ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ താരം നിലവില്‍ വിര്‍ജില്‍ വാന്‍ ഡിക് തന്നെയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. യുവേഫയുടെ മികച്ച പുരുഷ താരത്തിനായുള്ള പുരസ്കാരം കൂടി സ്വന്തമാക്കി വാന്‍ ഡിക് അത് ഊട്ടിയുറപ്പിച്ചു. ഇതിന് പിന്നാലെ താരത്തിന് വമ്പന്‍ കരാര്‍ ഓഫര്‍ ചെയ്ത് കൂടെ നിര്‍ത്താനാണ് ലിവര്‍പൂളിന്‍റെ നീക്കം. ആറ് വര്‍ഷത്തേക്കുള്ള കരാറാണ് താരത്തിന് ലിവര്‍പൂള്‍ ഓഫര്‍ ചെയ്തതെന്നാണ് സൂചന.
നിലവില്‍ 120000 യൂറോയാണ് ഒരു ആഴ്ചയില്‍ വാന്‍ ഡിക്കിന് ലിവര്‍പൂള്‍ നല്‍കുന്ന വേതനം. എന്നാല്‍ ഇത് 200000 ആക്കി ഉയര്‍ത്താനാണ് ക്ലബ്ബ് തീരുമാനിച്ചിരിക്കുന്നത്. ക്ലബ്ബിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് വാന്‍ ഡിക്. ക്ലബ്ബിന് ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കി നല്‍കിയ താരം എന്ന പരിഗണന കൂടി നല്‍യാണ് വലിയ ഓഫര്‍ നല്‍കി വാന്‍ ഡിക്കിനെ കൂടെത്തന്നെ നിര്‍ത്താന്‍ ലിവര്‍പൂള്‍ നീക്കം നടത്തുന്നത്.
Also Read: ഫൗളിന് പിന്നാലെ ഡേവിഡ് ലൂയിസ് സലായുടെ കാതില്‍ പറഞ്ഞതെന്ത്?
ഈ വര്‍ഷത്തെ മികച്ച പുരുഷ താരത്തിനായുള്ള മത്സരത്തില്‍ വന്‍ അട്ടിമറിയാണ് നടന്നത്. ബാഴ്സലോണയുടെ അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെയും യുവന്‍റസിന്‍റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പിന്തള്ളിയാണ് ലിവര്‍പൂള്‍ എഫ്സിയുടെ പ്രതിരോധ നിര താരവും ഡച്ച് ദേശീയ ടീമംഗവുമായ വിര്‍ജില്‍ വാന്‍ ഡെയ്ക് മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്. അതേസമയം പിഎസ്ജിയുടെ ബ്രസീലിയന്‍ സ്ട്രൈക്കര്‍ നെയ്മര്‍ ജൂനിയര്‍ അവാര്‍ഡിനായി പരിഗണിക്കപ്പെട്ടതേയില്ല.
Also Read: ആടിന് ഫ്രഞ്ചില്‍ പറയുന്ന പേരെന്ത്? 15കാരന്‍റെ അമ്പരപ്പിക്കുന്ന ഉത്തരങ്ങൾ വൈറലാകുന്നു
യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയറാവുന്ന ആദ്യ പ്രതിരോധ താരമാണ് ഡച്ചുകാരനായ വാൻഡൈക്ക്. 2005 ന് ശേഷം ചാമ്പ്യൻസ് ലീഗ് കിരീടം വീണ്ടും ആൻഫീൽഡിൽ എത്തിക്കുന്നതിൽ നിർണായക പങ്കാണ് വിര്‍ജില്‍ വാന്‍ ഡെയ്ക് വഹിച്ചത്. ലിവർപൂളിൽ എത്തിയത് മുതൽ പ്രതിരോധ നിരയില്‍ ഉരുക്കുകോട്ടയായി പ്രവര്‍ത്തിച്ച താരം നേരത്തെ ഇതേ അവാർഡ് ചടങ്ങില്‍ യുവേഫയുടെ മികച്ച പ്രതിരോധ താരത്തിനുള്ള അവാർഡും സ്വന്തമാക്കിയിരുന്നു. 2005 ൽ സ്റ്റീവൻ ജെറാർഡ് യുവേഫയുടെ മികച്ച താരത്തിനുള്ള അവാർഡ് സ്വന്തമാക്കിയിരുന്നു. ഇതിന് ശേഷം യുവേഫയുടെ തന്നെ മികച്ച കളിക്കാരനാകുന്ന ആദ്യ ലിവർപൂൾ താരമാണ് വാൻ ഡെയ്ക്.
നിലവില്‍ 120000 യൂറോയാണ് ഒരു ആഴ്ചയില്‍ വാന്‍ ഡിക്കിന് ലിവര്‍പൂള്‍ നല്‍കുന്ന വേതനം. എന്നാല്‍ ഇത് 200000 ആക്കി ഉയര്‍ത്താനാണ് ക്ലബ്ബ് തീരുമാനിച്ചിരിക്കുന്നത്. ക്ലബ്ബിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് വാന്‍ ഡിക്. ക്ലബ്ബിന് ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കി നല്‍കിയ താരം എന്ന പരിഗണന കൂടി നല്‍യാണ് വലിയ ഓഫര്‍ നല്‍കി വാന്‍ ഡിക്കിനെ കൂടെത്തന്നെ നിര്‍ത്താന്‍ ലിവര്‍പൂള്‍ നീക്കം നടത്തുന്നത്.
Also Read: ഫൗളിന് പിന്നാലെ ഡേവിഡ് ലൂയിസ് സലായുടെ കാതില്‍ പറഞ്ഞതെന്ത്?
ഈ വര്‍ഷത്തെ മികച്ച പുരുഷ താരത്തിനായുള്ള മത്സരത്തില്‍ വന്‍ അട്ടിമറിയാണ് നടന്നത്. ബാഴ്സലോണയുടെ അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെയും യുവന്‍റസിന്‍റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പിന്തള്ളിയാണ് ലിവര്‍പൂള്‍ എഫ്സിയുടെ പ്രതിരോധ നിര താരവും ഡച്ച് ദേശീയ ടീമംഗവുമായ വിര്‍ജില്‍ വാന്‍ ഡെയ്ക് മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്. അതേസമയം പിഎസ്ജിയുടെ ബ്രസീലിയന്‍ സ്ട്രൈക്കര്‍ നെയ്മര്‍ ജൂനിയര്‍ അവാര്‍ഡിനായി പരിഗണിക്കപ്പെട്ടതേയില്ല.
Also Read: ആടിന് ഫ്രഞ്ചില്‍ പറയുന്ന പേരെന്ത്? 15കാരന്‍റെ അമ്പരപ്പിക്കുന്ന ഉത്തരങ്ങൾ വൈറലാകുന്നു
യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയറാവുന്ന ആദ്യ പ്രതിരോധ താരമാണ് ഡച്ചുകാരനായ വാൻഡൈക്ക്. 2005 ന് ശേഷം ചാമ്പ്യൻസ് ലീഗ് കിരീടം വീണ്ടും ആൻഫീൽഡിൽ എത്തിക്കുന്നതിൽ നിർണായക പങ്കാണ് വിര്‍ജില്‍ വാന്‍ ഡെയ്ക് വഹിച്ചത്. ലിവർപൂളിൽ എത്തിയത് മുതൽ പ്രതിരോധ നിരയില്‍ ഉരുക്കുകോട്ടയായി പ്രവര്‍ത്തിച്ച താരം നേരത്തെ ഇതേ അവാർഡ് ചടങ്ങില്‍ യുവേഫയുടെ മികച്ച പ്രതിരോധ താരത്തിനുള്ള അവാർഡും സ്വന്തമാക്കിയിരുന്നു. 2005 ൽ സ്റ്റീവൻ ജെറാർഡ് യുവേഫയുടെ മികച്ച താരത്തിനുള്ള അവാർഡ് സ്വന്തമാക്കിയിരുന്നു. ഇതിന് ശേഷം യുവേഫയുടെ തന്നെ മികച്ച കളിക്കാരനാകുന്ന ആദ്യ ലിവർപൂൾ താരമാണ് വാൻ ഡെയ്ക്.