ന്യൂഡൽഹി: ഇന്ത്യയുടെ പിവി സിന്ധു ഡെൻമാർക്ക് ഓപ്പണിൻെ പ്രീക്വാർട്ടറിൽ കടന്നു. ഒന്നാം റൗണ്ടിൽ ഇന്തോനേഷ്യൻ താരം ജോർജിയ തുൻജുങിനെ 22-20, 21-18 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സിന്ധു പ്രീ ക്വാർട്ടറിൽ കടന്നത്. അഞ്ചാം സീഡായ സിന്ധു സീഡ് ചെയ്യപ്പെടാത്ത ഇന്തോനേഷ്യൻ താരത്തെ ശക്തമായ പോരാട്ടത്തിനൊടുവിലാണ് തോൽപ്പിച്ചത്.
ഇരുവരും തമ്മിൽ നടക്കുന്ന ആറാം മത്സരമാണിത്. ആറ് തവണയും വിജയം സിന്ധുവിന് തന്നെയാണ്. ഈ വർഷം ആഗസ്തിൽ ബാഡ്മിൻറൺ ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ശേഷം രണ്ട് ടൂർണമെൻറുകളിൽ സിന്ധു തിരിച്ചടി നേരിട്ടിരുന്നു. അതിന് ശേഷം ശക്തമായ തിരിച്ചുവരവാണ് ഇപ്പോൾ താരം നടത്തിയിരിക്കുന്നത്.
Read More: പാകിസ്ഥാനില്‍ കളിക്കാനാവില്ല; ഡേവിസ് കപ്പ് വേദി മാറ്റണമെന്ന് ഇന്ത്യന്‍ ടെന്നിസ് ടീം
അതേ സമയം പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ പാറുപ്പള്ളി കശ്യപ് ഒന്നാം റൗണ്ടിൽ തോറ്റ് പുറത്തായി. തായ‍്‍ലൻറ് താരത്തോടാണ് കശ്യപ് പരാജയപ്പെട്ടത്.
ഇരുവരും തമ്മിൽ നടക്കുന്ന ആറാം മത്സരമാണിത്. ആറ് തവണയും വിജയം സിന്ധുവിന് തന്നെയാണ്. ഈ വർഷം ആഗസ്തിൽ ബാഡ്മിൻറൺ ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ശേഷം രണ്ട് ടൂർണമെൻറുകളിൽ സിന്ധു തിരിച്ചടി നേരിട്ടിരുന്നു. അതിന് ശേഷം ശക്തമായ തിരിച്ചുവരവാണ് ഇപ്പോൾ താരം നടത്തിയിരിക്കുന്നത്.
Read More: പാകിസ്ഥാനില്‍ കളിക്കാനാവില്ല; ഡേവിസ് കപ്പ് വേദി മാറ്റണമെന്ന് ഇന്ത്യന്‍ ടെന്നിസ് ടീം
അതേ സമയം പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ പാറുപ്പള്ളി കശ്യപ് ഒന്നാം റൗണ്ടിൽ തോറ്റ് പുറത്തായി. തായ‍്‍ലൻറ് താരത്തോടാണ് കശ്യപ് പരാജയപ്പെട്ടത്.