ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സതംപ്ടണിനെതിരെ അഞ്ച് ഗോളടിച്ചു കൊണ്ട് ടോട്ടനം ഹോസ്പറിന്റെ തിരിച്ചുവരവ്. ആദ്യ മത്സരത്തില്‍ എവര്‍ട്ടനോട് പരാജയപ്പെട്ട മൗറീഞ്ഞോയുടെ ടോട്ടനം ഞായറാഴ്ച നടന്ന എവേ മത്സരം 5-2നാണ് ജയിച്ചത്. ഒരു ഗോളിന് പിറകിലായതിന് ശേഷം ടോട്ടനം അവിസ്മരണീയ തിരിച്ചുവരവാണ് നടത്തിയത്. ദക്ഷിണകൊറിയന്‍ രാജ്യാന്തര താരം സണ്‍ ഹ്യുംഗ് മിന്‍ നാല് ഗോളുകള്‍ (45+2, 47, 64,73) നേടി. പ്രധാന സ്‌ട്രൈക്കര്‍ ഹാരി കാനാണ്(82) ഒരു ഗോള്‍ നേടിയത്. സതംപ്ടണിന്റെ രണ്ട് ഗോളുകളും ഇന്‍ഗ്‌സ് (32,90) നേടി. നാല് ഗോളുകളും ഒരേ വഴിയിലൂടെ...
സണ്‍ ഹ്യുംഗ് മിന്‍ നേടിയ നാല് ഗോളുകള്‍ക്കും അസിസ്റ്റ് ചെയ്തത് ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഹാരി കാനാണ്. പ്രീമിയര്‍ ലീഗില്‍ ഇതാദ്യമായിട്ടാണ് ഒരു മത്സരത്തില്‍ നാല് ഗോളുകളും ഒരു ഇംഗ്ലീഷ് തന്നെ അസിസ്റ്റ് ചെയ്യുന്നത്. ഇത് പ്രീമിയര്‍ ലീഗ് ചരിത്രമായി. ഒരു മത്സരത്തില്‍ നാല് ഗോളുകള്‍ അസിസ്റ്റ് ചെയ്ത ആറാമത്തെ പ്രീമിയര്‍ ലീഗ് താരമാണ് കാന്‍.
Also Read: റായിഡു ബാഹുബലി തിരുമ്പി വന്തിട്ടേന്ന് സൊല്ല്, ഇത് തലയുടെ പട ഡാ; മുംബൈ - ചെന്നൈ ട്രോളുകൾ!!
മുഹമ്മദ് സലക്ക് ശേഷം കാന്‍....
2018 മാര്‍ച്ചില്‍ ലിവര്‍പൂള്‍ 5-0ന് വാട്‌ഫോര്‍ഡിനെ തോല്‍പ്പിച്ചപ്പോള്‍ അഞ്ച് ഗോളിലും പങ്കാളിയായി മുഹമ്മദ് സല. നാല് ഗോളുകള്‍ നേടിയ സല ഒരു ഗോള്‍ അസിസ്റ്റ് ചെയ്തു. അതിന് ശേഷം, മറ്റൊരു പ്രീമിയര്‍ ലീഗ്താരം അഞ്ച് ഗോളുകളില്‍ പങ്കാളിയാകുന്നത് ഇപ്പോഴാണ്.
കാനും സണും 24 ഗോളുകള്‍...
2015ന് ശേഷം ഹാരികാനും സണ്‍ ഹ്യുംഗും ചേര്‍ന്ന് 24 ഗോളുകളാണ് നേടിയത്. ഈ കാലയളവില്‍ പ്രീമിയര്‍ ലീഗില്‍ മറ്റൊരു മുന്നേറ്റ സഖ്യത്തിനും ഇത്രയധികം ഗോളുകള്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല.
സണ്‍ ഹ്യുംഗ് മിന്‍ നേടിയ നാല് ഗോളുകള്‍ക്കും അസിസ്റ്റ് ചെയ്തത് ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഹാരി കാനാണ്. പ്രീമിയര്‍ ലീഗില്‍ ഇതാദ്യമായിട്ടാണ് ഒരു മത്സരത്തില്‍ നാല് ഗോളുകളും ഒരു ഇംഗ്ലീഷ് തന്നെ അസിസ്റ്റ് ചെയ്യുന്നത്. ഇത് പ്രീമിയര്‍ ലീഗ് ചരിത്രമായി. ഒരു മത്സരത്തില്‍ നാല് ഗോളുകള്‍ അസിസ്റ്റ് ചെയ്ത ആറാമത്തെ പ്രീമിയര്‍ ലീഗ് താരമാണ് കാന്‍.
Also Read: റായിഡു ബാഹുബലി തിരുമ്പി വന്തിട്ടേന്ന് സൊല്ല്, ഇത് തലയുടെ പട ഡാ; മുംബൈ - ചെന്നൈ ട്രോളുകൾ!!
മുഹമ്മദ് സലക്ക് ശേഷം കാന്‍....
2018 മാര്‍ച്ചില്‍ ലിവര്‍പൂള്‍ 5-0ന് വാട്‌ഫോര്‍ഡിനെ തോല്‍പ്പിച്ചപ്പോള്‍ അഞ്ച് ഗോളിലും പങ്കാളിയായി മുഹമ്മദ് സല. നാല് ഗോളുകള്‍ നേടിയ സല ഒരു ഗോള്‍ അസിസ്റ്റ് ചെയ്തു. അതിന് ശേഷം, മറ്റൊരു പ്രീമിയര്‍ ലീഗ്താരം അഞ്ച് ഗോളുകളില്‍ പങ്കാളിയാകുന്നത് ഇപ്പോഴാണ്.
കാനും സണും 24 ഗോളുകള്‍...
2015ന് ശേഷം ഹാരികാനും സണ്‍ ഹ്യുംഗും ചേര്‍ന്ന് 24 ഗോളുകളാണ് നേടിയത്. ഈ കാലയളവില്‍ പ്രീമിയര്‍ ലീഗില്‍ മറ്റൊരു മുന്നേറ്റ സഖ്യത്തിനും ഇത്രയധികം ഗോളുകള്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല.