ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പുതിയ കരുത്താര്‍ജ്ജിച്ച മുംബൈ സിറ്റി എഫ്സി വ്യാഴാഴ്ച വീണ്ടുമിറങ്ങുന്നു. നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്സിയെ അട്ടിമറിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് മുംബൈ വീണ്ടുമിറങ്ങുന്നത്. സീസണില്‍ മികച്ച പ്രകടനം നടത്തുന്ന ജംഷഡ്പൂര്‍ എഫ്സിയാണ് മുംബൈയുടെ എതിരാളികള്‍. ജംഷഡ്പൂരിന്‍റെ തട്ടകമായ ജെആര്‍ഡി ടാറ്റ സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
അവസാന മത്സരത്തില്‍ ബെംഗളൂരു എഫ്സിയെ അവരുടെ തട്ടകത്തില്‍ ചെന്ന് അട്ടിമറിച്ചതിന്‍റെ ആത്മവിസ്വാസവുമായാണ് മുംബൈ സിറ്റി എഫ്സി ജംഷഡ്പൂരിനെ നേരിടാന്‍ എത്തുന്നത്. ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മുംബൈ ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത്. ജയത്തോടെ പോയിന്‍റ് പട്ടികയിലും വലിയ മുന്നേറ്റം നടത്താന്‍ മുംബൈയ്ക്ക് സാധിച്ചു.
Also Read: ഇനി ആ ചടുല നീക്കങ്ങളില്ല!! 2019ല്‍ ലോകഫുട്ബോളിന് നഷ്ടമായ അഞ്ച് സൂപ്പര്‍ താരങ്ങള്‍
നിലവില്‍ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈ രണ്ട് ജയത്തോടെ പത്ത് പോയിന്‍റ് നേടി ആറാം സ്ഥാനത്താണ് ഉള്ളത്. നാല് മത്സരങ്ങള്‍ സമനിലയില്‍ പിരിയുകയും രണ്ട് മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു. അടുത്ത മത്സരത്തില്‍ ജയിച്ചാല്‍ പട്ടികയില്‍ മികച്ച മുന്നേറ്റം നടത്താന്‍ മുംബൈയ്ക്ക് സാധിക്കും.
അതേസമയം എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ജംഷഡ്പൂര്‍ മുംബൈയേക്കാള്‍ രണ്ട് പടി മുന്നില്‍ നാലാം സ്ഥാനത്താണ് ഉള്ളത്. മൂന്ന് ജയം സ്വന്തമാക്കാന്‍ ടീമിന് കഴിഞ്ഞു. നാലെണ്ണം സമനിലയിൽ പിരിഞ്ഞപ്പോള്‍ ഒരു മത്സരത്തില്‍ മാത്രമാണ് ജംഷഡ്പൂര്‍ പരാജയപ്പെട്ടത്.
Also Read: ഫാറ്റിയെ മരണം വിളിച്ചത് കളിക്കുന്നതിനിടെ!! ഈ വര്‍ഷം ലോകത്തെ നടുക്കിയ 5 ഫുട്ബോള്‍ മരണങ്ങള്‍
അമീന്‍ ഷെര്‍മീറ്റിയുടെ മിന്നും പ്രകടനമാണ് ബെംഗളൂരുവിനെതിരായി മുംബൈയ്ക്ക് ജയം നേടിക്കൊടുത്തത്. മോഡു സുഗുവും മുന്നേറ്റത്തില്‍ ഉണര്‍ന്നു കളിച്ചാല്‍ മുംബൈയെ പിടിച്ചാല്‍ കിട്ടില്ല. ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങും മികച്ച ഫോമിലാണ്.
അതേസമയം ജംഷഡ്പൂരിന്‍റെ വിങ്ങുകള്‍ക്ക് മൂര്‍ച്ച കൂട്ടുന്നത് അവരുടെ സൂപ്പര്‍ താരം ഫറൂഖ് ചൗധരിയാണ്. എതിരാളികളുടെ ബോക്സില്‍ എന്നും വലിയ ഭീഷണി തന്നെയാമ് ഫറൂഖ്. ഗോളടി യന്ത്രം സെര്‍ജിയോ കോസ്റ്റലും സുമീത് പസിയും ചേരുമ്പോള്‍ കരുത്തുറ്റ ടീം തന്നെയാണ് ജംഷഡ്പൂരും. വ്യാഴാഴ്ച വൈകീട്ട് 7.30നാണ് മത്സരം ആരംഭിക്കുക.