ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്താന്‍ തയ്യാറായിക്കഴിഞ്ഞെന്ന സൂചന നല്കി ലിവര്‍പൂളിന്റെ വിജയക്കുതിപ്പ്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ആഴ്സണലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. തുടരെ മൂന്നാം ജയവുമായി ലിവര്‍പൂള്‍ ലീഗ് ടേബിളില്‍ ലെസ്റ്ററിനും എവര്ട്ടനുമൊപ്പമെത്തി. മറ്റൊരു മത്സരത്തില്‍ ആസ്റ്റന്‍വില്ല എവേ മാച്ചില്‍ 3-0ന് ഫുള്‍ഹാമിനെ തകര്‍ത്തു. തുടരെ രണ്ടാം കളിയും ജയിച്ച് വില്ല നാലാം സ്ഥാനത്ത്. ആദ്യപകുതിയില്‍ 2-1ന് ലിവര്‍പൂള്‍ മുന്നിലായിരുന്നു. ഇരുപത്തഞ്ചാം മിനുട്ടില്‍ ലകാസെറ്റെയുടെ ഗോളില്‍ ആഴ്സണലാണ് ലീഡെടുത്തത്. സദിയോമാനെ (28), റോബര്ട്സന് (34) എന്നിവരിലൂുടെ ലിവര്‍പൂള്‍ തിരിച്ചടിച്ചു. മൂന്നാം ഗോള്‍ അരങ്ങേറ്റ താരം ഡിയോഗോ ജോറ്റയാണ് സ്കോര്‍ ചെയ്തത്.
മത്സരത്തിലുടനീളം ആഴ്സണലിനെ പ്രതിരോധത്തില്‍ നിര്‍ത്താന്‍ ആന്‍ഫീല്‍ഡ് ക്ലബ്ബിന് സാധിച്ചു. ഒഴുക്കിനെതിരായിട്ടായിരുന്നു ആഴ്സണലിന്റെ ലീഡ് ഗോള്‍. കൗണ്ടര്‍ അറ്റാക്കിംഗില്‍ ലകാസെറ്റയുടെ ഫിനിഷിംഗ് സംഭവിച്ചത് ഡിഫന്‍ഡര്‍ ആന്‍ഡ്രൂ റോബര്‍ട്സിന്റെ പിഴവിലായിരുന്നു. ഈ പിഴവിന് റോബര്‍ട്സ് പ്രായശ്ചിത്തം ചെയ്തത് ലിവര്‍പൂളിനായി രണ്ടാം ഗോള്‍ നേടിയിട്ടാണ്. അലക്സാണ്ടര്‍ അര്‍നോള്‍ഡിന്റെ ക്രോസ് ബോള്‍ ബോക്സിലേക്ക് കുതിച്ചെത്തിയ റോബര്‍ട്സ് വിദഗ്ധമായി വലയിലാക്കി.
Also Read: സൂപ്പർ വിജയത്തിലെത്തിച്ച സെയ്നിയും സുന്ദറും; കളി ത്രില്ലാക്കിയ ഇഷനും പൊള്ളാർഡും - ഐപിഎൽ ട്രോളുകൾ!!
മാന്‍ ഓഫ് ദ മാച്ചായ സദിയോ മാനെ നേടിയ ആദ്യ ഗോളും മികച്ചതായിരുന്നു. ഒരു ഗോളിന് പിറകിലായ ലിവര്‍പൂള്‍ അറ്റാക്കിംഗിന് മൂര്‍ച്ച കൂട്ടിയ സന്ദര്‍ഭം. വലത് വിംഗില്‍ മുഹമ്മദ് സല തുളച്ച് കയറി തൊടുത്ത ഷോട്ട് ആഴ്സണല്‍ ഗോളി തട്ടിമാറ്റിയത് മാനെയുടെ മുന്നിലേക്കായിരുന്നു. അനായാസം ഗോളടിച്ച് മാനെ തന്റെ സ്കോറിംഗ് പാടവം തെളിയിച്ചു. രണ്ടാം പകുതിയില്‍ ഡിയഗോ ജോറ്റയുടെ ഗോള്‍ ഏറെ പ്രത്യേകതയുള്ളതായി. അരങ്ങേറ്റ മത്സരത്തില്‍ ലിവര്‍പൂളിനായി ഗോളടിക്കുന്ന പതിമൂന്നാമത്തെ താരമായി മുന്‍ വോള്‍വ്സ് സ്ട്രൈക്കര്‍.
മത്സരത്തിലുടനീളം ആഴ്സണലിനെ പ്രതിരോധത്തില്‍ നിര്‍ത്താന്‍ ആന്‍ഫീല്‍ഡ് ക്ലബ്ബിന് സാധിച്ചു. ഒഴുക്കിനെതിരായിട്ടായിരുന്നു ആഴ്സണലിന്റെ ലീഡ് ഗോള്‍. കൗണ്ടര്‍ അറ്റാക്കിംഗില്‍ ലകാസെറ്റയുടെ ഫിനിഷിംഗ് സംഭവിച്ചത് ഡിഫന്‍ഡര്‍ ആന്‍ഡ്രൂ റോബര്‍ട്സിന്റെ പിഴവിലായിരുന്നു. ഈ പിഴവിന് റോബര്‍ട്സ് പ്രായശ്ചിത്തം ചെയ്തത് ലിവര്‍പൂളിനായി രണ്ടാം ഗോള്‍ നേടിയിട്ടാണ്. അലക്സാണ്ടര്‍ അര്‍നോള്‍ഡിന്റെ ക്രോസ് ബോള്‍ ബോക്സിലേക്ക് കുതിച്ചെത്തിയ റോബര്‍ട്സ് വിദഗ്ധമായി വലയിലാക്കി.
Also Read: സൂപ്പർ വിജയത്തിലെത്തിച്ച സെയ്നിയും സുന്ദറും; കളി ത്രില്ലാക്കിയ ഇഷനും പൊള്ളാർഡും - ഐപിഎൽ ട്രോളുകൾ!!
മാന്‍ ഓഫ് ദ മാച്ചായ സദിയോ മാനെ നേടിയ ആദ്യ ഗോളും മികച്ചതായിരുന്നു. ഒരു ഗോളിന് പിറകിലായ ലിവര്‍പൂള്‍ അറ്റാക്കിംഗിന് മൂര്‍ച്ച കൂട്ടിയ സന്ദര്‍ഭം. വലത് വിംഗില്‍ മുഹമ്മദ് സല തുളച്ച് കയറി തൊടുത്ത ഷോട്ട് ആഴ്സണല്‍ ഗോളി തട്ടിമാറ്റിയത് മാനെയുടെ മുന്നിലേക്കായിരുന്നു. അനായാസം ഗോളടിച്ച് മാനെ തന്റെ സ്കോറിംഗ് പാടവം തെളിയിച്ചു. രണ്ടാം പകുതിയില്‍ ഡിയഗോ ജോറ്റയുടെ ഗോള്‍ ഏറെ പ്രത്യേകതയുള്ളതായി. അരങ്ങേറ്റ മത്സരത്തില്‍ ലിവര്‍പൂളിനായി ഗോളടിക്കുന്ന പതിമൂന്നാമത്തെ താരമായി മുന്‍ വോള്‍വ്സ് സ്ട്രൈക്കര്‍.