മുംബൈ: ഇൻറർ കോണ്ടിനെൻറൽ കപ്പിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻറിനെതിരെ ഇന്ത്യക്ക് തോൽവി. വ്യാഴാഴ്ച നടന്ന മത്സരത്തിൽ 2-1നാണ് ഇന്ത്യ തോറ്റത്. തുടർച്ചയായി രണ്ട് മത്സരങ്ങൾ വിജയിച്ചിരുന്ന ഇന്ത്യയുടെ മുന്നേറ്റത്തിനാണ് ന്യൂസിലൻറ് തടയിട്ടത്.
നായകൻ സുനിൽ ഛേത്രിയിലൂടെ മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് ഇന്ത്യയാണ്. ന്യൂസിലൻറ് ടീമിലെ ഇന്ത്യൻ വംശജനായ സർപ്രീത് സിങിൻെറ പ്രകടനമാണ് ഇന്ത്യക്ക് തോൽവി സമ്മാനിച്ചത്. ആന്ദ്രേ ഡി ജോങ്, മോസസ് ഡയർ എന്നിവരാണ് ന്യൂസിലൻറിനായി ഗോളുകൾ നേടിയത്.
ടൂർണമെൻറിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ചൈനീസ് തായ്‍പേയിയെയും കെനിയയെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. മത്സരം പരാജയപ്പെട്ടെങ്കിലും ഇന്ത്യ ടൂർണമെൻറിൻെറ ഫൈനലിൽ ഇടം പിടിച്ചിട്ടുണ്ട്.
നായകൻ സുനിൽ ഛേത്രിയിലൂടെ മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് ഇന്ത്യയാണ്. ന്യൂസിലൻറ് ടീമിലെ ഇന്ത്യൻ വംശജനായ സർപ്രീത് സിങിൻെറ പ്രകടനമാണ് ഇന്ത്യക്ക് തോൽവി സമ്മാനിച്ചത്. ആന്ദ്രേ ഡി ജോങ്, മോസസ് ഡയർ എന്നിവരാണ് ന്യൂസിലൻറിനായി ഗോളുകൾ നേടിയത്.
ടൂർണമെൻറിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ചൈനീസ് തായ്‍പേയിയെയും കെനിയയെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. മത്സരം പരാജയപ്പെട്ടെങ്കിലും ഇന്ത്യ ടൂർണമെൻറിൻെറ ഫൈനലിൽ ഇടം പിടിച്ചിട്ടുണ്ട്.