ആപ്പ്ജില്ല

ലുകാകുവിനെതിരായ വംശീയാധിക്ഷേപം; താരത്തിന് പറയാനുള്ളത് ഇതാണ്

കഗിലാരിക്കെതിരെ നടന്ന മത്സരത്തില്‍ 72ാം മിനുട്ടില്‍ ഇന്‍റര്‍ മിലാന് പെനല്‍റ്റി ലഭിച്ചു. ഈ പെനല്‍റ്റി ഗോളാക്കി മാറ്റുന്നതിന് തൊട്ടുമുമ്പാണ് ലുകാകുവിനെതിരെ കഗിലാരി ആരാധകര്‍ മങ്കി ചാന്‍റുകളുമായി രംഗത്തെത്തിയത്.

Samayam Malayalam 3 Sept 2019, 11:08 am
സീരി എ ലീഗില്‍ ഞായറാഴ്ച കഗിലാരിക്കെതിരായ മത്സരത്തിനിടെ ഇന്‍ര്‍ മിലാന്‍ താരം റൊമേലു ലുകാകുവിനെതിരെ നടന്ന വംശീയ അധിക്ഷേപം ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെടുകയാണ് ഫുട്ബോള്‍ ലോകത്ത്. ഇതിനിടെ തനിക്ക് നേരിട്ട ദുരനുഭവത്തില്‍ പ്രതികരണവുമായി ലുകാകു തന്നെ രംഗത്തെത്തി. വംശീയതയെ പ്രതിരോധിക്കുന്ന കാര്യത്തില്‍ ഫുട്ബോള്‍ പിറകോട്ടാണ് സഞ്ചരിക്കുന്നതെന്ന് താരം കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള വംശീയ അധിക്ഷേപങ്ങള്‍ ഫുട്ബോളില്‍ അനുവദിക്കരുത്. ഇതിനെതിരെ ഫുട്ബോള്‍ ലോകം ഒന്നടങ്കം രംഗത്ത് വരണമെന്നും ലുകാകു ആവശ്യപ്പെട്ടു.
Samayam Malayalam romelu lukaku


ഫുട്ബോൾ എന്നത് എല്ലാവർക്കും ആസ്വദിക്കേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ ഫുട്ബോളിൽ ഇതുപോലെയുള്ള വംശീയ അധിക്ഷേപങ്ങൾ അനുവദിക്കരുതെന്ന് ലുകാകു പറഞ്ഞു. തനിക്കെതിരെ വംശീയ അധിക്ഷേപം നടത്തിയവർക്കെതിരെ ഉടൻ തന്നെ കര്‍ശന നടപടി എടുക്കണമെന്നും റൊമേലു ലുകാകു ആവശ്യപ്പെട്ടു. വംശീയാധിക്ഷേപം തടയുന്നതിന് ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ കമ്പനികൾ കര്‍ശന നടപടികൾ സ്വീകരിക്കണം. ലോകത്തെമ്പാടുമുള്ള ഫുട്ബോള്‍ ഫെഡറേഷനുകള്‍ ഇതിമെതിരെ രംഗത്ത് വരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. ഫുട്ബോൾ താരങ്ങൾ എല്ലാം റേസിസത്തിനെതിരെ ഒന്നിക്കണമെന്നും ലുകാകു കൂട്ടിച്ചേർത്തു.

Also Read: ലയണല്‍ മെസിയില്ലാതെ ജയിക്കാനാവില്ലെന്ന നിലയില്‍ ബാഴ്സലോണ

ഇന്‍റര്‍ മിലാനും കഗിലാരിയും തമ്മിലുള്ള മത്സരത്തിനിടെ 72ാം മിനുട്ടില്‍ ലഭിച്ച പെനല്‍റ്റി കിക്കെടുക്കുന്നതിന് തൊട്ടുമുമ്പാണ് ലുകാകുവിനെതിരെ കഗിലാരി ആരാധകര്‍ മങ്കി ചാന്‍റുകളുമായി രംഗത്തെത്തിയത്. പെനല്‍റ്റിയിലൂടെ ലുകാകും ഇന്‍റര്‍ മിലാന് വിജയഗോള്‍ നേടിക്കൊടുക്കുകയും ചെയ്തു. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്‍റര്‍ മിലാന്‍ കഗിലാരിയെ പരാജയപ്പെടുത്തിയത്. എന്നാല്‍ സംഭവത്തിന് പിന്നാലെ കഗിലാരി മാനേജ്മെന്‍റ് ആരാഘതകരുടെ ആ നടപടിയെ പൂര്‍ണമായും തള്ളിപ്പറഞ്ഞ് രംഗത്തെത്തി. സംഭവം നാണക്കേടുണ്ടാക്കിയെന്നും ഇതിന് പിന്നിലുള്ളവരെ കണ്ടെത്തി ബാന്‍ ചെയ്യുമെന്നും മാനേജ്മെന്‍റ് വ്യക്തമാക്കി.

ഫുട്ബോളില്‍ കളത്തിനകത്തും പുറത്തും താരങ്ങള്‍ വംശീയമായി അധിക്ഷേപത്തിന് പാത്രമാകുന്നത് ഇത് ആദ്യത്തെ സംഭവമല്ല. മുൻപ് പലതവണ കഗിലാരി ആരാധകർ പല താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം നടത്തിയിരുന്നു. പ്രീമിയര്‍ ലീഗില്‍ പോള്‍ പോഗ്ബയും നേരത്തേ ഇത്തരം നീചമായ അധിക്ഷേപത്തിന് ഇരയായിട്ടുണ്ട്. ഫിഫ നേരിട്ട് പല കേസുകളിലും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുമുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും ഫുട്ബോളില്‍ വംശീയ അധിക്ഷേപം ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. ഈ സീസണ്‍ പ്രീമിയര്‍ ലീഗിലെ രണ്ടാമത്തെ സംഭവമായിരുന്നു പോഗ്ബയ്‍ക്കെതിരെ നടന്നത്. അതിന് മുമ്പ് ചെല്‍സിയുടെ മുന്നേറ്റ നിര താരം ടാമി അബ്രഹാമിനും വംശീയ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

Also Read: റയലിന്‍റെ രക്ഷകനായത് കോച്ച് അപമാനിച്ച് ഒഴിവാക്കാന്‍ തുനിഞ്ഞ ബെയ്ല്‍

ഫുട്ബോള്‍ ഗ്രൗണ്ടില്‍ നേരിട്ട് ഗ്യാലറിയില്‍ നിന്ന് താരങ്ങള്‍ക്ക് നേരെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങള്‍ വിളിച്ചു പറയുകയും മോശം വാക്കുകള്‍ ഉപയോഗിക്കുന്ന രീതിയാണ് ഒന്ന്. എതിര്‍ താരങ്ങള്‍ക്കെതിരെ ഏതെങ്കിലും ക്ലബ്ബിന്‍റെ ആരാധകരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം നടപടികളില്‍ ക്ലബ്ബുകള്‍ക്കെതിരെ നടപടിയെടുക്കുകയും പിഴ ചുമത്തുകയും ചെയ്ത സംഭവങ്ങള്‍ നേരത്തേ ഉണ്ടായിട്ടുണ്ട്.

എന്നാല്‍ ഇവിടെ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പോഗ്ബയ്ക്കെതിരെ അധിക്ഷേപം ഉണ്ടായിരിക്കുന്നത്. ട്വിറ്ററും ഇന്‍സ്റ്റഗ്രാമും വഴിയാണ് ആക്രമണം നടന്നിട്ടുള്ളത്. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ട്വിറ്ററും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളോട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. താരങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഇത്തരം നടപടികള്‍ക്കെതിരെ ഓരോ ഘട്ടത്തിലും വലിയ പ്രതിഷേധമാണ് പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്