ന്യൂഡൽഹി: സാഫ് കപ്പ് ഫുട്ബോളിൽ തുടർച്ചയായ അഞ്ചാം കിരീടം നേടി രാജ്യത്തിൻെറ അഭിമാനമുയർത്തി ഇന്ത്യൻ വനിതകൾ. ഇന്ന് നടന്ന ഫൈനലിൽ 3-1നാണ് ഇന്ത്യ നേപ്പാളിനെ തകർത്തത്. ദലീമ ചിബ്ബെര്‍, ഗ്രെയ്സ് ദങ്മെയി, അഞ്ജു തമങ് എന്നിവരാണ് മത്സരത്തിൽ ഇന്ത്യക്കായി ഗോൾവല കുലുക്കിയത്. സബിത്ര ബന്ധാരിയാണ് നേപ്പാളിൻെറ ഏകഗോൾ നേടിയത്. നേരത്തെ സെമി ഫൈനലില്‍ ബംഗ്ലാദേശിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.
ഒരു മത്സരത്തില്‍ പോലും പരാജയം രുചിക്കാതെയാണ് ടീം ഇന്ത്യ ഇത്തവണ സാഫ് കപ്പ് ഉയർത്തിയത്. നാല് മത്സരങ്ങളില്‍ നിന്നായി മൂന്ന് ഗോളുകള്‍ സ്വന്തം പേരില്‍ ചേര്‍ത്ത ഇന്ദുമതി കതിരേശനാണ് ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍.
കഴിഞ്ഞ മാസം നടന്ന മത്സരത്തില്‍ നേപ്പാള്‍ ഇന്ത്യയെ 2-1ന് പരാജയപ്പെടുത്തിയിരുന്നു. എന്നാൽ സാഫ് കപ്പ് ഫൈനലിൽ നേപ്പാളിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് നേപ്പാള്‍ ഫൈനലിൽ എത്തിയിരുന്നത്.
ഒരു മത്സരത്തില്‍ പോലും പരാജയം രുചിക്കാതെയാണ് ടീം ഇന്ത്യ ഇത്തവണ സാഫ് കപ്പ് ഉയർത്തിയത്. നാല് മത്സരങ്ങളില്‍ നിന്നായി മൂന്ന് ഗോളുകള്‍ സ്വന്തം പേരില്‍ ചേര്‍ത്ത ഇന്ദുമതി കതിരേശനാണ് ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍.
കഴിഞ്ഞ മാസം നടന്ന മത്സരത്തില്‍ നേപ്പാള്‍ ഇന്ത്യയെ 2-1ന് പരാജയപ്പെടുത്തിയിരുന്നു. എന്നാൽ സാഫ് കപ്പ് ഫൈനലിൽ നേപ്പാളിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് നേപ്പാള്‍ ഫൈനലിൽ എത്തിയിരുന്നത്.