ഉത്തേജക മരുന്ന് വിവാദത്തിലുള്‍പ്പെട്ട ഗുസ്തി താരം നര്‍സിങ് യാദവിന്റെ ഒളിംപിക്‍സിൽ പങ്കെടുക്കുമോയെന്ന് ഇന്നറിയാം. സോനിപ്പത്ത് സായ് സെന്ററില്‍ തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ നര്‍സിങ് യാദവ് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ അച്ചടക്ക സമിതിക്കു മുന്നില്‍ അവതരിപ്പിച്ചു.
സമിതി ഇന്നു വൈകിട്ട് നാലിനു യോഗം ചേര്‍ന്നു തീരുമാനം പ്രഖ്യാപിക്കും.
വാദങ്ങളും തെളിവുകളും നര്‍സിങ് യാദവും അഭിഭാഷകരും അച്ചടക്ക സമിതിക്കു മുന്‍പാകെ അവതരിപ്പിച്ചു. ഇതു വിലയിരുത്തിയശേഷം നാഡ ഇന്നു തീരുമാനം പ്രഖ്യാപിക്കും. സായ് സെന്ററിലെ ഭക്ഷണസാംപിളിന്റെ പരിശോധനാഫലം തീരുമാനത്തില്‍ നിര്‍ണായകമാകും.
ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും നിരോധിത മരുന്നുകള്‍ ചേര്‍ത്തുവെന്നാണു നര്‍സിങ് യാദവിന്റെ ആരോപണം.
സമിതി ഇന്നു വൈകിട്ട് നാലിനു യോഗം ചേര്‍ന്നു തീരുമാനം പ്രഖ്യാപിക്കും.
വാദങ്ങളും തെളിവുകളും നര്‍സിങ് യാദവും അഭിഭാഷകരും അച്ചടക്ക സമിതിക്കു മുന്‍പാകെ അവതരിപ്പിച്ചു. ഇതു വിലയിരുത്തിയശേഷം നാഡ ഇന്നു തീരുമാനം പ്രഖ്യാപിക്കും. സായ് സെന്ററിലെ ഭക്ഷണസാംപിളിന്റെ പരിശോധനാഫലം തീരുമാനത്തില്‍ നിര്‍ണായകമാകും.
ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും നിരോധിത മരുന്നുകള്‍ ചേര്‍ത്തുവെന്നാണു നര്‍സിങ് യാദവിന്റെ ആരോപണം.