റോം: ഇറ്റാലിയൻ ദേശീയ ടീമിലെ പ്രതിരോധനിര താരം ഡേവിഡ് അസ്‌തോരിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രിയാണ് അസ്‌തോരിയെ താമസിച്ചിരുന്ന ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിൽ ദുരൂഹതയില്ലെന്ന് ക്ലബ്ബ് അധികൃതർ വ്യക്തമാക്കി. സീരി എയിൽ ഫിയോറൻറീന ടീമിൻെറ ക്യാപ്റ്റനായിരുന്നു അസ്‌തോരി. സീരി എയില്‍ ഉഡ്‌നിസിയുമായുള്ള മത്സരത്തിന് മുമ്പാണ് മരണം സംഭവിച്ചത്. മുൻപ് എ.സി മിലാനിലും അസ്‌തോരി കളിച്ചിട്ടുണ്ട്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കരുതുന്നത്. 31 വയസ്സുകാരനായ താരത്തിന് രണ്ട് വയസ്സുള്ള ഒരു പെൺകുഞ്ഞുണ്ട്.
മരണത്തിൽ ദുരൂഹതയില്ലെന്ന് ക്ലബ്ബ് അധികൃതർ വ്യക്തമാക്കി. സീരി എയിൽ ഫിയോറൻറീന ടീമിൻെറ ക്യാപ്റ്റനായിരുന്നു അസ്‌തോരി. സീരി എയില്‍ ഉഡ്‌നിസിയുമായുള്ള മത്സരത്തിന് മുമ്പാണ് മരണം സംഭവിച്ചത്. മുൻപ് എ.സി മിലാനിലും അസ്‌തോരി കളിച്ചിട്ടുണ്ട്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കരുതുന്നത്. 31 വയസ്സുകാരനായ താരത്തിന് രണ്ട് വയസ്സുള്ള ഒരു പെൺകുഞ്ഞുണ്ട്.