ഭുവനേശ്വർ: വേൾഡ് ഹോക്കി ലീഗിൽ തുടർച്ചയായി രണ്ടാം തവണയും ഓസ്ട്രേലിയ സ്വർണ്ണം നേടി. ഫൈനലിൽ അർജൻറീനയെ അവർ 2-1നാണ് തോൽപ്പിച്ചത്. സെമിയിൽ ജർമ്മനിയെയും ക്വാർട്ടറിൽ സ്പെയിനിനെയും തോൽപ്പിച്ചാണ് ഓസ്ട്രേലിയ ഫൈനലിലെത്തിയിരുന്നത്.
ഫൈനൽ മത്സരത്തിൻെറ പതിനേഴാം മിനിറ്റിൽ ജെറമി ഹെയ്വാർഡിലൂടെയാണ് ഓസ്ട്രേലിയ ലീഡ് നേടിയത്. എന്നാൽ അഗസ്റ്റിൻ ബുഗാലോയിലൂടെ അർജൻറീന തിരിച്ചടിച്ചു. ഒടുവിൽ മത്സരം അവസാനിക്കാൻ മൂന്ന് മിനിറ്റ് ശേഷിക്കെ ബ്ലേക്ക് ഗോവേഴ്സാണ് ഓസീസിൻെറ വിജയഗോൾ നേടിയത്.
സെമിയിൽ ഇന്ത്യയെ തോൽപ്പിച്ചാണ് അർജൻറീന ഫൈനലിലെത്തിയത്. അതേ സമയം ജർമ്മനിയെ 2-1ന് തോൽപ്പിച്ച് ഇന്ത്യ വെങ്കലമെഡൽ സ്വന്തമാക്കി.
ഫൈനൽ മത്സരത്തിൻെറ പതിനേഴാം മിനിറ്റിൽ ജെറമി ഹെയ്വാർഡിലൂടെയാണ് ഓസ്ട്രേലിയ ലീഡ് നേടിയത്. എന്നാൽ അഗസ്റ്റിൻ ബുഗാലോയിലൂടെ അർജൻറീന തിരിച്ചടിച്ചു. ഒടുവിൽ മത്സരം അവസാനിക്കാൻ മൂന്ന് മിനിറ്റ് ശേഷിക്കെ ബ്ലേക്ക് ഗോവേഴ്സാണ് ഓസീസിൻെറ വിജയഗോൾ നേടിയത്.
സെമിയിൽ ഇന്ത്യയെ തോൽപ്പിച്ചാണ് അർജൻറീന ഫൈനലിലെത്തിയത്. അതേ സമയം ജർമ്മനിയെ 2-1ന് തോൽപ്പിച്ച് ഇന്ത്യ വെങ്കലമെഡൽ സ്വന്തമാക്കി.