ഹോക്കിയിലെ ലോക താരമാകാന്‍ ഇന്ത്യന്‍ നായകന്‍, റൈസിംഗ് സ്റ്റാര്‍ കാറ്റഗറിയിലും ഇന്ത്യക്ക് പ്രതീക്ഷ
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് ഇന്ത്യയുടെ ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗിന് നാമനിര്‍ദേശം. ആസ്‌ത്രേലിയ, അര്‍ജന്റീന, ബെല്‍ജിയം താരങ്ങള്‍ക്കും നാമനിര്‍ദേശം ലഭിച്ചു. റൈസിംഗ് സ്റ്റാര്‍ കാറ്റഗറിയില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍
Samayam Malayalam 6 Dec 2019, 9:17 pm
ഹൈലൈറ്റ്:
- റൈസിംഗ് സ്റ്റാര്‍ ഓഫ് ദ ഇയറിന് പുരുഷവിഭാഗത്തില്‍ വിവേക് പ്രസാദും വനിതാ വിഭാഗത്തില്‍ ലാല്‍റെസിയാമിയും നാമനിര്‍ദേശം നേടി.
- മന്‍പ്രീതിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമാണ് 113ന് റഷ്യയെ തോല്‍പ്പിച്ച് ടോക്യോ ഒളിമ്പിക്‌സ് യോഗ്യത നേടിയത്.
- പത്തൊമ്പത് വയസുള്ള വിവേക് പ്രസാദ് കഴിഞ്ഞ വര്‍ഷം യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ (എഫ് ഐ എച്ച്) പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് ഇന്ത്യയുടെ ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗിന് നാമനിര്‍ദേശം. ഇന്ത്യന്‍ ടീം ടോക്യോ ഒളിമ്പിക്‌സ് യോഗ്യത നേടുന്നതില്‍ വഹിച്ച നിര്‍ണായക പങ്കാണ് മന്‍പ്രീത് സിംഗിനെ താരമാക്കിയത്. ആസ്‌ത്രേലിയന്‍ താരം എഡി ഒകെന്‍ഡെന്‍, അരാന്‍ സാലെസ്‌കി, അര്‍ജന്റീനയുടെലുകാസ് വില, ബെല്‍ജിയത്തിന്റെ ആര്‍തര്‍ വാന്‍ ഡോറന്‍, വിക്ടര്‍ വെഗ്നെസ് എന്നിങ്ങനെ അഞ്ച് പേരെയാണ് എഫ് ഐ എച്ച് പ്ലെയര്‍ ഓഫ് ദ ഇയറിന് നാമനിര്‍ദേശം ചെയ്തത്. മന്‍പ്രീതിന് പുറമെ എഫ് ഐ എച്ച് അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം ലഭിച്ച ഇന്ത്യക്കാരുണ്ട്. റൈസിംഗ് സ്റ്റാര്‍ ഓഫ് ദ ഇയറിന് പുരുഷവിഭാഗത്തില്‍ വിവേക് പ്രസാദും വനിതാ വിഭാഗത്തില്‍ ലാല്‍റെസിയാമിയും നാമനിര്‍ദേശം നേടി.
ഇരുപത്തേഴ് വയസുള്ള മന്‍പ്രീത് രാജ്യത്തിനായി 242 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. മധ്യനിരയിലെ ശക്തികേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്നു. മന്‍പ്രീതിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമാണ് 11-3ന് റഷ്യയെ തോല്‍പ്പിച്ച് ടോക്യോ ഒളിമ്പിക്‌സ് യോഗ്യത നേടിയത്. കഴിഞ്ഞ മാസം ഭുവനേശ്വറില്‍ വെച്ചായിരുന്നു ഈ മത്സരം.
പത്തൊമ്പത് വയസുള്ള വിവേക് പ്രസാദ് കഴിഞ്ഞ വര്‍ഷം യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ത്യ വെള്ളി മെഡല്‍ നേടുകയും ചെയ്തു. എഫ് ഐ എച്ച് സീരീസ് ഫൈനലില്‍ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം നേടിയത് വിവേക് പ്രസാദായിരുന്നു.
Also Read: ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം: മൂന്ന് പേസർമാർ സ്ഥാനം ഉറപ്പിച്ചുവെന്ന് സൂചന നൽകി വിരാട് കോലി, ഒരു സ്ഥാനത്തിനായി ഇനി മൂന്ന് പേർ തമ്മിൽ മത്സരം!!
ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കി വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരമാണ് പത്തൊമ്പതുകാരി ലാല്‍റെസിയാമി. മികച്ച താരമാകാന്‍ നാമനിര്‍ദേശം ലഭിച്ച ആസ്‌ത്രേലിയയുടെ മുപ്പത്തിരണ്ടുകാരന്‍ ഒക്കെന്‍ഡന്‍ 340 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. സാലെസ്‌കിയും ഒക്കെന്‍ഡനും എഫ് ഐ എച്ച് പ്രോ ലീഗ് 2019 ചാമ്പ്യന്‍ഷിപ്പ് ജേതാക്കളാണ്. ടൂര്‍ണമെന്റില്‍ സാലെസ്‌കിയാണ് ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡ് നേടിയത്. റിയോ 2016 ഒളിമ്പിക് സ്വര്‍ണം, 2019 പാന്‍ അമേരിക്കന്‍ ഗെയിംസ് സ്വര്‍ണം എന്നിവ സ്വന്തമാക്കിയ അര്‍ജന്റീന ടീമിന്റെ നെടുംതൂണാണ് ലുകാസ് വില.
ഇരുപത്തേഴ് വയസുള്ള മന്‍പ്രീത് രാജ്യത്തിനായി 242 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. മധ്യനിരയിലെ ശക്തികേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്നു. മന്‍പ്രീതിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമാണ് 11-3ന് റഷ്യയെ തോല്‍പ്പിച്ച് ടോക്യോ ഒളിമ്പിക്‌സ് യോഗ്യത നേടിയത്. കഴിഞ്ഞ മാസം ഭുവനേശ്വറില്‍ വെച്ചായിരുന്നു ഈ മത്സരം.
പത്തൊമ്പത് വയസുള്ള വിവേക് പ്രസാദ് കഴിഞ്ഞ വര്‍ഷം യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ത്യ വെള്ളി മെഡല്‍ നേടുകയും ചെയ്തു. എഫ് ഐ എച്ച് സീരീസ് ഫൈനലില്‍ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം നേടിയത് വിവേക് പ്രസാദായിരുന്നു.
Also Read: ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം: മൂന്ന് പേസർമാർ സ്ഥാനം ഉറപ്പിച്ചുവെന്ന് സൂചന നൽകി വിരാട് കോലി, ഒരു സ്ഥാനത്തിനായി ഇനി മൂന്ന് പേർ തമ്മിൽ മത്സരം!!
ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കി വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരമാണ് പത്തൊമ്പതുകാരി ലാല്‍റെസിയാമി. മികച്ച താരമാകാന്‍ നാമനിര്‍ദേശം ലഭിച്ച ആസ്‌ത്രേലിയയുടെ മുപ്പത്തിരണ്ടുകാരന്‍ ഒക്കെന്‍ഡന്‍ 340 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. സാലെസ്‌കിയും ഒക്കെന്‍ഡനും എഫ് ഐ എച്ച് പ്രോ ലീഗ് 2019 ചാമ്പ്യന്‍ഷിപ്പ് ജേതാക്കളാണ്. ടൂര്‍ണമെന്റില്‍ സാലെസ്‌കിയാണ് ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡ് നേടിയത്. റിയോ 2016 ഒളിമ്പിക് സ്വര്‍ണം, 2019 പാന്‍ അമേരിക്കന്‍ ഗെയിംസ് സ്വര്‍ണം എന്നിവ സ്വന്തമാക്കിയ അര്‍ജന്റീന ടീമിന്റെ നെടുംതൂണാണ് ലുകാസ് വില.