കൊവിഡ്-19 നെ തുടര്‍ന്ന് ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ജൂണ്‍ ഒന്നിന് അവസാനിക്കും. അന്ന് മുതല്‍ക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കി. ലോക്ക് ഡൗണിന് ശേഷം രാജ്യത്തെ പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാനുള്ള ബൃഹത്പദ്ധതിയാണ് ബ്രിട്ടനുള്ളത്. ലോക്ക് ഡൗണിന് ശേഷം എന്തൊക്കെയാകാം എന്നത് സംബന്ധിച്ച് അമ്പത് പേജുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ സാമൂഹിക അകലം പാലിച്ച്, അടച്ചിട്ട സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ അനുമതിയുണ്ട്. Also Read: ഫോര്‍മുല വണ്‍ മുന്‍ ചാമ്പ്യന്‍ സെബാസ്റ്റിയന്‍ വെറ്റല്‍ ഫെരാരി വിടുന്നു
വിദേശത്തുള്ള കളിക്കാര്‍ ഇംഗ്ലണ്ടിലെത്തിയാല്‍ നിര്‍ബന്ധമായും ക്വാറന്റൈന്‍ നടപടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇക്കാര്യം അതാത് ക്ലബ്ബുകള്‍ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ട് ചെയ്യണം. മത്സരങ്ങള്‍ സുരക്ഷിതമായ സ്റ്റേഡിയങ്ങളിലാകും നടക്കുക. ഇത് ചില ക്ലബ്ബുകളെ ചൊടിപ്പിച്ചിട്ടുണ്ട്. ആസ്റ്റന്‍വില്ല, വാട്‌ഫോഡ്, ബ്രൈറ്റണ്‍ ക്ലബ്ബുകള്‍ ഹോം ഗ്രൗണ്ടില്‍ മത്സരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം, ചില കളിക്കാര്‍ കൊറോണ ഭീതി ഒഴിയാതെ ഗ്രൗണ്ടിലിറങ്ങുന്നതില്‍ ആശങ്ക രേഖപ്പെടുത്തി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോ, ചെല്‍സിയുടെ അന്റോണിയോ റുഡിഗര്‍ എന്നിവര്‍ പ്രീമിയര്‍ ലീഗ് കളിക്കാന്‍ വന്നേക്കില്ലെന്ന സൂചന നല്‍കുന്നു. കഴിഞ്ഞാഴ്ച ബ്രൈറ്റന്റെ മൂന്ന് കളിക്കാര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാം തന്നെ ഐസൊലേഷനിലാണ്.
Also Read: സച്ചിന്‍ 137: മനോജ് പ്രഭാകറിനെ അന്ന് പൊങ്കാല ഇടാത്തവർ ഉണ്ടാകില്ല!
ബ്രൈറ്റണ്‍ ചീഫ് എക്‌സിക്യൂട്ടീവ് പോള്‍ ബാര്‍ബര്‍ പറയുന്നത് ഫുട്‌ബോള്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത് പുനരാലോചിക്കണമെന്നാണ്. സാമുഹിക അകലം പാലിച്ചു കൊണ്ട് പരിശീലനം നടത്തിയ കളിക്കാര്‍ക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. ട്രെയ്‌നിംഗ് ബേസില്‍ ഇവര്‍ മറ്റാരുമായും അടുത്തിടപഴകിയിട്ടില്ല. ഇത് ഞെട്ടലോടെയാണ് ക്ലബ്ബ് മാനേജ്‌മെന്റും സര്‍ക്കാറും നോക്കിക്കാണുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ 20 പ്രീമിയര്‍ ലീഗ് ക്ലബ്ബ് അധികൃതരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. മറ്റ് കായിക മത്സരങ്ങളൊന്നും ആരംഭിക്കുന്നില്ല.
Also Read: എക്കാലത്തേയും ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് ബ്രാഡ് ഹോഗ്; സര്‍പ്രൈസായി രണ്ട് താരങ്ങള്‍
പ്രീമിയര്‍ ലീഗ് ആരംഭിക്കാന്‍ അനുമതി നല്‍കുന്നത് രാജ്യത്തിന്റെ പോരാട്ടവീര്യം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്. ബ്രിട്ടന്‍ മുന്നോട്ട് വെക്കുന്ന പ്രൊജക്ട് റീസ്റ്റാര്‍ട്ടില്‍ പ്രീമിയര്‍ ലീഗിന് വലിയ പങ്ക് വഹിക്കാനുണ്ട്. അടച്ചിട്ട പൊതു ഇടങ്ങളെല്ലാം പതിയെ തുറക്കേണ്ടതുണ്ട്. മഹാമാരിയില്‍ സ്തംഭിച്ചു പോയ രാജ്യത്തെ തിരികെ കൊണ്ടുവരാനുള്ള യത്‌നത്തില്‍ ഒരുമിച്ച് നില്‍ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സ്‌പെയ്‌നില്‍ ലാ ലിഗയും ജര്‍മനിയില്‍ ബുണ്ടസ് ലിഗയും പുനരാരംഭിക്കുന്നതിനുള്ള ആലോചനകള്‍ നടക്കുകയാണ്.
വിദേശത്തുള്ള കളിക്കാര്‍ ഇംഗ്ലണ്ടിലെത്തിയാല്‍ നിര്‍ബന്ധമായും ക്വാറന്റൈന്‍ നടപടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇക്കാര്യം അതാത് ക്ലബ്ബുകള്‍ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ട് ചെയ്യണം. മത്സരങ്ങള്‍ സുരക്ഷിതമായ സ്റ്റേഡിയങ്ങളിലാകും നടക്കുക. ഇത് ചില ക്ലബ്ബുകളെ ചൊടിപ്പിച്ചിട്ടുണ്ട്. ആസ്റ്റന്‍വില്ല, വാട്‌ഫോഡ്, ബ്രൈറ്റണ്‍ ക്ലബ്ബുകള്‍ ഹോം ഗ്രൗണ്ടില്‍ മത്സരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം, ചില കളിക്കാര്‍ കൊറോണ ഭീതി ഒഴിയാതെ ഗ്രൗണ്ടിലിറങ്ങുന്നതില്‍ ആശങ്ക രേഖപ്പെടുത്തി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോ, ചെല്‍സിയുടെ അന്റോണിയോ റുഡിഗര്‍ എന്നിവര്‍ പ്രീമിയര്‍ ലീഗ് കളിക്കാന്‍ വന്നേക്കില്ലെന്ന സൂചന നല്‍കുന്നു. കഴിഞ്ഞാഴ്ച ബ്രൈറ്റന്റെ മൂന്ന് കളിക്കാര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാം തന്നെ ഐസൊലേഷനിലാണ്.
Also Read: സച്ചിന്‍ 137: മനോജ് പ്രഭാകറിനെ അന്ന് പൊങ്കാല ഇടാത്തവർ ഉണ്ടാകില്ല!
ബ്രൈറ്റണ്‍ ചീഫ് എക്‌സിക്യൂട്ടീവ് പോള്‍ ബാര്‍ബര്‍ പറയുന്നത് ഫുട്‌ബോള്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത് പുനരാലോചിക്കണമെന്നാണ്. സാമുഹിക അകലം പാലിച്ചു കൊണ്ട് പരിശീലനം നടത്തിയ കളിക്കാര്‍ക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. ട്രെയ്‌നിംഗ് ബേസില്‍ ഇവര്‍ മറ്റാരുമായും അടുത്തിടപഴകിയിട്ടില്ല. ഇത് ഞെട്ടലോടെയാണ് ക്ലബ്ബ് മാനേജ്‌മെന്റും സര്‍ക്കാറും നോക്കിക്കാണുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ 20 പ്രീമിയര്‍ ലീഗ് ക്ലബ്ബ് അധികൃതരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. മറ്റ് കായിക മത്സരങ്ങളൊന്നും ആരംഭിക്കുന്നില്ല.
Also Read: എക്കാലത്തേയും ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് ബ്രാഡ് ഹോഗ്; സര്‍പ്രൈസായി രണ്ട് താരങ്ങള്‍
പ്രീമിയര്‍ ലീഗ് ആരംഭിക്കാന്‍ അനുമതി നല്‍കുന്നത് രാജ്യത്തിന്റെ പോരാട്ടവീര്യം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്. ബ്രിട്ടന്‍ മുന്നോട്ട് വെക്കുന്ന പ്രൊജക്ട് റീസ്റ്റാര്‍ട്ടില്‍ പ്രീമിയര്‍ ലീഗിന് വലിയ പങ്ക് വഹിക്കാനുണ്ട്. അടച്ചിട്ട പൊതു ഇടങ്ങളെല്ലാം പതിയെ തുറക്കേണ്ടതുണ്ട്. മഹാമാരിയില്‍ സ്തംഭിച്ചു പോയ രാജ്യത്തെ തിരികെ കൊണ്ടുവരാനുള്ള യത്‌നത്തില്‍ ഒരുമിച്ച് നില്‍ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സ്‌പെയ്‌നില്‍ ലാ ലിഗയും ജര്‍മനിയില്‍ ബുണ്ടസ് ലിഗയും പുനരാരംഭിക്കുന്നതിനുള്ള ആലോചനകള്‍ നടക്കുകയാണ്.