ബെംഗലൂരു: ദേശീയ കായിക നിരീക്ഷക പദവി ഒഴിയണമെന്ന കേന്ദ്ര കായിക മന്ത്രാലയത്തിൻെറ നിർദ്ദേശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ലോങ് ജംപ് താരം അഞ്‍ജു ബോബി ജോർജ്ജ്. സ്വകാര്യ അക്കാദമി നടത്തുന്നതിനാൽ ഭിന്ന താൽപര്യം ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് അഞ്‍ജുവിനോട് സ്ഥാനം ഒഴിയാൻ നിർദ്ദേശിച്ചത്. എന്നാൽ തൻെറ പേരിലല്ല ഭർത്താവിൻെറ പേരിലാണ് അക്കാദമി ഉള്ളതെന്നും ഇതിൽ എങ്ങനെ ഭിന്നാഭിപ്രായം ഉണ്ടാവുമെന്നും അഞ്‍ജു ചോദിച്ചു.
അതേസമയം കേന്ദ്രനിർദ്ദേശം അനുസരിച്ച് താൻ സ്ഥാനം ഒഴിയാൻ തയ്യാറാണെന്നും അവർ പറഞ്ഞു. ഭർത്താവിൻെറ പേരിലാണ് പരിശീലന സ്ഥാപനം പ്രവർത്തിക്കുന്നത്. ഇതിൽ എങ്ങനെയാണ് തനിക്ക് ഭിന്നതാൽപര്യം ഉണ്ടാവുന്നതെന്ന് മനസ്സിലാവുന്നില്ല. അതിൻെറ പേരിൽ സ്ഥാനമൊഴിയേണ്ട കാര്യമെന്താണെന്നും അഞ്‍ജു ബോബി ജോർജ്ജ് ചോദിച്ചു.
അതേസമയം കേന്ദ്രനിർദ്ദേശം അനുസരിച്ച് താൻ സ്ഥാനം ഒഴിയാൻ തയ്യാറാണെന്നും അവർ പറഞ്ഞു. ഭർത്താവിൻെറ പേരിലാണ് പരിശീലന സ്ഥാപനം പ്രവർത്തിക്കുന്നത്. ഇതിൽ എങ്ങനെയാണ് തനിക്ക് ഭിന്നതാൽപര്യം ഉണ്ടാവുന്നതെന്ന് മനസ്സിലാവുന്നില്ല. അതിൻെറ പേരിൽ സ്ഥാനമൊഴിയേണ്ട കാര്യമെന്താണെന്നും അഞ്‍ജു ബോബി ജോർജ്ജ് ചോദിച്ചു.