കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിലെ കലാശപ്പോരാട്ടത്തില്‍ ചിലി അര്‍ജന്റീനയെ നേരിടും. രണ്ടാം സെമിയില്‍ കൊളംബിയയെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ചിലി ഫൈനലില്‍ കടന്നത്. 2015-ലെ കോപ്പ അമേരിക്ക ഫൈനലിലും ചിലിയും അര്‍ജന്റീനയും തമ്മിലായിരുന്നു ഫൈനല്‍. അന്ന് ഗോൾരഹിതമായ മത്സരം അധികസമയത്തെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-1ന് അർജന്‍റീന തോറ്റിരുന്നു. ഇക്കുറി ചരിത്രം ആവർത്തിക്കപ്പെടുമോ അതോ തിരുത്തപ്പെടുമോ എന്നേ അറിയാനുള്ളൂ.
ചാള്‍സ് അരന്‍ഗുയിസ് (7), ജോസ് ഫുന്‍സലിഡ (11) എന്നിവരാണ് ചിലിക്കുവേണ്ടി ഗോള്‍ നേടിയത്. കൊളംബിയയുടെ മുന്നേറ്റത്തോടെ തുടങ്ങിയ മത്സരത്തില്‍ ഏഴാം മിനിറ്റില്‍ ചിലി ലീഡ് സ്വന്തമാക്കി. അരന്‍ഗുയിസിന്റെ വലങ്കാലന്‍ ഷോട്ട് വല കുലുക്കിയപ്പോള്‍ കൊളംബിയന്‍ ഗോളിക്കു കാഴ്ചക്കാരനാകാന്‍ മാത്രമായിരുന്നു വിധി. ആദ്യ ഗോളിന്റെ ഞടുക്കത്തില്‍നിന്ന് കൊളംബിയ മുക്തമാകുന്നതു മുമ്പ് ചിലി രണ്ടാം ഗോളും സ്വന്തമാക്കി. വീണുകിട്ടിയ അവസരം മുതലാക്കിയായിരുന്നു ഫുന്‍സലിഡയുടെ ഗോള്‍. അമ്പത്തിയാറാം മിനിറ്റില്‍ കാര്‍ലോസ് സാഞ്ചസ് രണ്ടാം മഞ്ഞ കണ്ട് പുറത്തായതോടെ കൊളംബിയ പത്ത് പേരായി ചുരുങ്ങി.
സെമിയില്‍ ആതിഥേയരായ അമേരിക്കയെ 4-0നു കീഴടക്കിയായിരുന്നു അര്‍ജന്റീന ഫൈനലില്‍ എത്തിയത്. ജൂൺ 27നാണ് ഫൈനൽ മത്സരം നടക്കുന്നത്.
ചാള്‍സ് അരന്‍ഗുയിസ് (7), ജോസ് ഫുന്‍സലിഡ (11) എന്നിവരാണ് ചിലിക്കുവേണ്ടി ഗോള്‍ നേടിയത്. കൊളംബിയയുടെ മുന്നേറ്റത്തോടെ തുടങ്ങിയ മത്സരത്തില്‍ ഏഴാം മിനിറ്റില്‍ ചിലി ലീഡ് സ്വന്തമാക്കി. അരന്‍ഗുയിസിന്റെ വലങ്കാലന്‍ ഷോട്ട് വല കുലുക്കിയപ്പോള്‍ കൊളംബിയന്‍ ഗോളിക്കു കാഴ്ചക്കാരനാകാന്‍ മാത്രമായിരുന്നു വിധി. ആദ്യ ഗോളിന്റെ ഞടുക്കത്തില്‍നിന്ന് കൊളംബിയ മുക്തമാകുന്നതു മുമ്പ് ചിലി രണ്ടാം ഗോളും സ്വന്തമാക്കി. വീണുകിട്ടിയ അവസരം മുതലാക്കിയായിരുന്നു ഫുന്‍സലിഡയുടെ ഗോള്‍. അമ്പത്തിയാറാം മിനിറ്റില്‍ കാര്‍ലോസ് സാഞ്ചസ് രണ്ടാം മഞ്ഞ കണ്ട് പുറത്തായതോടെ കൊളംബിയ പത്ത് പേരായി ചുരുങ്ങി.
സെമിയില്‍ ആതിഥേയരായ അമേരിക്കയെ 4-0നു കീഴടക്കിയായിരുന്നു അര്‍ജന്റീന ഫൈനലില്‍ എത്തിയത്. ജൂൺ 27നാണ് ഫൈനൽ മത്സരം നടക്കുന്നത്.