ലാലിഗയിൽ ഇത് ലൂയി സുവാരസിൻെറ സുവർണ സീസൺ. ബാഴ്സലോണയിൽ നിന്ന് അത്‍ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറിയ താരം ടീമിനെ കിരീടനേട്ടത്തിലേക്കും നയിച്ചു. റയൽ വല്ലഡോളിഡിനെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ചാണ് അത്‍ലറ്റികോ വിജയിച്ചത്. 18ാം മിനിറ്റിൽ ഓസ്കാർ പ്ലാനോ നേടിയ ഗോളിലൂടെ വല്ലഡോളിഡാണ് മുന്നിലെത്തിയത്. 57ാം മിനിറ്റിൽ ഏയ്ഞ്ചൽ കൊറിയയും 67ാം മിനിറ്റിൽ ലൂയി സുവാരസും അത്‍ലറ്റികോക്കായി വലകുലുക്കി. 86 പോയൻറുമായാണ് ടീം കിരീടം നേടിയത്. 84 പോയൻറുള്ള റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തായി.
Also Read: ഫുട്ബോൾ ലോകകപ്പ് രണ്ട് വർഷം കൂടുമ്പോൾ നടത്താൻ ഫിഫ; അനുകൂലിച്ച് രാജ്യങ്ങൾ
വില്ലറയലിനെ 2-1ന് പരാജയപ്പെടുത്തിയെങ്കിലും റയലിന് അത്‍ലറ്റികോ മാഡ്രിഡിനെ പിന്തള്ളാനായില്ല. സുവാരസിൻെറ പഴയ ടീം ബാഴ്സലോണ 79 പോയൻറുമായി മൂന്നാം സ്ഥാനത്തായി. ലീഗിൽ 30 ഗോളുകളടിച്ച ലയണൽ മെസിയാണ് ലീഗിലെ ടോപ് സ്കോററായത്. അവസാന ലീഗ് മത്സരത്തിൽ ഐബറിവനെ ബാഴ്സലോണ പരാജയപ്പെടുത്തി. അൻേറാണിയോ ഗ്രീസ്മാനാണ് ഗോൾ സ്കോറർ.
അതിനിടെ അത്‍ലറ്റികോയുടെ വിജയാഘോഷങ്ങൾക്കിടയിൽ ആരാധകനായ 14കാരൻ മരിച്ചു. ഇത് ചെറിയ രീതിയിൽ ആഘോഷങ്ങളുടെ ശോഭ കെടുത്തി. വാനിനുള്ളിൽ നടത്തിയ ആഘോഷത്തിനിടയിൽ അപകടത്തിൽ പെടുകയായിരുന്നു. കാർ പാർക്കിങ് മതിലിൽ തലയിടിച്ചുണ്ടായ പരിക്കാണ് മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.
Also Read: ഫുട്ബോൾ ലോകകപ്പ് രണ്ട് വർഷം കൂടുമ്പോൾ നടത്താൻ ഫിഫ; അനുകൂലിച്ച് രാജ്യങ്ങൾ
വില്ലറയലിനെ 2-1ന് പരാജയപ്പെടുത്തിയെങ്കിലും റയലിന് അത്‍ലറ്റികോ മാഡ്രിഡിനെ പിന്തള്ളാനായില്ല. സുവാരസിൻെറ പഴയ ടീം ബാഴ്സലോണ 79 പോയൻറുമായി മൂന്നാം സ്ഥാനത്തായി. ലീഗിൽ 30 ഗോളുകളടിച്ച ലയണൽ മെസിയാണ് ലീഗിലെ ടോപ് സ്കോററായത്. അവസാന ലീഗ് മത്സരത്തിൽ ഐബറിവനെ ബാഴ്സലോണ പരാജയപ്പെടുത്തി. അൻേറാണിയോ ഗ്രീസ്മാനാണ് ഗോൾ സ്കോറർ.
അതിനിടെ അത്‍ലറ്റികോയുടെ വിജയാഘോഷങ്ങൾക്കിടയിൽ ആരാധകനായ 14കാരൻ മരിച്ചു. ഇത് ചെറിയ രീതിയിൽ ആഘോഷങ്ങളുടെ ശോഭ കെടുത്തി. വാനിനുള്ളിൽ നടത്തിയ ആഘോഷത്തിനിടയിൽ അപകടത്തിൽ പെടുകയായിരുന്നു. കാർ പാർക്കിങ് മതിലിൽ തലയിടിച്ചുണ്ടായ പരിക്കാണ് മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.