ടൂറിൻ: ഇറ്റലിയുടെ ഇതിഹാസ ഗോൾ കീപ്പർ ജിയാൻലൂഗി ബഫണിനെ ലോകകപ്പിൽ കളിക്കാൻ ക്ഷണിച്ച് ക്രൊയേഷ്യൻ മിഡ് ഫീൽഡർ ഇവാൻ റാക്കിടിക്ക്. യോഗ്യതാമത്സരത്തിൽ തോറ്റ് ഇറ്റലി പുറത്തായതോടെ ബഫണിന് ഇക്കുറി ലോകകപ്പ് കളിക്കാനാവില്ല. താരത്തിനെ തനിക്ക് പകരം ക്രോയേഷ്യൻ ടീമിൽ കളിക്കാൻ ക്ഷണിക്കുകയാണ് റാക്കിടിക്ക്.
"ഫുട്ബോളിന് ബഫൺ നൽകിയ സംഭാവന ഏറെ വലുതാണ്. അതാലോചിക്കുമ്പോൾ എനിക്ക് പകരം അദ്ദേഹം കളിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്." റാക്കിടിക്ക് പറഞ്ഞു. ബഫണിനെ പോലൊരു തോരത്തിന് ലോകകപ്പ് കളിക്കാൻ അവസരമുണ്ടായില്ല എന്ന് പറയുന്നത് നാണക്കേടാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
എന്നാൽ വളരെ സ്നേഹത്തോടെ തന്നെ ഇറ്റാലിയൻ ഗോൾ കീപ്പർ ബഫൺ വാഗ്ദാനം നിരസിച്ചു. "ഇറ്റലിയുടെ ഗോൾ കീപ്പറായ ഞാൻ ക്രൊയേഷ്യയുടെ മിഡ് ഫീൽഡിൽ കളിക്കുന്നത് അത്ര നന്നായി തോന്നുന്നില്ല.
ഏതായാലും താങ്കളുടെ നല്ല വാക്കുകൾക്കും സ്നേഹത്തിനും നന്ദി." അദ്ദേഹം മറുപടി നൽകി.
"ഫുട്ബോളിന് ബഫൺ നൽകിയ സംഭാവന ഏറെ വലുതാണ്. അതാലോചിക്കുമ്പോൾ എനിക്ക് പകരം അദ്ദേഹം കളിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്." റാക്കിടിക്ക് പറഞ്ഞു. ബഫണിനെ പോലൊരു തോരത്തിന് ലോകകപ്പ് കളിക്കാൻ അവസരമുണ്ടായില്ല എന്ന് പറയുന്നത് നാണക്കേടാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
എന്നാൽ വളരെ സ്നേഹത്തോടെ തന്നെ ഇറ്റാലിയൻ ഗോൾ കീപ്പർ ബഫൺ വാഗ്ദാനം നിരസിച്ചു. "ഇറ്റലിയുടെ ഗോൾ കീപ്പറായ ഞാൻ ക്രൊയേഷ്യയുടെ മിഡ് ഫീൽഡിൽ കളിക്കുന്നത് അത്ര നന്നായി തോന്നുന്നില്ല.
ഏതായാലും താങ്കളുടെ നല്ല വാക്കുകൾക്കും സ്നേഹത്തിനും നന്ദി." അദ്ദേഹം മറുപടി നൽകി.