ലോകകപ്പ് ഹോക്കിയിൽ വിജയത്തോടെ തുടങ്ങിയ ഇന്ത്യക്ക് രണ്ടാം മത്സരത്തിൽ സമനില. കടുത്ത പോരാട്ടത്തിൽ ഇംഗ്ലണ്ടുമായാണ് ഇന്ത്യ സമനിലയിൽ പിരിഞ്ഞത്. മത്സരത്തിൽ ഇരുടീമുകളും ഗോളടിച്ചില്ല. പ്രതിരോധത്തിലും മുന്നേറ്റനിരയിലും ഒത്തിണക്കത്തോടെയാണ് ഇന്ത്യ കളിച്ചത്. നിരവധി ആക്രമണങ്ങൾ ഇംഗ്ലണ്ടിൻെറ ഭാഗത്ത് നിന്നുണ്ടായെങ്കിലും ഇന്ത്യൻ പ്രതിരോധനിരയുടെ ചെറുത്തുനിൽപ്പ് ഒന്നും ഗോളാക്കാൻ അനുവദിച്ചില്ല. രണ്ട് കളികൾ കളിച്ച ഇന്ത്യ പൂൾ ഡിയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ്. ഗോൾ വ്യത്യാസത്തിൻെറ ബലത്തിൽ ഇംഗ്ലണ്ടാണ് മുന്നിലുള്ളത്. ഇനി ഇന്ത്യക്ക് വെയിൽസുമായാണ് മത്സരമുള്ളത്. വെയിൽസ് നേരത്തെ ഇംഗ്ലണ്ടിനോടും സ്പെയിനോടും പരാജയപ്പെട്ടിട്ടുണ്ട്. വെയിൽസിനെ തോൽപ്പിച്ച് ഇന്ത്യക്ക് മുന്നോട്ട് കുതിക്കാൻ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തിൽ തകർപ്പൻ വിജയവുമായാണ് ഇന്ത്യ തുടങ്ങിയത്. പൂൾ ഡിയിൽ സ്പെയിനിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയിരുന്നത്. മത്സരത്തിൻെറ ആദ്യ പകുതിയിൽ തന്നെയാണ് ഇന്ത്യ രണ്ട് ഗോളുകളും അടിച്ചത്. ആദ്യം ഗോളടിച്ച് എതിർനിരയെ പിടിച്ച് കെട്ടാൻ ഇന്ത്യക്ക് സാധിച്ചു. അമിത് രോഹിദാസും ഹാർദിക് സിങുമാണ് സ്പെയിനിനെതിരെ ഇന്ത്യക്ക് വേണ്ടി ഗോളടിച്ചത്.
ഇന്ത്യന്‍ ടീം ഇവരിൽ നിന്ന്: അഭിഷേക്, സുരേന്ദര്‍ കുമാര്‍, മന്‍പ്രീത് സിംഗ്, ഹാര്‍ദിക് സിംഗ്, ജര്‍മന്‍പ്രീത് സിംഗ്, മന്ദീപ് സിംഗ്, ഹര്‍മന്‍പ്രീത് സിംഗ് (ക്യാപ്റ്റന്‍), ലളിത് ഉപാധ്യായ, കൃഷന്‍ പഥക്, നിലം സഞ്ജീപ്, പിആര്‍ ശ്രീജേഷ്, നീലകണ്ഠ ശര്‍മ, ഷംഷേര്‍ സിംഗ്, വരുണ്‍ കുമാര്‍, ആകാശ്ദീപ് സിംഗ്, അമിത് രോഹിദാസ് (വൈസ് ക്യാപ്റ്റന്‍), വിവേക് സാഗര്‍ പ്രസാദ്, സുഖ്ജീത് സിംഗ്.
Read Latest Sports News And Malayalam News
നേരത്തെ ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തിൽ തകർപ്പൻ വിജയവുമായാണ് ഇന്ത്യ തുടങ്ങിയത്. പൂൾ ഡിയിൽ സ്പെയിനിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയിരുന്നത്. മത്സരത്തിൻെറ ആദ്യ പകുതിയിൽ തന്നെയാണ് ഇന്ത്യ രണ്ട് ഗോളുകളും അടിച്ചത്. ആദ്യം ഗോളടിച്ച് എതിർനിരയെ പിടിച്ച് കെട്ടാൻ ഇന്ത്യക്ക് സാധിച്ചു. അമിത് രോഹിദാസും ഹാർദിക് സിങുമാണ് സ്പെയിനിനെതിരെ ഇന്ത്യക്ക് വേണ്ടി ഗോളടിച്ചത്.
ഇന്ത്യന്‍ ടീം ഇവരിൽ നിന്ന്: അഭിഷേക്, സുരേന്ദര്‍ കുമാര്‍, മന്‍പ്രീത് സിംഗ്, ഹാര്‍ദിക് സിംഗ്, ജര്‍മന്‍പ്രീത് സിംഗ്, മന്ദീപ് സിംഗ്, ഹര്‍മന്‍പ്രീത് സിംഗ് (ക്യാപ്റ്റന്‍), ലളിത് ഉപാധ്യായ, കൃഷന്‍ പഥക്, നിലം സഞ്ജീപ്, പിആര്‍ ശ്രീജേഷ്, നീലകണ്ഠ ശര്‍മ, ഷംഷേര്‍ സിംഗ്, വരുണ്‍ കുമാര്‍, ആകാശ്ദീപ് സിംഗ്, അമിത് രോഹിദാസ് (വൈസ് ക്യാപ്റ്റന്‍), വിവേക് സാഗര്‍ പ്രസാദ്, സുഖ്ജീത് സിംഗ്.
Read Latest Sports News And Malayalam News