ആപ്പ്ജില്ല

കരിയറിന്‍റെ ഉന്നതിയില്‍നിന്ന് ഒരു കളിക്കാരന്‍ പാപ്പരായ കഥ

17ാം വയസില്‍ വിമ്പിൾഡൺ കിരീടം നേടിയ ബോറിസ് ബെക്കര്‍

TNN 25 Jul 2017, 7:29 pm
പതിനേഴാം വയസില്‍ വിമ്പിള്‍ഡണ്‍ കിരീടനേട്ടം. പിന്നീടങ്ങോട്ട് ടെന്നീസ് കോര്‍ട്ടിലെ കിരീടമില്ലാത്ത രാജാവായി തേരോട്ടം. കളിക്കളത്തില്‍നിന്ന് കോടികള്‍ നേടിയെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറം എല്ലാം നഷ്‍ടപ്പെട്ട് ഒരു കൊച്ചു വീട്ടില്‍ താമസം. ഇതാണ് ബോറിസ് ബെക്കര്‍ എന്ന ടെന്നീസ് കളിക്കാരന്‍റെ ജീവിതം.
Samayam Malayalam how boris becker became bankrupt
കരിയറിന്‍റെ ഉന്നതിയില്‍നിന്ന് ഒരു കളിക്കാരന്‍ പാപ്പരായ കഥ


ഒരുകാലത്ത് 25,080,956 യുഎസ് ഡോളര്‍ കളിക്കളത്തില്‍നിന്ന് സമ്മാനത്തുകയായി മാത്രം നേടിയ ബെക്കര്‍ എന്ന ജര്‍മന്‍കാരനായ ടെന്നിസ് കളിക്കാരനെ അടുത്തിടെയാണ് കോടതി പാപ്പരായി പ്രഖ്യാപിച്ചത്.

1985 ജൂലൈ ഏഴിനാണ് സീഡ് ചെയ്യപ്പെടാത്ത കളിക്കാരനായിരുന്ന ബെക്കര്‍ ചരിത്രം തിരുത്തിക്കുറിച്ചത്. നാലു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കെവിന്‍ കറനെ അട്ടിമറിച്ച് ബെക്കര്‍ അന്ന് വിമ്പിള്‍ഡണ്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിജയി ആയി. അടുത്ത വര്‍ഷം ലോക ഒന്നാം നമ്പര്‍ ഇവാന്‍ ലെന്‍ഡലിനെ പരാജയപ്പെടുത്തി കിരീടം നിലനിര്‍ത്തുകകൂടി ചെയ്‍തതോടെ താരപദവിയിലേക്ക് ഉയര്‍ന്നു.

നിമിഷനേരെകൊണ്ട് പണവും പദവിയും ഗ്ലാമറും വന്നുചേര്‍ന്നപ്പോള്‍ ബെക്കറുടെ ലോകംതന്നെ മാറിമറിഞ്ഞു. പല പുത്തന്‍പണക്കാര്‍ക്കും സംഭവിക്കുന്നതുതന്നെ ഒടുവില്‍ ബെക്കറിനും സംഭവിച്ചു. പെണ്ണും പണവുംതന്നെ ആ പ്രതിഭയുടെ ജീവിതം മാറ്റിമറിച്ചു.

പണം കൈകാര്യം ചെയ്യുന്നതില്‍ യാതൊരു മിടുക്കും ഇല്ലാതിരുന്ന ബെക്കര്‍ അറിയാത്ത ബിസിനസുകളില്‍ പണം നിക്ഷേപിച്ച് പരാജപ്പെട്ടു. ഇതിനു പിന്നാലെ റഷ്യന്‍ മോഡല്‍ എയ്ഞ്ചല എര്‍മക്കോവയുമായുള്ള ബന്ധം പുറത്തറിഞ്ഞു. ഇതോടെ ഭാര്യ വിവാഹബന്ധം വേര്‍പിരിഞ്ഞു. ഭാര്യയ്ക്ക് ജീവനാംശമായി നല്ല തുക നല്‍കേണ്ടിവന്നു. എര്‍മക്കോവയ്‍ക്കും നല്‍കേണ്ടിവന്നും സ്വത്തിന്‍റെ നല്ലൊരു ഭാഗം. ബെക്കര്‍ നികുതി വെട്ടിപ്പ് നടത്തിയതായി ജര്‍മന്‍ അധികൃതര്‍ കണ്ടെത്തിയതോടെ അതിന് കുറേ പണം ചിലവാക്കേണ്ടിവന്നു. ഒടുവില്‍ തുടര്‍ച്ചയായി വന്ന ബിസിനസ് സംബന്ധമായ കേസുകള്‍കൂടിയായപ്പോള്‍ ബെക്കര്‍ പാപ്പരായി.

How Boris Becker became bankrupt

The story of Boris Becker, who won Wimbledon at 17, but became bankrupt later.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്