ലയണല്‍ മെസ്സിയെന്ന (Lionel Messi) മഹാമാന്ത്രികന്റെ കീഴില്‍ ഒട്ടേറെ കിരീടങ്ങള്‍ പൊരുതിനേടിയ ടീമാണ് ബാഴ്സലോണ (Barcelona). ക്ലബ്ബിന്റെ സുവര്‍ണ കാലഘട്ടത്തില്‍ ടീം നേടാത്ത കിരീടങ്ങളോ വിജയങ്ങളോ ഇല്ല. എന്നാല്‍, മെസ്സി പിഎസ്ജിയിലേക്ക് പോയതോടെ ടീം കനത്ത തോല്‍വികളിലേക്ക് വീണു. ഒരിക്കലും തോല്‍ക്കില്ലെന്ന് കരുതിയ ക്ലബ്ബുകളോട് പോലും തോല്‍വി വഴങ്ങിയ ബാഴ്സലോണ എന്നാൽ ഇപ്പോളിതാ ആരാധകരെയെല്ലാം ആവേശത്തിലാഴ്ത്തി ഒരിക്കല്‍ക്കൂടി ലാ ലീഗ കിരീടം നേടിയിരിക്കുകയാണ്. ഞായറാഴ്ച എസ്പാനിയോളിനെ 4-2 ന് തോല്‍പ്പിച്ച ബാഴ്സലോണ 4 കളികള്‍ ബാക്കി നില്‍ക്കെ ലാ ലീഗ കിരീടം സ്വന്തമാക്കി. 34 കളികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എതിരാളികളായ റയല്‍ മാഡ്രിഡിനെ 14 പോയിന്റുകള്‍ക്ക് പിന്നിലാക്കി 85 പോയിന്റുമായാണ് ബാഴ്സയുടെ കിരീട വിജയം. 2019 ന് ശേഷം ആദ്യമായാണ് ബാഴ്സലോണ ലാ ലീഗയില്‍ മുത്തമിടുന്നത്. കറ്റാലന്‍ വമ്പന്മാര് തങ്ങളുടെ 27-ാമത് സ്പാനിഷ് ചാമ്പ്യന്മാരായപ്പോൾ ലോകമെങ്ങുമുള്ള ആരാധകര്‍ക്ക് അത് ആഘോഷത്തിന്റെ രാവുകൂടിയായി.
ബാഴ്സലോണ ഇതിഹാസം സാവി ഹെര്‍ണാണ്ടസിന്റെ (Xavi Hernandez) പരിശീലന മികവിലാണ് ടീം കിരീടം നേടിയത്. സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ബാഴ്സലോണയ്ക്കായി രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ അലെക്സാഡ്രോ ബാള്‍ഡെ, ജൂള്‍സ് കൗണ്ടെ എന്നിവരും എസ്പാനിയോളിനെതിരെ ഗോള്‍ നേടി. ഇതോടെ നീണ്ടകാലത്തെ ലീഗ് കിരീട വരള്‍ച്ചയ്ക്കും അറുതിയായി. ജയിച്ചാല്‍ കിരീടം നേടാമെന്ന സ്ഥിതിയില്‍ കളത്തിലിറങ്ങിയ ബാഴ്സലോണ എതിരാളികളെ നിഷ്പ്രഭരാക്കുന്ന കളിയാണ് എസ്പാനിയോളിനെതിരെ പുറത്തെടുത്തത്.
Also Read : സാവിക്ക് ലയണൽ മെസിയെ വേണം, ഒപ്പം മറ്റൊരു കളികാരനേയും; അടുത്ത സീസണിൽ ബാഴ്സലോണയുടെ പ്രധാന നോട്ടം ഈ താരങ്ങളിൽ...
പരിശീലകനായുള്ള സാവിയുടെ വരവ് ക്ലബ്ബിന് നേട്ടമായി. 2021 നവംബറില്‍ ചുമതലയേറ്റതിന് ശേഷം സാവി ഹെര്‍ണാണ്ടസിന്റെ പ്രധാന ട്രോഫി കൂടിയാണിത്. കിരീടനേട്ടത്തിന് ക്ലബ്ബിന്റെ സാമ്പത്തിക നിലയ്ക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ.
പത്ത് മാസത്തെ അധ്വാനവും ത്യാഗവുമാണ് കിരീടനേട്ടത്തിലേക്ക് നയിച്ചതെന്ന് സാവി പറഞ്ഞു. മഹത്തായ ഈ വിജയം ആരാധകര്‍ക്കുള്ളതാണ്. ഗംഭീര കളിയാണ് ടീം കാഴ്ചവെച്ചതെന്നും ലാ ലീഗ അതിനുള്ള അംഗീകാരമാണെന്നും സാവി വ്യക്തമാക്കി.
ബയേണ്‍ മ്യൂണിക്കില്‍ നിന്നും പോളിഷ് സ്ട്രൈക്കര്‍ ലെവന്‍ഡോസ്കിയെ (Robert Lewandowski) എത്തിച്ചത് ബാഴ്സയുടെ കിരീട നേട്ടത്തിന് പ്രധാന കാരണമായിട്ടുണ്ട്. ഗോള്‍ കീപ്പര്‍ മാര്‍ക്ക് ആന്ദ്രെ ടെര് സ്റ്റെഗനും ഇത്തവണ വമ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. സീസണില്‍ 26 ക്ലീന്‍ ഷീറ്റ് എന്ന ലീഗ് റെക്കോര്‍ഡ് പ്രകടനം നടത്തിയ താരമാണ് ടെര് സ്റ്റെഗന്. വരാനിരിക്കുന്ന സീസണില്‍ മെസ്സി ക്ലബ്ബിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷ ആരാധകര്‍ക്കുണ്ട്. മെസ്സി എത്തുകയാണെങ്കില്‍ പഴയ പ്രതാപം തിരിച്ചുപിടിക്കാമെന്നും ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടം ആവര്‍ത്തിക്കാമെന്നും ക്ലബ്ബ് കണക്കുകൂട്ടുന്നു.
Read Latest Sports Newsundefined and Malayalam News
ബാഴ്സലോണ ഇതിഹാസം സാവി ഹെര്‍ണാണ്ടസിന്റെ (Xavi Hernandez) പരിശീലന മികവിലാണ് ടീം കിരീടം നേടിയത്. സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ബാഴ്സലോണയ്ക്കായി രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ അലെക്സാഡ്രോ ബാള്‍ഡെ, ജൂള്‍സ് കൗണ്ടെ എന്നിവരും എസ്പാനിയോളിനെതിരെ ഗോള്‍ നേടി. ഇതോടെ നീണ്ടകാലത്തെ ലീഗ് കിരീട വരള്‍ച്ചയ്ക്കും അറുതിയായി. ജയിച്ചാല്‍ കിരീടം നേടാമെന്ന സ്ഥിതിയില്‍ കളത്തിലിറങ്ങിയ ബാഴ്സലോണ എതിരാളികളെ നിഷ്പ്രഭരാക്കുന്ന കളിയാണ് എസ്പാനിയോളിനെതിരെ പുറത്തെടുത്തത്.
Also Read : സാവിക്ക് ലയണൽ മെസിയെ വേണം, ഒപ്പം മറ്റൊരു കളികാരനേയും; അടുത്ത സീസണിൽ ബാഴ്സലോണയുടെ പ്രധാന നോട്ടം ഈ താരങ്ങളിൽ...
പരിശീലകനായുള്ള സാവിയുടെ വരവ് ക്ലബ്ബിന് നേട്ടമായി. 2021 നവംബറില്‍ ചുമതലയേറ്റതിന് ശേഷം സാവി ഹെര്‍ണാണ്ടസിന്റെ പ്രധാന ട്രോഫി കൂടിയാണിത്. കിരീടനേട്ടത്തിന് ക്ലബ്ബിന്റെ സാമ്പത്തിക നിലയ്ക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ.
പത്ത് മാസത്തെ അധ്വാനവും ത്യാഗവുമാണ് കിരീടനേട്ടത്തിലേക്ക് നയിച്ചതെന്ന് സാവി പറഞ്ഞു. മഹത്തായ ഈ വിജയം ആരാധകര്‍ക്കുള്ളതാണ്. ഗംഭീര കളിയാണ് ടീം കാഴ്ചവെച്ചതെന്നും ലാ ലീഗ അതിനുള്ള അംഗീകാരമാണെന്നും സാവി വ്യക്തമാക്കി.
ബയേണ്‍ മ്യൂണിക്കില്‍ നിന്നും പോളിഷ് സ്ട്രൈക്കര്‍ ലെവന്‍ഡോസ്കിയെ (Robert Lewandowski) എത്തിച്ചത് ബാഴ്സയുടെ കിരീട നേട്ടത്തിന് പ്രധാന കാരണമായിട്ടുണ്ട്. ഗോള്‍ കീപ്പര്‍ മാര്‍ക്ക് ആന്ദ്രെ ടെര് സ്റ്റെഗനും ഇത്തവണ വമ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. സീസണില്‍ 26 ക്ലീന്‍ ഷീറ്റ് എന്ന ലീഗ് റെക്കോര്‍ഡ് പ്രകടനം നടത്തിയ താരമാണ് ടെര് സ്റ്റെഗന്. വരാനിരിക്കുന്ന സീസണില്‍ മെസ്സി ക്ലബ്ബിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷ ആരാധകര്‍ക്കുണ്ട്. മെസ്സി എത്തുകയാണെങ്കില്‍ പഴയ പ്രതാപം തിരിച്ചുപിടിക്കാമെന്നും ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടം ആവര്‍ത്തിക്കാമെന്നും ക്ലബ്ബ് കണക്കുകൂട്ടുന്നു.
Read Latest Sports Newsundefined and Malayalam News