ടോക്യോ: ഒളിമ്പിക്സിൽ ചരിത്രനേട്ടവുമായി ഹോക്കിയിൽ സെമിഫൈനലിൽ കടന്ന് ഇന്ത്യ. 49 വർഷത്തിന് ശേഷമാണ് ഇന്ത്യ ഒളിമ്പിക്സിൻെറ സെമിയിലെത്തിയിരിക്കുന്നത്. മത്സരത്തിൻെറ തുടക്കം മുതൽ തന്നെ ഇന്ത്യക്കായിരുന്നു ആധിപത്യം. ഒന്നാം പകുതിയിൽ തന്നെ രണ്ട് ഗോളുകൾ നേടിയിരുന്നു. ഏഴാം മിനിറ്റിൽ ദിൽപ്രീത് സിങും 16ാം മിനിറ്റിൽ ഗുർജന്ത് സിങും ഇന്ത്യക്ക് ലീഡ് നൽകി. 57ാം മിനിറ്റിൽ ഹാർദിക് സിങ് മൂന്നാം ഗോളും നേടി. 45ാം മിനിറ്റിൽ സാം വാർഡാണ് ബ്രിട്ടൻെറ ആശ്വാസഗോൾ നേടിയത്. ഹോക്കിയിൽ എട്ട് തവണ ഒളിമ്പിക്സിൽ സ്വർണം നേടിയിട്ടുണ്ട് ഇന്ത്യ. എന്നാൽ അവസാനമായി സ്വർണം നേടിയത് 1980ൽ മോസ്കോ ഗെയിംസിലായിരുന്നു. ആ വർഷം ആറ് ടീമുകൾ മാത്രമാണ് ഹോക്കിയിൽ മത്സരിക്കാൻ ഉണ്ടായിരുന്നത്. 1972ലാണ് അവസാനമായി ടീം സെമിയിൽ കടന്നിരുന്നത്. മ്യൂണിക്ക് ഗെയിംസിൽ സെമിയിൽ 2-0ന് ഇന്ത്യ പാകിസ്ഥാനോട് പരാജയപ്പെടുകയാണ് ചെയ്തത്.
Also Read: ധവാനും ഷമിയുമില്ല, യുവതാരങ്ങൾ ഇടം പിടിച്ചു; ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സാധ്യതാ ടീമുമായി സാബാ കരീം!!
ലോക ചാമ്പ്യൻമാരായ ബെൽജിയത്തെയാണ് ഇന്ത്യ സെമിയിൽ നേരിടുക. ഓസ്ട്രേലിയയും ജർമനിയും തമ്മിലാണ് മറ്റൊരു സെമിഫൈനൽ നടക്കുക.
Also Read: ധവാനും ഷമിയുമില്ല, യുവതാരങ്ങൾ ഇടം പിടിച്ചു; ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സാധ്യതാ ടീമുമായി സാബാ കരീം!!
ലോക ചാമ്പ്യൻമാരായ ബെൽജിയത്തെയാണ് ഇന്ത്യ സെമിയിൽ നേരിടുക. ഓസ്ട്രേലിയയും ജർമനിയും തമ്മിലാണ് മറ്റൊരു സെമിഫൈനൽ നടക്കുക.