ഇംഗ്ലീഷ് സ്ട്രൈക്കര്‍ ഹാരി കാന്‍ ടോട്ടനം ഹോസ്പര്‍ ഇട്ടിരിക്കുന്ന വില 200 മില്യണ്‍ പൗണ്ട്. ഈ തുകയുമായി ട്രാന്‍സ്ഫറിന് ചെല്ലുന്നവര്‍ക്ക് കച്ചവടമുറപ്പിക്കാം എന്നാണ് ടോട്ടനം ഹോസ്പറിന്റെ നിലപാട്. ഡെയ്ലി മെയിലാണ് ഹാരിയുടെ ട്രാന്‍സ്ഫര്‍ മൂല്യം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിടുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് ഹാരിയെ മോഹിക്കുന്നത്. നിലവിലെ അവസ്ഥയില്‍ ടോട്ടനം ഹോസ്പറിന് അവരുടെ സാമ്പത്തി നില ഭദ്രമാക്കാന്‍ ഹാരിയെ പൊന്നും വിലക്ക് വില്‍ക്കാതെ രക്ഷയില്ല. കൊവിഡ്19 ദുരിതകാലം ക്ലബ്ബുകള്‍ക്ക് സാമ്പത്തിക നഷ്ടത്തിന്റെത് കൂടിയാണ്.
Also Read: ധോണി ഇപ്പോൾ ശരിക്കും കുടുങ്ങി, 2019 ലോകകപ്പോടെ വിരമിക്കാമായിരുന്നു: അക്തർ
ഇരുപത്താറ് വയസുള്ള ഹാരിയും ടോട്ടനം ഹോസ്പര്‍ മാനേജ്മെന്റും തമ്മിലുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങളുണ്ടായതും യുനൈറ്റഡിന്റെ ട്രാന്‍സ്ഫര്‍ നീക്കങ്ങള്‍ക്ക് ആക്കം കൂട്ടി. എന്നാല്‍, നൂറ് മില്യണ്‍ പൗണ്ട് വിലയിട്ടത് സ്ട്രൈക്കറെ പോലും ഒന്ന് ഞെട്ടിച്ചിട്ടുണ്ട്. കരാറില്‍ നിന്ന് യുനൈറ്റഡ് പിന്മാറിപ്പോകുമോ എന്ന ഭയം.മിഡ്ഫില്‍ഡര്‍ നെമാന്‍ജ മാറ്റിചിന് പുതിയ കരാര്‍ നല്‍കുന്നതിനെ കുറിച്ചും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആലോചിക്കുന്നു. സീസണിലെ മികവ് പരിഗണിച്ച് ഒരു വര്‍ഷം കൂടി കരാര്‍ നീട്ടി നല്‍കുമെന്നറിയുന്നു.