ആപ്പ്ജില്ല

റിയോയിൽ മത്സരത്തിനിടെ വെള്ളം പോലും തന്നില്ല: ജെയ്‌ഷ

മലയാളി താരം ഒപി ജെയ്‌ഷ റിയോയിൽ നേരിട്ടത് കടുത്ത അവഗണന

TNN 22 Aug 2016, 7:09 pm
ന്യൂഡൽഹി: ഒളിമ്പിക്‌സിൽ വനിതാ മാരത്തണിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച മലയാളി താരം ഒപി ജെയ്‌ഷ റിയോയിൽ നേരിട്ടത് കടുത്ത അവഗണന. മത്സരത്തിനിടെ ഇന്ത്യൻ അധികൃതർ തനിക്ക് വെള്ളമോ എനർജി ഡ്രിങ്കുകളോ തരാൻ തയ്യാറായില്ലെന്ന് ‌താരം പറഞ്ഞു. താൻ അവിടെ കിടന്ന് മരിക്കേണ്ടതായിരുന്നെന്ന് താരം ടൈംസിനോട് ‌പറഞ്ഞു.
Samayam Malayalam i could have died in rio says marathon runner jaisha
റിയോയിൽ മത്സരത്തിനിടെ വെള്ളം പോലും തന്നില്ല: ജെയ്‌ഷ


"42 കിലോമീറ്റർ ഓട്ടത്തിനിടെ ഓരോ രണ്ട് കിലോമീറ്ററിലും എല്ലാ രാജ്യങ്ങൾക്കും അവരുടെ താരങ്ങൾക്ക് വെള്ളവും ഭക്ഷണവും നൽകുന്നതിനായി സ്‌റ്റാളുകളുണ്ട്. എന്നാൽ ഇന്ത്യയുടെ സ്‌റ്റാൾ ശൂന്യമായിരുന്നു. എട്ട് കിലോമീറ്റർ കൂടുമ്പോൾ ഉള്ള റിയോ സംഘാടകരുടെ സ്‌റ്റാളുകളിൽ നിന്നായിരുന്നു ഞങ്ങൾക്ക് ‌വെള്ളവും മറ്റും ലഭിച്ചിരുന്നത്". ജെയ്‌ഷ ‌പറഞ്ഞു.

2:47:19 സമയമെടുത്ത് 89 മതായാണ് ജെയ്‌ഷ ഫിനിഷ് ചെയ്‌തത്. മത്സരം പൂർത്തിയായ ഉടനെ തളർന്നുവീണ ജെയ്‌ഷയ്‌ക്ക് പ്രഥമ ശുശ്രൂഷ നൽകാൻ ഇന്ത്യന്‍ സംഘത്തിനൊപ്പമുള്ള ഡോക്ടറോ മെഡിക്കല്‍ സംഘമോ ഇല്ലായിരുന്നു. തുടർന്ന് ഒളിമ്പിക് ‌കമ്മറ്റിയുടെ മെഡിക്കല് ‌സംഘത്തിന്റെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജെയ്‌ഷക്ക് ഏഴ് ‌ബോട്ടിൽ ഗ്ല്രൂക്കോസ് ‌നൽകിയാണ് ജീവൻ ‌നിലനിർത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്