ആപ്പ്ജില്ല

ഉത്തേജകം: 4 ഒളിംപിക്സ് മെഡലുകൾ തിരിച്ചുവാങ്ങി

ബെയ്ജിങ്, ലണ്ടന്‍ ഒളിംപിക്സുകളിലെ 1,000 സാംപിളുകള്‍ പരിശോധിച്ചതില്‍ 98 പേര്‍ ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞു.

TNN 2 Sept 2016, 7:19 am
ബെയ്ജിങ് ഒളിംപിക്സിനിടെ ഉത്തേജകം ഉപയോഗിച്ചതിന്റെ പേരില്‍ കൂടുതല്‍ താരങ്ങള്‍ക്കു മെഡല്‍ നഷ്ടമായി. മൂന്നു റഷ്യക്കാരടക്കം നാലു താരങ്ങളുടെ മെഡലുകൾ തിരിച്ചുവാങ്ങി. 2008 ബെയ്ജിങ് ഒളിംപിക്സിനിടെ ശേഖരിച്ച മൂത്രസാംപിളുകള്‍ വീണ്ടും പരിശോധിച്ചതില്‍ ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി.
Samayam Malayalam four athletes stripped of medals from 2008 beijing olympics
ഉത്തേജകം: 4 ഒളിംപിക്സ് മെഡലുകൾ തിരിച്ചുവാങ്ങി


ബെയ്ജിങ്, ലണ്ടന്‍ ഒളിംപിക്സുകളിലെ 1,000 സാംപിളുകള്‍ പരിശോധിച്ചതില്‍ 98 പേര്‍ ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞു.

പുതിയ സാങ്കേതിക വിദ്യകള്‍ വരുമെന്നു മുന്‍കൂട്ടിക്കണ്ട് രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഇപ്പോള്‍ മൂത്രസാംപിളുകള്‍ 10 വര്‍ഷം വരെ സൂക്ഷിക്കാറുണ്ട്. ദിവസങ്ങള്‍ മാത്രം പഴക്കമുള്ള സ്റ്റെറോയ്ഡ് സാന്നിധ്യം മാത്രമേ നേരത്തെ കണ്ടെത്താന്‍ സാധിച്ചിരുന്നുള്ളു. വനിതകളുടെ 58 കിലോഗ്രാം വിഭാഗത്തില്‍ റഷ്യയുടെ മരിന ഷൈനോവ,
വനിതാ 4-400 മീറ്റര്‍ റിലേയില്‍ റഷ്യന്‍ താരം തത്യാന ഫിറോവ,
75 കിലോ വിഭാഗത്തില്‍ റഷ്യന്‍ താരമായ നദേസ ഇവ്സ്റ്റ്യുഖിന 69 കിലോഗ്രാം ഭാരോദ്വഹനത്തില്‍ വെങ്കലം നേടിയ അര്‍മീനിയയുടെ ടിഗ്രാം മാര്‍ടിറോസ്യയുമാണ് പിടിക്കപ്പെട്ട താരങ്ങൾ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്