയും, കേരള സംസ്ഥാന ടീമിനെതിരെയും നടന്ന പരിശീലന മത്സരങ്ങളിലും സൗരവ് സ്കോർ ചെയ്തിരുന്നു.
Read Latest Sports News and Malayalam Newsundefined