ലണ്ടന്‍: ലോക്ക് ഡൗണിനിടെ ഇംഗ്ലണ്ടിലെ മോഷണ പരമ്പര തുടരുന്നു. പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടന്‍ഹാം ഹോട്ട്സ്പറിന്റെയും ഇംഗ്ലണ്ടിന്റേയും താരമായ ഡെലെ അലിയെ മോഷ്ടാക്കള്‍ കത്തിമുനയില്‍ നിര്‍ത്തി കൊള്ളയടിച്ചു. നോര്‍ത്ത് ലണ്ടനിലെ വീട്ടില്‍ അതിക്രമിച്ചു കടന്ന മോഷ്ടാക്കള്‍ അലിയേയും സഹോദരന് ഹാരി ഡിക്ക്ഫോര്ഡിനേയും കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു. 1,00000 പൗണ്ട് (ഏകദേശം 10 ലക്ഷം രൂപ) വിലമതിക്കുന്ന ആഭരണങ്ങളും വാച്ചുകളും മോഷ്ടാക്കള്‍ കൊള്ളയടിച്ചു.
Also Read: സച്ചിന് നങ്കൂരമിട്ടപ്പോള്‍ സഈദ് അന്‍വര്‍ വെടിക്കെട്ടായി, ആത്മവിശ്വാസം അമിതമായത് ഇന്ത്യക്ക് തിരിച്ചടിയായി
മോഷ്ടാക്കളെ എതിര്‍ക്കാതിരുന്നതിനാല്‍ താരത്തിന് കാര്യമായ പരിക്കില്ല. സഹോദരനും താരത്തിനും മുഖത്ത് നിസാര പരിക്കേറ്റെന്ന് പോലീസ് പറഞ്ഞു. രണ്ടുപേരാണ് മോഷണത്തിനെത്തിയത്. കൊള്ളയടിക്കുശേഷം ഇവര്‍ രക്ഷപ്പെട്ടു. ഭയാനകമായ അനുഭവമായിരുന്നു അതെന്നും ഭാഗ്യകൊണ്ടാണ് രക്ഷപ്പെട്ടതെന്നും അലി ട്വീറ്റ് ചെയ്തു. മെട്രോപൊളിറ്റന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: സാനിയ മിർസയുടെ ടിക് ടോക് വീഡിയോ വൈറല്‍, നിങ്ങളും കാണണം!
അലിയെയും സഹോദരനേയും കൂടാതെ സഹോദരന്റെ പെണ്‍സുഹൃത്തും, മറ്റൊരു സുഹൃത്തും വീട്ടിലുണ്ടായിരുന്നു. മോഷ്ടാക്കള്‍ എത്തുമ്പോള്‍ ഇവര്‍ ചീട്ടുകളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ടോട്ടനം ക്ലബ്ബ് അലിക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ അടുത്തയാഴ്ച മുതല്‍ അലി പരിശീലനത്തിനിറങ്ങാനിരിക്കയായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് ആഴ്ചകളായി ഇംഗ്ലണ്ടില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
Also Read: സച്ചിന് നങ്കൂരമിട്ടപ്പോള്‍ സഈദ് അന്‍വര്‍ വെടിക്കെട്ടായി, ആത്മവിശ്വാസം അമിതമായത് ഇന്ത്യക്ക് തിരിച്ചടിയായി
ദിവസങ്ങള്‍ക്ക് മുന്‍പ് ചെല്‍സി പരിശീലകന് ഫ്രാങ്ക് ലാംപാര്‍ഡിന്റെയും അന്തരിച്ച ലെസ്റ്റര്‍ സിറ്റി ഉടമ വിചായ് ശ്രീവദ്ധനപ്രഭയുടെയും വീടുകളിലും മോഷണം നടന്നിരുന്നു. ലാംപാര്‍ഡിന്റെ വീട്ടില്‍ നിന്നും അദ്ദേഹത്തിന്റെയും ഭാര്യ ക്രിസ്റ്റീനയുടെയും 60,000 യൂറോ വിലവരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ചു. ശ്രീവദ്ധനപ്രഭയുടെ വീട്ടില്‍ കടന്ന മോഷ്ടാക്കള്‍ 10 ലക്ഷം യൂറോയിലധികം വിലപിടിപ്പുള്ള വസ്തുക്കളാണ് മോഷ്ടിച്ചത്. ഈ കേസുകളില്‍ ആരെയും പിടികൂടിയിട്ടില്ല. ഇതിനു മുന്‍പും ലാംപാര്‍ഡിന്റെ വീട്ടില്‍ മോഷണം നടന്നിട്ടുണ്ട്.
Also Read: സച്ചിന് നങ്കൂരമിട്ടപ്പോള്‍ സഈദ് അന്‍വര്‍ വെടിക്കെട്ടായി, ആത്മവിശ്വാസം അമിതമായത് ഇന്ത്യക്ക് തിരിച്ചടിയായി
മോഷ്ടാക്കളെ എതിര്‍ക്കാതിരുന്നതിനാല്‍ താരത്തിന് കാര്യമായ പരിക്കില്ല. സഹോദരനും താരത്തിനും മുഖത്ത് നിസാര പരിക്കേറ്റെന്ന് പോലീസ് പറഞ്ഞു. രണ്ടുപേരാണ് മോഷണത്തിനെത്തിയത്. കൊള്ളയടിക്കുശേഷം ഇവര്‍ രക്ഷപ്പെട്ടു. ഭയാനകമായ അനുഭവമായിരുന്നു അതെന്നും ഭാഗ്യകൊണ്ടാണ് രക്ഷപ്പെട്ടതെന്നും അലി ട്വീറ്റ് ചെയ്തു. മെട്രോപൊളിറ്റന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: സാനിയ മിർസയുടെ ടിക് ടോക് വീഡിയോ വൈറല്‍, നിങ്ങളും കാണണം!
അലിയെയും സഹോദരനേയും കൂടാതെ സഹോദരന്റെ പെണ്‍സുഹൃത്തും, മറ്റൊരു സുഹൃത്തും വീട്ടിലുണ്ടായിരുന്നു. മോഷ്ടാക്കള്‍ എത്തുമ്പോള്‍ ഇവര്‍ ചീട്ടുകളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ടോട്ടനം ക്ലബ്ബ് അലിക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ അടുത്തയാഴ്ച മുതല്‍ അലി പരിശീലനത്തിനിറങ്ങാനിരിക്കയായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് ആഴ്ചകളായി ഇംഗ്ലണ്ടില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
Also Read: സച്ചിന് നങ്കൂരമിട്ടപ്പോള്‍ സഈദ് അന്‍വര്‍ വെടിക്കെട്ടായി, ആത്മവിശ്വാസം അമിതമായത് ഇന്ത്യക്ക് തിരിച്ചടിയായി
ദിവസങ്ങള്‍ക്ക് മുന്‍പ് ചെല്‍സി പരിശീലകന് ഫ്രാങ്ക് ലാംപാര്‍ഡിന്റെയും അന്തരിച്ച ലെസ്റ്റര്‍ സിറ്റി ഉടമ വിചായ് ശ്രീവദ്ധനപ്രഭയുടെയും വീടുകളിലും മോഷണം നടന്നിരുന്നു. ലാംപാര്‍ഡിന്റെ വീട്ടില്‍ നിന്നും അദ്ദേഹത്തിന്റെയും ഭാര്യ ക്രിസ്റ്റീനയുടെയും 60,000 യൂറോ വിലവരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ചു. ശ്രീവദ്ധനപ്രഭയുടെ വീട്ടില്‍ കടന്ന മോഷ്ടാക്കള്‍ 10 ലക്ഷം യൂറോയിലധികം വിലപിടിപ്പുള്ള വസ്തുക്കളാണ് മോഷ്ടിച്ചത്. ഈ കേസുകളില്‍ ആരെയും പിടികൂടിയിട്ടില്ല. ഇതിനു മുന്‍പും ലാംപാര്‍ഡിന്റെ വീട്ടില്‍ മോഷണം നടന്നിട്ടുണ്ട്.