ബോക്സിങിൽ സെമിഫൈനലിൽ പരാജയപ്പെട്ടെങ്കിലും ഇന്ത്യക്കായി മൂന്നാം മെഡൽ സ്വന്തമാക്കി ലോവ്ലിന ബോര്ഗോഹെയ്ൻ. വനിതകളുടെ വെല്ട്ടര്വെയ്റ്റിലാണ് ലോവ്ലിന മെഡൽ സ്വന്തമാക്കിയത്. ടർക്കിയുടെ ബുസെനാസിനോട് സെമിയിൽ 5-0നാണ് ലോവ്ലിന പരാജയപ്പെട്ടത്. ചൈനീസ് തായ്പേയിയുടെ നിന് ചിന് ചെനിനെയാണ് ക്വാർട്ടറിൽ ലോവ്ലിന പരാജയപ്പെടുത്തിയത്. ഇതോടെ സെമിയില്‍ കടന്ന താരം നേരത്തെ തന്നെ മെഡലുറപ്പിച്ചിരുന്നു. നിലവിലെ ലോകചാമ്പ്യൻ കൂടിയായ ടർക്കി താരത്തിനെതിരായ സെമിഫൈനൽ മത്സരം കടുപ്പമായിരുന്നു. ബോക്സിങിൽ ഇന്ത്യക്കായി ഒളിമ്പിക്സ് മെഡൽ നേടുന്ന മൂന്നാമത്തെയാളാണ് 23കാരിയായ ലോവ്ലിന. ഇതിഹാസതാരം മേരി കോമും വിജേന്ദർ സിങുമാണ് നേരത്തെ മെഡൽ നേടിയിട്ടുള്ളത്. വിജേന്ദർ 2008ലും മേരി കോം 2012ലുമാണ് മെഡൽ നേടിയത്.
Also Read: 2 ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ രഹസ്യപ്രചാരണം നടക്കുന്നു, ഗുരുതര ആരോപണവുമായി ഗാവസ്കര്‍
ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. ഭാരോദ്വഹനത്തിൽ വെള്ളിമെഡൽ നേടിയ മീരാബായ് ചാനുവാണ് ആദ്യമെഡൽ നേടിയത്. ബാഡ്മിൻറണിൽ പിവി സിന്ധു വെങ്കലവും നേടി. ലോവ്ലിന കൂടി മെഡൽ നേടുമ്പോൾ ഇന്ത്യയുടെ അഭിമാനമുയർത്തിയ മൂന്ന് പേരും വനിതകളാണെന്ന പ്രത്യകത കൂടിയുമുണ്ട്.
Also Read: 2 ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ രഹസ്യപ്രചാരണം നടക്കുന്നു, ഗുരുതര ആരോപണവുമായി ഗാവസ്കര്‍
ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. ഭാരോദ്വഹനത്തിൽ വെള്ളിമെഡൽ നേടിയ മീരാബായ് ചാനുവാണ് ആദ്യമെഡൽ നേടിയത്. ബാഡ്മിൻറണിൽ പിവി സിന്ധു വെങ്കലവും നേടി. ലോവ്ലിന കൂടി മെഡൽ നേടുമ്പോൾ ഇന്ത്യയുടെ അഭിമാനമുയർത്തിയ മൂന്ന് പേരും വനിതകളാണെന്ന പ്രത്യകത കൂടിയുമുണ്ട്.