പാരീസ്: ലോകകപ്പിന് ശേഷം ചാരിറ്റി പ്രവർത്തനങ്ങൾക്കായി വൻതുക സംഭാവന ചെയ്ത് ഫ്രാൻസിൻെറ കിലിയൻ എംബാപ്പെ. ലോകകപ്പിൽ കളിച്ചതിന് ബോണസായി ലഭിച്ച 350,000 ഡോളർ അദ്ദേഹം ഒരു സന്നദ്ധ സംഘടനയ്ക്ക് നൽകും. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞുങ്ങളെ സഹായിക്കുന്ന സംഘടനയ്ക്കാണ് എംബാപ്പെ ഈ തുക കൈമാറുന്നത്.
ലോകകപ്പിൽ ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ കടന്നപ്പോൾ തന്നെ എംബാപ്പെ ഇക്കാര്യം അറിയിച്ചിരുന്നുവെന്ന് സംഘടനയുടെ പ്രതിനിധിയായ സെബാസ്റ്റ്യൻ റൂഫിൻ പറഞ്ഞു. നേരത്തെ തന്നെ കുഞ്ഞുങ്ങൾക്കായി സാമ്പത്തിക സഹായം ചെയ്യുന്നയാളാണ് എംബാപ്പെ.
ലോകകപ്പിലെ മികച്ച യുവതാരമായി തെരഞ്ഞെടുത്തത് എംബാപ്പെയെ ആയിരുന്നു. ഫ്രാൻസിനെ ലോകജേതാക്കൾ ആക്കിയതിൽ എംബാപ്പെയുടെ പ്രകടനം നിർണായകമാണ്.
ലോകകപ്പിൽ ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ കടന്നപ്പോൾ തന്നെ എംബാപ്പെ ഇക്കാര്യം അറിയിച്ചിരുന്നുവെന്ന് സംഘടനയുടെ പ്രതിനിധിയായ സെബാസ്റ്റ്യൻ റൂഫിൻ പറഞ്ഞു. നേരത്തെ തന്നെ കുഞ്ഞുങ്ങൾക്കായി സാമ്പത്തിക സഹായം ചെയ്യുന്നയാളാണ് എംബാപ്പെ.
ലോകകപ്പിലെ മികച്ച യുവതാരമായി തെരഞ്ഞെടുത്തത് എംബാപ്പെയെ ആയിരുന്നു. ഫ്രാൻസിനെ ലോകജേതാക്കൾ ആക്കിയതിൽ എംബാപ്പെയുടെ പ്രകടനം നിർണായകമാണ്.