തെരുവുനായ പ്രശ്നം കേരളത്തിൽ രൂക്ഷമാകുന്നതിനിടെ സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുൽ രംഗത്ത്. കേരളത്തിൽ തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നതിനെതിരെ ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്നും അത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന ക്യാമ്പയിന് പിന്തുണയുമായാണ് രാഹുൽ രംഗത്തെത്തിയിരിക്കുന്നത്. തെരുവുനായ്ക്കളുടെ പരിപാലനത്തിനായി നിലകൊള്ളുന്ന വി ഓ എസ് ഡിയുടെ (വോയിസ് ഓഫ് സ്ട്രേ ഡോഗ്സ്) പോസ്റ്റർ രാഹുൽ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യുകയായിരുന്നു. കേരളത്തിലെ തെരുവുനായ്ക്കളെ രക്ഷിക്കൂ എന്നാണ് പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്. ഈ പോസ്റ്ററിനൊപ്പം ദയവ് ചെയ്ത് നിർത്തൂ എന്നും രാഹുൽ തന്റെ സ്റ്റോറിയിൽ ആവശ്യപ്പെടുന്നുണ്ട്. കേരളത്തിലെ തെരുവുനായ വിഷയങ്ങൾക്ക് ഇതോടെ കൂടുതൽ ദേശീയ ശ്രദ്ധ ലഭിച്ചിരിക്കുകയാണ്.
തെരുവുനായ്ക്കളും, ഉപേക്ഷിക്കപ്പെട്ട വളർത്തു നായ്ക്കളും കേരളത്തിൽ അപകടത്തിലാണെന്ന് കുറിക്കുന്ന പോസ്റ്റർ പങ്കു വെച്ച രാഹുലിനെ എതിർത്തും അനുകൂലിച്ചും സമൂഹമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. സംഭവം ഇതോടെ കൂടുതൽ ചർച്ചയാകുന്നുണ്ട്.
അതേ സമയം അതിനിടെ ഇന്ന് തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതിനും, കൊല്ലുന്നതിനുമെതിരെ ഡിജിപി സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. നിയമം കൈയ്യിലെടുത്ത് തെരുവുനായ്ക്കളെ ആക്രമിക്കുന്നത് കാണുകയാണെങ്കിൽ നാട്ടുകാർ അറിയിക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം പ്രകാരം പുറപ്പെടുവിച്ച ഈ സർക്കുലറിൽ പറയുന്നു.
നേരത്തെ തെരുവുനായ ശല്യം കൂടുതലുള്ള 170 സ്ഥലങ്ങളുടെ പട്ടിക സർക്കാർ തയ്യാറാക്കിയിരുന്നു. ഹോട്ട്സ്പോട്ട് എന്നാണ് ഈ സ്ഥലങ്ങൾ അറിയപ്പെടുന്നത്. സംസ്ഥാനത്ത് നിലവിൽ 170 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. കേരള മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയിരിക്കുന്ന ഈ പട്ടികയിൽ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് മാത്രം 28 ഹോട്ട്സ്പോട്ടുകളുണ്ട്.
Read Latest Sports News and Malayalam Newsundefined
തെരുവുനായ്ക്കളും, ഉപേക്ഷിക്കപ്പെട്ട വളർത്തു നായ്ക്കളും കേരളത്തിൽ അപകടത്തിലാണെന്ന് കുറിക്കുന്ന പോസ്റ്റർ പങ്കു വെച്ച രാഹുലിനെ എതിർത്തും അനുകൂലിച്ചും സമൂഹമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. സംഭവം ഇതോടെ കൂടുതൽ ചർച്ചയാകുന്നുണ്ട്.
അതേ സമയം അതിനിടെ ഇന്ന് തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതിനും, കൊല്ലുന്നതിനുമെതിരെ ഡിജിപി സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. നിയമം കൈയ്യിലെടുത്ത് തെരുവുനായ്ക്കളെ ആക്രമിക്കുന്നത് കാണുകയാണെങ്കിൽ നാട്ടുകാർ അറിയിക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം പ്രകാരം പുറപ്പെടുവിച്ച ഈ സർക്കുലറിൽ പറയുന്നു.
നേരത്തെ തെരുവുനായ ശല്യം കൂടുതലുള്ള 170 സ്ഥലങ്ങളുടെ പട്ടിക സർക്കാർ തയ്യാറാക്കിയിരുന്നു. ഹോട്ട്സ്പോട്ട് എന്നാണ് ഈ സ്ഥലങ്ങൾ അറിയപ്പെടുന്നത്. സംസ്ഥാനത്ത് നിലവിൽ 170 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. കേരള മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയിരിക്കുന്ന ഈ പട്ടികയിൽ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് മാത്രം 28 ഹോട്ട്സ്പോട്ടുകളുണ്ട്.
Read Latest Sports News and Malayalam Newsundefined