ആപ്പ്ജില്ല

​റിയോയില്‍ മെഡൽ നേടി; ലീലേസയെ കാത്ത് വധശിക്ഷ

ഒളിംപിക് വേദിയിൽ നിന്ന് നാട്ടിലെത്തിയാൽ വധിക്കപ്പെടുമെന്ന ഭയത്തോടെ ഒരു താരം. അതിക്രമങ്ങള്‍ക്കും ചൂ

TNN 23 Aug 2016, 2:38 pm
ഒളിംപിക് വേദിയിൽ നിന്ന് നാട്ടിലെത്തിയാൽ വധിക്കപ്പെടുമെന്ന ഭയത്തോടെ ഒരു താരം. അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ മെഡൽ നേടിയശഷം രാജ്യത്തിനെതിരെ പ്രതികരിച്ചതാണ് ഇയാൾ ചെയ്ത കുറ്റം. റിയോയിലും അരങ്ങേറി ഇത്തരത്തിലൊരു രാഷ്ട്രീയ പ്രതിഷേധം. മാരത്തോണില്‍ വെള്ളി മെഡല്‍ നേടിയ എത്യോപ്യന്‍ താരം ഫെയിസ ലിലേസ തലയ്ക്ക് മുകളില്‍ കൈകള്‍ കുറുകെ പിടിച്ചാണ് മത്സരം അവസാനിപ്പിച്ചത്.
Samayam Malayalam protest that may see medallist killed
​റിയോയില്‍ മെഡൽ നേടി; ലീലേസയെ കാത്ത് വധശിക്ഷ


കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള ചൂഷണങ്ങളില്‍ പ്രതിഷേധിച്ച്‌ മെഡല്‍ പോഡിയത്തില്‍ ബ്ലാക്ക് സല്യൂട്ട് നടത്തിയ ടോമി സ്മിത്തും ജോണ്‍ കാര്‍ലോസും, മനുഷ്യാവകാശ ബാഡ്ജ് ധരിച്ചെത്തിയ പീറ്റര്‍ നോര്‍മാന്‍, ഹിറ്റ്ലര്‍ക്കെതിരെ പ്രതിഷേധിച്ച ജെസ്സി ഓവന്‍സ്. ഇവരെല്ലാം അധികൃതരുടെ കണ്ണിലെ കരടായെങ്കിലും ലോകത്തിന് എന്നും താരങ്ങളാണ്.


കൃഷിഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെട്ട എത്യോപ്യയിലെ ഒരാമോ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചായിരുന്നു ലിലേസ കൈകള്‍ കൂട്ടി പിടിച്ചത്. ഗവണ്‍മെന്‍റിനെതിരെ ഒരാമോ ജനത കൈകള്‍ കുറുകേ വെച്ചാണ് പ്രതിഷേധിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ക്കു വേണ്ടി പ്രതിഷേധിച്ച ലീലേസ മെഡലുമായി നാട്ടില്‍ മടങ്ങിയെത്തുന്പോള്‍ കാത്തിരിക്കുന്നത് ജയില്‍ അല്ലെങ്കില്‍ മരണമാണ്. മറ്റെതെങ്കിലും രാജ്യം അഭയം നല്‍കുമെന്നും ലീലേസ പ്രതീക്ഷിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്