റോം: ആരാധകർക്കും സഹതാരങ്ങൾക്കും ജഴ‍്‍സി ഊരി നൽകി സ്നേഹം പ്രകടിപ്പിക്കുന്നത് ഫുട്ബോളിൽ സ്ഥിരം സംഭവമാണ്. എന്നാൽ ഷോർട്‍സ് ഊരി നൽകി കൊണ്ട് ആരാധകരെയും ഫുട്ബോൾ ലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ് ഇറ്റലിയുടെ ഇതിഹാസ ഗോൾ കീപ്പർ ഗിയൻലൂഗി ബഫൺ.
ഇറ്റലി ലോകകപ്പിന് യോഗ്യത നേടാൻ സാധിക്കാതെ പുറത്തായതിന് ശേഷം ബഫണിൻെറ ആദ്യ മത്സരമായിരുന്നു. യുവൻറസിന് വേണ്ടി ബാഴ്സലോണക്കെതിരെ കളിക്കളത്തിൽ ഇറങ്ങിയതായിരുന്നു താരം. മത്സര ശേഷം അദ്ദേഹം ആദ്യം ബാഴ്സയുടെ ക്രൊയേഷ്യൻ താരം ഇവാൻ റാക്കിട്ടിച്ചിനെ കെട്ടിപ്പിടിച്ചു.
തനിക്ക് പകരം ലോകകപ്പിൽ ക്രൊയേഷ്യൻ ടീമിൽ കളിക്കാനായി ബഫണിനെ റാക്കിടിച്ച് ക്ഷണിച്ചിരുന്നു. റാക്കിടിച്ചിനെ കെട്ടിപ്പിടിച്ച ശേഷം ബഫൺ തൻെറ ഷോട്സ് ഊരി ആരാധകർക്ക് കൈമാറുകയായിരുന്നു.
ഇറ്റലി ലോകകപ്പിന് യോഗ്യത നേടാൻ സാധിക്കാതെ പുറത്തായതിന് ശേഷം ബഫണിൻെറ ആദ്യ മത്സരമായിരുന്നു. യുവൻറസിന് വേണ്ടി ബാഴ്സലോണക്കെതിരെ കളിക്കളത്തിൽ ഇറങ്ങിയതായിരുന്നു താരം. മത്സര ശേഷം അദ്ദേഹം ആദ്യം ബാഴ്സയുടെ ക്രൊയേഷ്യൻ താരം ഇവാൻ റാക്കിട്ടിച്ചിനെ കെട്ടിപ്പിടിച്ചു.
തനിക്ക് പകരം ലോകകപ്പിൽ ക്രൊയേഷ്യൻ ടീമിൽ കളിക്കാനായി ബഫണിനെ റാക്കിടിച്ച് ക്ഷണിച്ചിരുന്നു. റാക്കിടിച്ചിനെ കെട്ടിപ്പിടിച്ച ശേഷം ബഫൺ തൻെറ ഷോട്സ് ഊരി ആരാധകർക്ക് കൈമാറുകയായിരുന്നു.