ആപ്പ്ജില്ല

കോച്ച് ആയിരിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യം: ഗോപീചന്ദ്

വീട് പണയംവെച്ചാണ് താന്‍ പണം കണ്ടെത്തിയത്

TNN 9 May 2017, 3:05 pm
അഹമ്മദാബാദ്: ഒരു കോച്ച് ആയിരിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് പ്രമുഖ ബാഡ്‍മിന്‍റൺ കോച്ച് പുല്ലേല ഗോപിചന്ദ്. കോച്ച് മികച്ചയാളാണെങ്കില്‍ കുറഞ്ഞ സൗകര്യങ്ങള്‍കൊണ്ട് മികച്ച ഫലമുണ്ടാക്കാന്‍ കഴിയും. എന്നാല്‍ കോച്ച് മോശമാണെങ്കില്‍ എത്ര സൗകര്യങ്ങള്‍ ലഭിച്ചിട്ടും കാര്യമില്ല, ഗോപിചന്ദ് പറഞ്ഞു.
Samayam Malayalam being a coach is a tough task p gopichand
കോച്ച് ആയിരിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യം: ഗോപീചന്ദ്


താന്‍ ബാഡ്‍മിന്‍റണ്‍ കളിച്ചുതുടങ്ങിയത് വലിയ ഗൗരവമില്ലാതെയാണ്. ദേശീയ ജൂനിയര്‍ ചാമ്പന്യന്‍ഷിപ്പ് ലഭിച്ചതിനുശേഷമാണ് ഗൗരവമായി ചിന്തിച്ചുതുടങ്ങിയത്. എന്നാല്‍ ഒരു കോച്ച് ആയതിനു ശേഷമാണ് അതിന്‍റെ ബുദ്ധിമുട്ട് അറിഞ്ഞുതുടങ്ങിയത്. കോച്ചിങ് അക്കാദമി തുടങ്ങാനുള്ള സ്ഥലവും പണവുമെല്ലാം ലഭിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു, അദ്ദേഹം പറഞ്ഞു.

ആവശ്യത്തിന് പണമില്ലാത്തതിനാല്‍ ഒരിക്കല്‍ വീട് വില്‍ക്കാന്‍വരെ താന്‍ തീരുമാനിച്ചിട്ടുണ്ട്. വീട് പണയംവെച്ചാണ് പിന്നീട് മൂന്ന് കോടി രൂപ കണ്ടെത്തിയത്. ആ സമയത്തെല്ലാം കൂടെനിന്ന് കുടുംബത്തോട് വളരെ നന്ദിയുണ്ട്.

ഇന്ത്യയില്‍ സ്പോര്‍ട്‍സിന് വലിയ പ്രാധാന്യമൊന്നും ലഭിക്കുന്നില്ല. എന്നാല്‍, ഒരു മെഡല്‍ ലഭിച്ചുകഴിഞ്ഞാല്‍ ധാരാളം പണം ലഭിക്കും. വിദേശ രാജ്യങ്ങളില്‍ ഇങ്ങനെയല്ല സ്ഥിതി. സാക്ഷി മാലികിനെപ്പോലുള്ളവരുടെ വിജയം കൂടുതല്‍ പെണ്‍കുട്ടികളെ സ്പോര്‍ട്‍സിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Being a Coach is a Tough Task: P.Gopichand

Gopichand said that he started playing badminton casually. After winning national level Junior championship, he became more serious about the sport. Due to frequent injuries, he decided to but had to face wrath of people. His real struggle began after he started coaching.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്