ന്യൂഡൽഹി: ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ജാവലിൻ ത്രോ താരം ദേവീന്ദർ സിങ് കാങിന് വിലക്ക്. 2017 ലോക ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ കടന്ന താരമാണ് ദേവീന്ദർ സിങ്. യൂറിൻ പരിശോധനയിൽ നിരോധിത മരുന്നിൻെറ അംശം കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജൻസിയുടെ (നാഡ) നോട്ടീസ് ലഭിച്ച ദേവീന്ദർ നിലവിൽ പ്രാഥമിക നടപടിയുടെ ഭാഗമായി സസ്പെൻഷനിലാണ്. താരത്തിന് ആജീവനാന്ത വിലക്കിനോ അല്ലെങ്കിൽ എട്ട് വർഷം വിലക്കിനോ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. നാഡയായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
Also Read: വാക്‌പോരിന് അവധികൊടുത്ത് ഗംഭീര്‍; കൊവിഡ് പോസിറ്റീവായ അഫ്രീദിക്ക് ആശ്വാസവുമായെത്തി
2019ൽ പട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാൻറ് പ്രിക്സ് - 5 മത്സരങ്ങളുടെ ഭാഗമായാണ് താരത്തിൻെറ സാംപിൾ പരിശോധനയ്ക്കായി എടുക്കുന്നത്. ഇതിൻെറ റിപ്പോർട്ട് പുറത്ത് വരുന്നത് ഇപ്പോഴാണെന്ന് മാത്രം.
ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജൻസിയുടെ (നാഡ) നോട്ടീസ് ലഭിച്ച ദേവീന്ദർ നിലവിൽ പ്രാഥമിക നടപടിയുടെ ഭാഗമായി സസ്പെൻഷനിലാണ്. താരത്തിന് ആജീവനാന്ത വിലക്കിനോ അല്ലെങ്കിൽ എട്ട് വർഷം വിലക്കിനോ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. നാഡയായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
Also Read: വാക്‌പോരിന് അവധികൊടുത്ത് ഗംഭീര്‍; കൊവിഡ് പോസിറ്റീവായ അഫ്രീദിക്ക് ആശ്വാസവുമായെത്തി
2019ൽ പട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാൻറ് പ്രിക്സ് - 5 മത്സരങ്ങളുടെ ഭാഗമായാണ് താരത്തിൻെറ സാംപിൾ പരിശോധനയ്ക്കായി എടുക്കുന്നത്. ഇതിൻെറ റിപ്പോർട്ട് പുറത്ത് വരുന്നത് ഇപ്പോഴാണെന്ന് മാത്രം.