മൊണോക്കോ: യൂറോപ്പിലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള പുരസ്കാരം ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ചിന്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള വമ്പന്മാരെ പിന്തള്ളിയാണ് റയല്‍ മാഡ്രിഡ് മധ്യനിരതാരമായ മോഡ്രിച്ച് ഈ സ്വപ്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. വോട്ടെടുപ്പില്‍ 313 പോയിന്‍റ് സ്വന്തമാക്കിയാണ് മോഡ്രിച്ച് പുരസ്കാരം കൈപ്പിടിയിലൊതുക്കിയത്.
യുവന്‍റസിന്‍റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിവര്‍പൂളിന്‍റെ ഈജിപ്ഷ്യന്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലാ എന്നിവരാണ് അവസാന റൗണ്ട് വരെ മോഡ്രിച്ചിന് ഭീഷണി ഉയര്‍ത്തിയത്. നാലാം സ്ഥാനത്ത് അന്‍റോയിൻ ഗ്രീസ്മാനും അഞ്ചാം സ്ഥാനത്ത് ലയണൽ മെസിയും നിലയുറപ്പിച്ചു. കിലിയൻ എംബാപ്പെ, കെവിൻ ഡിബ്രൂയിനെ, റാഫേൽ വരാൻ, ഏഡൻ ഹസാർഡ്, സെർജിയോ റാമോസ് എന്നിവരാണ് യഥാക്രമം ആറ് മുതൽ 10 വരെയുള്ള സ്ഥാനങ്ങളിലുള്ളത്.
യൂറോപ്പിലെ മികച്ച മധ്യനിര താരത്തിനുള്ള പുരസ്കാരവും ലൂക്ക മോഡ്രിച്ച് സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാം തവണയാണ് മോഡ്രിച്ച് ഈ പുരസ്കാരം സ്വന്തമാക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് സീസണിലെ മികച്ച സ്ട്രൈക്കര്‍. റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് മികച്ച പ്രതിരോധ താരമായും കെയ്ലര്‍ നവാസ് മികച്ച ഗോള്‍കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.
യുവന്‍റസിന്‍റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിവര്‍പൂളിന്‍റെ ഈജിപ്ഷ്യന്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലാ എന്നിവരാണ് അവസാന റൗണ്ട് വരെ മോഡ്രിച്ചിന് ഭീഷണി ഉയര്‍ത്തിയത്. നാലാം സ്ഥാനത്ത് അന്‍റോയിൻ ഗ്രീസ്മാനും അഞ്ചാം സ്ഥാനത്ത് ലയണൽ മെസിയും നിലയുറപ്പിച്ചു. കിലിയൻ എംബാപ്പെ, കെവിൻ ഡിബ്രൂയിനെ, റാഫേൽ വരാൻ, ഏഡൻ ഹസാർഡ്, സെർജിയോ റാമോസ് എന്നിവരാണ് യഥാക്രമം ആറ് മുതൽ 10 വരെയുള്ള സ്ഥാനങ്ങളിലുള്ളത്.
യൂറോപ്പിലെ മികച്ച മധ്യനിര താരത്തിനുള്ള പുരസ്കാരവും ലൂക്ക മോഡ്രിച്ച് സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാം തവണയാണ് മോഡ്രിച്ച് ഈ പുരസ്കാരം സ്വന്തമാക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് സീസണിലെ മികച്ച സ്ട്രൈക്കര്‍. റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് മികച്ച പ്രതിരോധ താരമായും കെയ്ലര്‍ നവാസ് മികച്ച ഗോള്‍കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.